ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി. രാവിലെ ഏഴു മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലേക്കാണ് ഇന്ന് ജനങ്ങൾ സമ്മതിദാനം രേഖപ്പെടുത്തുക.
അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പു നടക്കും.
ബിജെപി ഇത്തവണ 370 സീറ്റ് നേടുമെന്നാണ് പ്രചാരണത്തില്‍ ഉടനീളം ബിജെപി നേതാക്കള്‍ പറഞ്ഞിരിക്കുന്നത്. അതേസമയം പ്രധാനമന്ത്രി 400 സീറ്റ് എന്‍ഡിഎ നേടുമെന്നാണ് അവകാശപ്പെടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ 353 സീറ്റുകളാണ് നേടിയത്. ബിജെപിക്ക് ഒറ്റയ്ക്ക് 303 സീറ്റുകളും നേടാനായിരുന്നു.
ആദ്യ ഘട്ടത്തില്‍ അതുകൊണ്ട് ബിജെപിക്ക് ഏറെ നിര്‍ണായകമാണ്. കൂടുതല്‍ സീറ്റുകള്‍ ഇവിടെ നേടിയില്ലെങ്കില്‍ 400 സീറ്റെന്ന ലക്ഷ്യം ബിജെപിക്ക് നേടാനാവില്ല.
അതേസമയം പ്രതിപക്ഷ സഖ്യത്തിനും തിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. തമിഴ്‌നാട്ടിലെ 39 സീറ്റുകള്‍, രാജസ്ഥാന്‍ 12, ഉത്തര്‍പ്രദേശ് 8, മധ്യപ്രദേശ് 6, ഉത്തരാഖണ്ഡ് 5, അരുണാചല്‍പ്രദേശ് 2, മേഘാലയ 2, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ 1, മിസോറം 1, നാഗാലാന്‍ഡ് 1, പുതുച്ചേരി 1, സിക്കിം1, ലക്ഷദ്വീപ് 1 സീറ്റുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഇതിന് പുറമേ അസമിലെയും മഹാരാഷ്ട്രയിലെയും അഞ്ച് സീറ്റുകള്‍, ബീഹാറില്‍ നാല്, പശ്ചിമ ബംാഗളില്‍ മൂന്ന്, മണിപ്പൂരില്‍ രണ്ട്, ത്രുപുര, ജമ്മു കശ്മീര്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ ഒരു സീറ്റ് എന്നിവയിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.