ടൊറന്റോ: ഫിഡെ കാൻഡിഡേറ്റ്‌സ് കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യൻ താരം ഡി. ഗുകേഷ്. ടൊറൻ്റോയില്‍ നടന്ന അവസാന റൗണ്ട് മത്സരത്തില്‍ ലോക മൂന്നാം നമ്ബർ താരം അമേരിക്കയുടെ ഹിക്കാരു നക്കാമുറയെ സമനിലയില്‍ തളച്ചാണ് നേട്ടം.
ഇതോടെ ലോക ചാംപ്യനെ കണ്ടെത്താനുള്ള മത്സരത്തില്‍ യോഗ്യത നേടിയിരിക്കുകയാണ് ഗുകേഷ്.
കാൻഡിഡേറ്റ്സ് ടൂർണമെന്റ് ജയിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് 17 കാരനായ ഗുകേഷ്. 2014ല്‍ വിശ്വനാഥൻ ആനന്ദിന് ശേഷം കാൻഡിഡേറ്റസ് ടൂർണമെന്റ് ജയിക്കുന്ന ആദ്യ ഇന്ത്യൻ താരം കൂടിയാണ് ഗുകേഷ്. മാഗ്നസ് കാള്‍സണും ഗാരി കാസ്പറോവും ലോക ചാമ്ബ്യന്മാരാകുമ്ബോള്‍ ഇരുവർക്കും 22 വയസ്സായിരുന്നു. ചരിത്ര നേട്ടത്തില്‍ ഗുകേഷിനെ അഭിനന്ദിച്ച് വിശ്വനാഥൻ ആനന്ദ് രംഗത്തെത്തി. ഗുകേഷിന്റെ നേട്ടത്തില്‍ വ്യക്തിപരമായി ഏറെ സന്തോഷമെന്ന് ആനന്ദ് 'എക്‌സില്‍' കുറിച്ചു.
ലോക ചെസ് ചാമ്ബ്യന്റെ എതിരാളിയെ നിശ്ചയിക്കുന്ന മത്സരമാണ് ഫിഡെ കാൻഡിഡേറ്റസ്. 2024 ലെ ലോക ചാമ്ബ്യൻഷിപ്പ് കിരീടത്തിനായുള്ള മത്സരത്തില്‍ 17 കാരനായ ഗുകേഷ് ഡിംഗ് ലിറനെ നേരിടും. കാനഡയിലെ ടൊറന്റോയില്‍ നടന്ന മത്സരത്തില്‍ 13-ാം റൗണ്ടില്‍ ഫ്രഞ്ച് താരം അലിറേ ഫിറോസയെ തോല്‍പിച്ചാണ് ഗുകേഷ് ചരിത്രനേട്ടത്തിനരികെ എത്തിയത്.