നമ്മൾ ഭയത്തിലാണ്.
ഓരോരുത്തരും ഭയം കൊണ്ട് ഓരോ സങ്കേതങ്ങളിൽഒളിക്കുകയാണ്. ആർക്കും ആരെയും
മുഖത്തു നോക്കി ഉള്ളു തുറന്നു ഒന്ന് ചിരിക്കാൻപോലും കഴിയുന്നില്ല.
ആക്രമണഭയത്താൽ സ്വയം പ്രതിരോധം തീർത്ത് അവനവിലേക്ക്ചുരുങ്ങിക്കൂടുകയാണ്.
അവൻ, അവന്റെ പള്ളി, അവന്റെ അമ്പലം, അവന്റെ വീട് അങ്ങനെഎല്ലാം അവന്റേതു
മാത്രമായ ഒരു ലോകത്തിൽ അവൻ കുടുങ്ങിക്കിടക്കുന്നു. സ്വയംപ്രതിരോധിക്കാൻ
വേണ്ടി ഏതെങ്കിലും ഒരു തീവ്രവാദസംഘടനയുടെ ഭാഗമാണ് താനെന്നുതുറന്നു പറയാൻ
ഇപ്പോൾ പലർക്കും മടിയില്ല. കാരണം ഭയം തന്നെ.
നമ്മൾ ശീലിച്ച അന്ധവിശ്വാസങ്ങൾ , നമ്മൾ വളർത്തിയെടുത്ത വെറുപ്പും
വിദ്വേഷവും ഇന്ന് പുതിയ തലമുറയ്ക്കും നമ്മൾ പകർന്നുകൊടുക്കുകയാണ്. ഇല്ലാത്ത
ഒരു സ്വർഗ്ഗലോകത്തിന്റെ പേരിൽ സ്വാർത്ഥതക്കുവേണ്ടി മനോഹരമായ ഈ ഭൂമിയെ
നരകമാക്കുകയാണ്.
ഏതു മതത്തിൽ പിറന്നു വീണുവോ ആ മതമാണ് നമ്മുടെ വിശ്വാസത്തിനാധാരം. അത്
നമ്മുടെ ഇഷ്ടമനുസരിച്ചല്ല. മറ്റുള്ള മതങ്ങളെയും വിശ്വാസങ്ങളെയും അടുത്ത്
അറിയാനുംബഹുമാനിക്കാനും പഠിക്കുമ്പോൾ മാത്രമേ അവയുടെ മാഹാത്മ്യം നമ്മുക്ക്
ബോധ്യംആവുള്ളു.
മഞ്ഞുകാലത്തു ദൂരെ മലയിറങ്ങി വരുന്ന ഭീകര രൂപത്തെ കണ്ടു ഒരാൾ ഭയന്നോടിയ
കഥചെറുപ്പത്തിൽ വായിച്ചിട്ടുണ്ട്. കമ്പിളി പുതച്ച ആ രൂപം താഴ്വാരമിറങ്ങി
വന്നപ്പോൾമാത്രമാണ് അത് തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നു മനസ്സിലായത്.
എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് വലിയ മൂല്യങ്ങൾ തന്നെയാണ്. പക്ഷെ മനുഷ്യൻ
അതിന്റെ സത്ത കളഞ്ഞിട്ടു പുറം തോട് മാത്രം ചുമന്നു കൊണ്ട് നടക്കുകയാണ്.
ചലച്ചിത്രകാരനും ശില്പിയുമായ രാജീവ് അഞ്ചൽ 23 വർഷങ്ങൾക്ക് മുൻപ്സംവിധാനം
ചെയ്ത ഗുരു എന്ന സിനിമയിൽ, താഴ്വരയിലെ മനുഷ്യർക്ക് കാഴ്ച ഇല്ല.
അന്ധന്മാരുടെ താഴ്വരയാണ്. അവരുടെ വിശുദ്ധ വൃക്ഷത്തിന്റെ ഫലമായ
ഇലാമാപഴത്തിന്റെ ഉള്ളിലെ കനി അവർ കഴിക്കാൻ പാടില്ല. അത് പാപമാണ്. ഒരു
കുഞ്ഞുജനിക്കുമ്പോഴേ കുഞ്ഞിന്റെ കണ്ണിൽ ഇലാമാ പഴത്തിന്റെ സത്ത പിഴിഞ്ഞ്
ഒഴിക്കും. അങ്ങനെ കുഞ്ഞിന്റെ കാഴ്ച നഷ്ടപ്പെടും. അവരുടെ പാരമ്പര്യം
അനുസരിച്ചു് ഇലാമാപഴത്തിന്റെ ആവരണ ഭാഗം മാത്രമേ കഴിക്കാവൂ.
പുറം ലോകത്തു നിന്നും ഈ താഴ്വരയിൽ എത്തിയ രഘു രാമൻ ഇലാമാ പഴം കഴിച്ചുകാഴ്ച
നഷ്ടപ്പെട്ടു. അന്ധന്മാരായ യോദ്ധാക്കളാൽ ബന്ധനസ്ഥനായ രഘു
രാമൻശിക്ഷിക്കപ്പെട്ടു. ഇലാമാ പഴത്തിന്റെ കനി കഴിക്കാൻ ആണ്
വിധിക്കപെട്ടത്. വലിയശിക്ഷയാണ്. തങ്ങളുടെ സാമ്രാജ്യത്തിൽ കടന്നു
കയറിയതിനുള്ള ക്രൂരമായ ശിക്ഷ . കനി കഴിക്കുന്നതോടെ രഘുരാമൻ മരിക്കും അതാണ്
താഴ്വരയിലെ എല്ലാ ജനങ്ങളുംവിശ്വസിച്ചിരിക്കുന്നത്. യോദ്ധാക്കൾ വിധി നടപ്പിലാക്കി. അന്ധനായ രഘുരാമൻ ക്രൂരമായശിക്ഷക്ക് പാത്രമായി.
ബന്ധനസ്ഥനായ രഘുരാമൻ ബോധം തെളിഞ്ഞു ഉണർന്നപ്പോൾ തന്റെ കാഴ്ച
തിരിച്ചുകിട്ടിയതായി മനസ്സിലാക്കി. ഇലാമാ പഴത്തിന്റെ ഉള്ളിലെ കനി ഭക്ഷിച്ച
രഘുരാമൻ തന്റെകാഴ്ച തിരിച്ചു കിട്ടിയ കാര്യം കാട്ടു തീ പോലെ
താഴ്വാരത്തിലെങ്ങും വാർത്തയായി. തങ്ങളുടെ പാരമ്പര്യത്തെയും ആചാരത്തെയും
വെല്ലുവിളിക്കുന്ന രഘുരാമനെ നശിപ്പിക്കാൻഭരണകൂടം നിശ്ചയിച്ചു.
കലാപകലുഷിതമായ ഇന്നത്തെ ഭാരതത്തിൽ എത്ര പ്രസക്തമായ കഥയാണിത്. രാജീവ്അഞ്ചൽ
എന്ന ദാര്ശനികന്റെ ഭാവനയിൽ ഉരുത്തിരിഞ്ഞ ഈ കഥ ഇന്നാണെങ്കിൽ ഒരുസിനിമയായി
പിറവിയെടുക്കാനുള്ള സാധ്യത വളരെ കുറവാണ്. കാരണം നമ്മൾഅത്രത്തോളം ചരുങ്ങി
നമ്മളിലേക്ക്, നമ്മുടെ മതത്തിലേക്ക്, ആചാരങ്ങളിലേക്ക് മാത്രംചുരുങ്ങി
കൂടിയിരിക്കുകയാണ്.
ഭയം കൊണ്ട് മനുഷ്യനെ മനുഷ്യനായി കാണാനുള്ള നമ്മുടെ മാനസിക ശേഷി
പോലുംകുറഞ്ഞിരിക്കുന്നു. ഭയം വെറുപ്പിലേക്കു നമ്മളെ എത്തിച്ചിരിക്കുന്നു.
കൂടുതൽ പണം, വലിയവീട്, വിലയേറിയ കാറുകൾ, പേര്, പ്രശസ്തി, ഉയര്ന്ന ഡിഗ്രികൾ
അങ്ങനെ നമുക്ക്വേണ്ടതെല്ലാം നമ്മൾ സ്വന്തമാക്കി. പക്ഷെ നമ്മൾ
നമ്മളല്ലാതായി. മലയാളത്തിലെ പ്രശസ്തഗാന രചയിതാവായിരുന്ന വയലാർ രാമവർമ്മ
1972 ൽ എഴുതിയ മനുഷ്യൻ മതങ്ങളെസൃഷ്ടിച്ചു എന്ന് തുടങ്ങുന്ന ഗാനം എത്രയോ
ചിന്തോദ്ധീപകമാണ്.
‘മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചൂ
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചൂ
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണ് പങ്കു വച്ചു മനസ്സ് പങ്കു വച്ചു’
പ്രശസ്ത പ്രഭാഷകനായ ശ്രീ സുനിൽ പി ഇളയിടം ഒരു പ്രഭാഷണത്തിൽ ഇങ്ങനെപറയുന്നുണ്ട്.
ക്രിസ്തു നിങ്ങൾക്ക് മൂല്യമാണോ അതോ ആചാരമാണോ ? മൂല്യമാണെങ്കിൽപോലീസ്കാരന്റെ
മുൻപിൽ വച്ച് മോഷ്ടാവായ ജീൻ വാൽജീനോട് പൊറുത്ത് അയാൾതന്റെ സഹോദരനാണെന്ന്
പറയുന്ന ബിഷപ്പാണ് ക്രൈസ്തവത. മറിച്ചു ക്രൈസ്തവത നിങ്ങൾക്ക് ആചാരമാണെങ്കിൽ
ഫ്രാങ്കോയെ ചുമക്കേണ്ടി വരും.
മതമേതുമായിക്കൊള്ളട്ടെ , അതിന്റെ മൂല്യം അതിന്റെ ശുദ്ധർത്ഥത്തിൽ
ഉൾക്കൊള്ളാൻ നമ്മുക്ക് കഴിഞ്ഞിരുന്നുവെങ്കിൽ മാനവികത നില നിർത്താൻ
നമ്മുക്ക് കഴിഞ്ഞേനേം.