ഒട്ടാവ: കാനഡയിൽ തിങ്കളാഴ്ചയുണ്ടായ വെടിവെപ്പില്കൊല്ലപ്പെട്ട രണ്ടുപേരിൽ ഇന്ത്യൻ വംശജനും . സൗത്ത് എഡ്മോണ്ടണിലാണ് വെടിവെപ്പുണ്ടായത്.
ബുട്ട സിങ് ഗില്ലാണ് കൊല്ലപ്പെട്ട ഇന്ത്യൻ വംശജൻ. . പൊലീസിന്റെ റിപ്പോർട്ട് പ്രകാരംതിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെയായിരുന്നു വെടിവെപ്പ്. കവാങ് ബോളേവാർഡില്‍ വച്ചായിരുന്നു വെടിവെപ്പ്.
മൂന്ന് പേരെ പരിക്കേറ്റ് കിടക്കുന്നനിലയിലാണ് പൊലീസ് കണ്ടത്. തുടർന്ന് 49ഉം 57ഉം വയസ് പ്രായമുള്ള രണ്ട് പേർ വെടിവെപ്പില്‍ മരിക്കുകയും 51കാരനായ മറ്റൊരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.
പ്രമുഖ ബില്‍ഡറും എഡ്മോണ്ടണിലെ ഗുരുനാനാക്ക് സിഖ് ക്ഷേത്രത്തിന്റെ തലവനുമാണ് ബുട്ട ഗില്‍. നേരത്തെ തനിക്ക് ഭീഷണി കോളുകള്‍ വന്നിരുന്നതായി ഗില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തട്ടിക്കൊണ്ട് പോകുമെന്നും കൊലപ്പെടുത്തുമെന്നും പറഞ്ഞായിരുന്നു ഭീഷണികോളുകള്‍.
പ്രദേശത്തെ മറ്റ് ചില ബില്‍ഡർമാർക്കും സമാനമായ ഭീഷണി കോളുകള്‍ വന്നിരുന്നുവെന്നാണ് റിപ്പോർട്ട്. ഭീഷണികോളുകള്‍ക്ക് പിന്നില്‍ ഇന്ത്യയിലുള്ള നെറ്റ്വർക്കാണെന്ന് നേരത്തെ എഡ്മോണ്ടണ് പൊലീസ് പറഞ്ഞിരുന്നു.