സൂപ്പർ ടുസ്‌ഡേ പ്രൈമറിയിൽ ട്രംപും പ്രസിഡന്റ് ബൈഡനും തകർപ്പൻ ജയത്തിലേക്ക്
മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ജെ. ട്രംപ് സൂപ്പർ റ്യുസ്ഡേയിൽ വിർജീനിയ, നോർത്ത് കരോലിന ഒക്‌ലഹോമ, ടെന്നസി, വെര്മോണ്ട്, ടെക്സസ്, കൊളറാഡോ എന്നിവിടങ്ങളിലെ റിപ്പബ്ലിക്കൻ പ്രൈമറികളിൽ വിജയിച്ചു. പ്രൈമറി നടന്ന 15 സംസ്ഥാനങ്ങളിലും ട്രംപ് വിജയിക്കാൻ സാധ്യതയുണ്ട്.
സൗത്ത് കരോലിനയിലെ മുൻ ഗവർണറായ നിക്കി ഹേലി, ചെറിയ സംസ്ഥാനമായ വെർമോണ്ടിൽ പ്രതീക്ഷകൾ അർപ്പിച്ചിരുന്നു. അവിടെയും പരാജയപ്പെട്ടു. ഇനി ഏത് സംസ്ഥാനം വിജയിക്കുമെന്ന് സംശയിക്കണം
ഡെമോക്രാറ്റിക് പക്ഷത്ത്, പ്രസിഡൻ്റ് ബൈഡൻ വിർജീനിയ, നോർത്ത് കരോലിന, ടെന്നസി, ഒക്ലഹോമ, വെർമോണ്ട്, ടെക്സസ് എന്നിവിടങ്ങളിലും അയോവ കോക്കസുകളിലും വിജയം നേടി
സൂപ്പർ ടുസ്‌ഡേയിൽ വോട്ടു ചെയ്യുന്ന 15 സംസ്ഥാനങ്ങളിൽ വെർമോണ്ടിലും വിർജീനിയയിലും വൈകിട്ട് 7 മണിക്ക് വോട്ടെടുപ്പ് അവസാനിച്ചു.
സമീപകാല കോടതി വിധികളുടെ ഒരു പരമ്പരയും മുൻ പ്രസിഡൻ്റിന് പ്രയോജനം ചെയ്യുന്നുണ്ട്.
സൂപ്പർ ടുസ്‌ഡേയിൽ 15 സംസ്ഥാനങ്ങളിലെ റിപ്പബ്ലിക്കൻ വോട്ടർമാരും 16 സംസ്ഥാനങ്ങളിലെയും ടെറിറ്ററികളിലെയും ഡെമോക്രാറ്റുകളും പ്രസിഡന്ഷ്യൽ പ്രൈമറി തിരഞ്ഞെടുപ്പുകളിലോ കോക്കസുകളിലോ വോട്ട് രേഖപ്പെടുത്തുന്നു. ഒരു ദിവസം ഏറ്റവും കൂടുതൽ സ്റ്റേറ്റുകളിൽ പ്രൈമറി നടക്കുന്നത് സൂപ്പർ ടുസ്‌ഡേയിലാണ്.
സൂപ്പർ ടുസ്‌ഡേ മത്സരങ്ങൾ 874 റിപ്പബ്ലിക്കൻ പ്രതിനിധികൾക്ക് വേണ്ടിയാണ്. ആകെയുള്ളതിൻ്റെ മൂന്നിലൊന്ന്. തിങ്കളാഴ്ച വരെ, ഹേലിക്ക് 43 ഡെലിഗേറ്റുകൾ മാത്രം. ട്രംപിന് 244. നാമനിർദേശം നേടുന്നതിന് ട്രംപിന് 1,215 പ്രതിനിധികളെ ലഭിക്കണം.
ഡെമോക്രാറ്റിക് പക്ഷത്ത്, 1,420 ഡെലിഗേറ്റുകളാണ് ഇന്നത്തെ തെരെഞ്ഞെടുപ്പിലുള്ളത്. ആകെയുള്ള 3,934 പ്രതിനിധികളിൽ 36%. തിങ്കളാഴ്ച ഉച്ചവരെ പ്രസിഡന്റ് ബൈഡന് 206 ഡെലിഗേറ്റുകളുണ്ട്. നോമിനേഷൻ കിട്ടാൻ 1,968 പേർ ആവശ്യമാണ്.