അഫ്ഘാനിസ്ഥാനിലെ താലിബാൻ ഭരണകൂടം രണ്ടു യുഎസ് പൗരന്മാരെ തടവിൽ വച്ചിട്ടുള്ളതായി അവരുടെ വക്താവ് സബിയുള്ള മുജാഹിദ് അറിയിച്ചു. അഫ്ഘാൻ നിയമങ്ങൾ ലംഘിച്ചു എന്ന കുറ്റം ചുമത്തി മറ്റു ചില വിദേശികളെയും കൂടി ജയിലിൽ അടച്ചിട്ടുണ്ടെന്നു മുജാഹിദ് അഫ്ഘാൻ റേഡിയോയിലും ടെലിവിഷനിലും പറഞ്ഞു.
അഫ്‌ഗാനിസ്ഥാനിൽ തടവിലുള്ളവരെ മോചിപ്പിക്കണം എന്ന ആവശ്യം യുഎസിൽ ഉയരുന്നതിനിടെയാണ് ഈ വെളിപ്പെടുത്തൽ.
യുഎസ് സൈനിക ഡ്രോണുകൾ അഫ്ഘാനിസ്ഥാന്റെ വ്യോമാതിർത്തി ലംഘിക്കുന്നുവെന്നു കഴിഞ്ഞ ദിവസം മുജാഹിദ് ആരോപിച്ചിരുന്നു. തൊട്ടടുത്ത രാജ്യത്തു നിന്നാണ് അവ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. "എല്ലാവരും അവരവരുടെ ഉത്തരവാദിത്തങ്ങൾ മനസിലാക്കണം. ഈ ആക്രമണം നിർത്തുകയും ചെയ്യണം."
യുഎസ് ഡ്രോണുകൾ കാണ്ഡഹാർ, നിമ്രോസ് പ്രവിശ്യകൾക്കു മീതെ നിരീക്ഷണ പറക്കൽ നടത്തുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നു.
2 US citizens detained, says Taliban