പുതിയ പരിഷ്‌കാരവുമായി വീണ്ടും കെഎസ്‌ആര്‍ടിസി. സൂപ്പർ ഫാസ്റ്റ് മുതലുള്ള കെഎസ്‌ആർടിസി ബസുകളില്‍ ഇനി യാത്രയ്ക്കിടയില്‍ ലഘുഭക്ഷണവും വെള്ളവും വാങ്ങാനാകും.
പണം ഡിജിറ്റലായും നല്‍കാം. ഇവയുടെ മാലിന്യം സംഭരിക്കേണ്ടത് കരാർ എടുക്കുന്ന ഏജൻസിയുടെ ചുമതലയാണ്.
മുഖ്യ ഡിപ്പോകളിലെ കന്റീൻ നടത്തിപ്പ് പ്രധാന ഹോട്ടല്‍ ഗ്രൂപ്പുകള്‍ക്ക് 5 വർഷത്തേക്കു നല്‍കാനും തീരുമാനമായി.ഈ മേഖലയില്‍ പരിചയമുള്ളവർക്കേ കരാർ നല്‍കാവൂ എന്നു മന്ത്രി കെ.ബി.ഗണേഷ്കുമാർ നിർദേശിച്ചു.
കെഎസ്‌ആർടിസി സ്ഥലം മാത്രം കൈമാറും. മികച്ച ഇന്റീരിയർ സൗകര്യങ്ങളും വൃത്തിയുള്ള ശുചിമുറികളും നടത്തിപ്പുകാർ നിർമിക്കണമെന്നും മന്ത്രി വ്യക്തമാക്കി.