പ്രണയകടാക്ഷങ്ങൾക്കാകുമോയീ വിധം
പഴകിയ വീഞ്ഞിന്റെ ലഹരിയേകീടുവാൻ?
അന്ധകാരത്തിലുണരുമോ, പറയുക
മന്ദഹാസത്തിൻ ഇടിമിന്നൽ ചാരുത?
നിശ്ചലം, മൂകം കടൽത്തീരമെങ്കിലും
ചഞ്ചലം സാഗരവീചിയെന്നാകിലും
കൊഴിയുന്ന കതിരുകൾ കൊത്തിപ്പെറുക്കാതെ
സന്ധ്യതൻ പക്ഷികൾ ദൂരെപ്പറന്നുവോ
നഗരമേ പുതിയതാം മുറിവെനിക്കേകിയോ
കടലിരമ്പുന്നുണ്ടെന്നാത്മാവിലിപ്പഴും
നിനക്കു മാത്രമതറിവതില്ലെന്നോ?
സൂര്യബിംബം കടലാഴത്തിൽ മായവേ,
ശ്വാസനിശ്വാസങ്ങൾ തമ്മിൽ കലർന്നുവോ?