കള്ളപ്പണക്കേസില്‍ ജനുവരി 31ന് ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം മുഖ്യമന്ത്രിസ്ഥാനം രാജിവച്ചു. ഹേമന്തിനു പകരം കല്പന മുഖ്യമന്ത്രിയാകുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
എന്നാല്‍, ഹേമന്തിന്റെ സഹോദരന്റെ ഭാര്യ സീതാ സോറന്റെ ശക്തമായി എതിർപ്പുമൂലം കല്പനയ്ക്കു മുഖ്യമന്ത്രിസ്ഥാനം കിട്ടിയില്ല. തുടർന്ന് ചംപയ് സോറൻ മുഖ്യമന്ത്രിയായി.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ സീതാ സോറൻ ബിജെപിയിലേക്കു കൂറുമാറി.