സ്വന്തം സിനഗോഗില്‍ നിന്ന് അവനെ അവര്‍ പിടിച്ച് പുറത്താക്കി. മറ്റൊരു
വഴിയില്ലാത്തതുകൊണ്ട് അവന് പാപികളുടെ പന്തിയില്‍ കയറിയിരുന്നു.
നിഷ്പിത താല്പര്യങ്ങളുടെ തീന്‍ മേശയും വിശിഷ്ടഭോജ്യങ്ങളും അവന്
ബഹിഷ്കരിച്ചു. വേര്‍തിരിക്കപ്പെട്ട പാവം മനുഷ്യര്‍ അവന്റെ ചുറ്റും കൂടി - കാരണം
അവന്റെ വിരുന്നുമേശക്ക് ഉപാധികളില്ലായിരുന്നു. അചിരേണ സ്വന്തം മതത്തിന്
യേശു മുടിയനായ പുത്രനായിരുന്നു. അവരുടെ മതലോകത്തെ വാക്കുകൊണ്ടും
പ്രവര്‍ത്തികൊണ്ടും മലീനമാക്കിയവന്. അവരുടെ ഭാഷണങ്ങളുടെ ഉള്ള് കണ്ടവന്‍
- അവരോട് മുടിയനായ പുത്രന്റെ ഉപമ പറയുന്നു. പൗരസ്ത്യ മതസംഹിതയില്‍,
പുത്രനെ സ്വീകരിക്കാന്‍ പിതാവ് ഇറങ്ങിവരുന്ന പതിവില്ലായിരുന്നു -
ശകാരത്തിന് പകരം സ്നേഹചുമ്പനം കൊടുക്കുന്ന നാട്ടുനടപ്പിലായിരുന്നു -
ഈവിധം കുതറിമാറാന്‍ പറ്റാത്തവിധം, യഹൂദന്റെ കുതിവള്ളിയില് അവന്
പിടിക്കുകയായിരുന്നു. പന്നിയുടെ ഗന്ധം പൊതിഞ്ഞു നിന്ന മകനെ -
പരിശുദ്ധനാക്കി സ്വീകരിക്കുന്ന അവന്റെ കളിക്കളത്തില്‍ യഹൂദമത നേതൃത്വം
പരാജയപ്പെട്ടു. അതുകൊണ്ട് അവര്‍ ഒറ്റുകാരെ അന്വേഷിച്ചുപോയി. 30
വെള്ളികാശിന്റെ കിഴിയുമായി അവര്‍ കാത്തിരുന്നു.
തിന്മയുടെ
ഇരയാകുമ്പോഴും നമുക്ക് മാറി സഞ്ചരിക്കാം. അവന്റെ കരുണ ആലേഖനം ചെയ്ത
വഴിയിലൂടെ. ചെവിയുണ്ടെങ്കിലും നിങ്ങള്‍ കേള്‍ക്കുന്നില്ല
എന്നുമുണ്ടൊരുവചനം - കേള്‍ക്കുകയെന്നാല്‍ ശ്രദ്ധിക്കുകയാണ് -
ശ്രദ്ധയിലൂടെ കേള്‍വിയെ തിരിച്ചറിയാന്‍ കഴിയും. ""സമുദ്രത്തിന്റെ
ആഴമുള്ളതും ആകാശത്തിന്റെ വിശാലതയും ഉണ്ടായിരുന്നതില്‍ നിന്നും കേട്ടവര്‍ എങ്ങനെ
ബൊക്കോഹറമിലും ഐസിസിലുമെത്തി? ശ്രദ്ധ അവരുടെ ബോധത്തില്‍
ഉണ്ടായിരുന്നില്ല - നമ്മുടെ മനോഭാവമാണ് സൗന്ദര്യം എന്ന് പാടിയ ഇക്ബാല്‍ ജനിച്ച
മണ്ണില്‍ മനുഷ്യന്റെ ചോര എങ്ങനെ രുചിക്കാനാകും. ചോര പുരണ്ട കൈ -
പ്രാര്‍ത്ഥിക്കാനുള്ള അവകാശത്തെ നിഷേധിക്കുന്നു എന്ന് കിത്താബ് ഓതുന്നവന്
- കഴുത്തറക്കുന്നു - ഇത് നിന്റെ സമയമാണ് - നോമ്പുകാരന് വേദനിക്കുകയാണ്
- നൊമ്പരപ്പെടുകയാണ് - രക്തത്തിന്റെ നിലവിളികേട്ടപ്പോള്‍ ദൈവം കായേനോട്
ചോദിച്ചു. നിന്റെ സഹോദരന് ഏവിടെയാണ് ? നിന്റെ വയലില്‍ എങ്ങനെയാണ് ചോര
വീണത്. കായേനെ അവന്റെ ഇളംതലമുറ അമ്പ് എയ്തു വീഴ്ത്തി - അവന്‍ ഹൃദയസ്‌നേഹം
നഷ്ടമായ മനുഷ്യനായിരുന്നു. നോമ്പുകാരന് കരയുകയാണ്, നഷ്ടമായ ഒരാണ്ടിലെ
മറന്നുപോയ സ്‌നേഹത്തെ യോര്‍ത്ത്! തകര്‍ന്നുപോയ ബന്ധങ്ങളുടെ പൊട്ടിയ കണ്ണികള്‍,
നോമ്പുകാലത്ത് വെല്‍ഡ് ചെയ്ത് തലോടി നോക്കുമ്പോള്‍ - ഒരു ദീര്‍ഘനിശ്വാസം -
ഇതാണ് നോമ്പിലെ ആശ്വാസം.
പരാജയപ്പെടുത്താനുള്ള
പടയോട്ടത്തിലായിരുന്നു സാദുക്യനും പരീശനും. യേശു അവര്‍ക്ക് വിപരീത
വഴികളില്‍ സഞ്ചരിക്കുന്നവനായി - അവന്റെ വഴികളില്‍ മുറിവും ക്ഷാമവും രോഗവും
അനാഥത്വവും തലചായ്ച്ചിരുന്നു. ആശ്വാസമാഗ്രഹിച്ച ആരൊക്കെയോ അവന്റെ കൂടെ കൂടി.
ഗ്രാമജീവിതത്തിന്റെ കടംകഥകളിലൂടെ മതാന്വേഷണങ്ങളുടെ ലോകയാത്രയില്‍
മാറ്റത്തിന് വിധേയമായ മനുഷ്യസംഘങ്ങളെ സൃഷ്ടിച്ചതിന്റെ ക്രഡിറ്റ്
യേശുവിന്റേതുമാത്രം. അവിടുന്ന് അവരുടെ പ്രമാണങ്ങള്‍ മാറ്റിയെഴുതി.
അവരുടെ - പ്രാണനില്‍ അവന് നിറഞ്ഞുനിന്നു. അമ്മമാര്‍, വിധവകള്‍, അനാഥര്‍,
മുക്കുവക്കൂട്ടങ്ങള് - അവരൊക്കെ അവനെക്കുറിച്ച് സദാവാചാലരായി.
എന്തൊക്കെയോ മരിപ്പിച്ചാല്‍, കാലത്തിന് കുതിക്കാന്‍ പറ്റുമെന്നും മനുഷ്യന്
ഉയര്‍ക്കാന്‍ സാധിക്കുമെന്ന് അവന്‍ അവരെ ചിന്തിപ്പിക്കുകയായിരുന്നു. അവന്റെ
ജനസമ്മിതിയുടെ സൂചിക ഉയര്‍ന്ന് തുടങ്ങിയ കാലം. ആരൊക്കെയോ അവനെ ഭയപ്പെട്ട്
തുടങ്ങി. അവന്റെ ചുറ്റും കൂടിയ ആള്‍ക്കൂട്ടത്തെ കണ്ടവര്‍ ഭയപ്പെട്ടുപോയി. ഒരു
ദിവസം ആരൊക്കെയോ - അവന്‍ നിണാള്‍ വാഴട്ടെയെന്ന് വിളിച്ചുപറയുന്നു.
ഓശാനയുടെ ആരവം - മതനേതൃത്വത്തെ നിരാശപ്പെടുത്തി. തങ്ങള്‍ വായിച്ചു തീര്‍ത്ത
മതപാഠങ്ങള്‍ക്ക് മനുഷ്യപറ്റ് വരുന്നത് - അവര്‍ക്ക് സഹിക്കാവുന്നതിലും
അധികമായിരുന്നു. അവര്‍ അവനെ ചുംബിച്ച് കീഴ്‌പ്പെടുത്തി. ചുരുക്കിയെഴുതിയ
അവന്റെ മൊഴിയില്‍ ""സത്യം'' ഒരു പോയന്റ് ഓഫ് ഓഡര്‍ - ഇന്ന് നമുക്ക്
ന്യായസനങ്ങള്-അന്യായകോടതികള്! കപടമായ ആശയങ്ങള്‍ കൊണ്ട് മറുകണ്ടം
ചാടുന്ന പ്രജാവതികളെ ചോദ്യം ചെയ്യുന്ന ആര്‍ജവത്തിന് മുന്നില്‍ - അവന്
ജനങ്ങളെ ഭിന്നിപ്പിക്കുകയും ""വര്‍ഗ്ഗ'' വല്ക്കരിക്കുകയും ചെയ്തതായി -
ആരോപണം. എല്ലാം പെട്ടെന്ന് അവനെതിരായി
അവതരിപ്പിക്കപ്പെടുകയായിരുന്നു - വിശക്കുന്നവന്റെ ആഹാരവും
ദാഹിക്കുന്നവന്റെ ജലവും തര്‍ക്കവിഷയമായി - പുതുക്കപ്പെടുന്ന സമയം പോലും,
അതിന്റെ ഉദ്ദേശശുദ്ധിയും ചോദ്യം ചെയ്യപ്പെട്ടു. അവസാനം അവനെ നരകത്തിലൂടെ
കടത്തിവിടാന്‍ അവര്‍ തീരുമാനിച്ചു. ഒരാള്‍ കൈ കഴുകി ഇറങ്ങിപ്പോയി. അവര്‍
സംഘമായി സഹകരണ പാപത്തിലേക്ക് അവര്‍ നീങ്ങി. പ്രതിസന്ധിയില്‍ യേശു
ഒറ്റപ്പെട്ടു, അവന്റെ ബോധം കെടുത്താന്‍ നാടന്‍ വാറ്റുകലര്ത്തിയ കലര്‍ത്തിയ
കൈപ്പുനീര്‍ കുടിക്കാന്‍ നല്‍കി, അവന്റെ പിതാവ് ഉള്‍പ്പെടെ എല്ലാവരും അവനെ
ഉപേക്ഷിച്ചു. ശാബതശുദ്ധമാകാതിരിക്കാന് ശാബതിന്റെ പിതാവിനെ പെട്ടന്നവര്‍
മറവുചെയ്തു. മൂന്നാം നാള്‍ കഥ മാറി ... അതാണല്ലോ ഈസ്റ്റര്‍! ആരൊക്കെ
ഉപേക്ഷിച്ചാലും നമുക്ക് ഉയര്‍ക്കാനാകുമെന്ന് നോമ്പുകാലം നമ്മെ
ചിന്തിപ്പിക്കുന്നില്ലെ - ഇതാണ് നോമ്പുകാരന്റെ ആത്മീയത.
ജീവിതം ഒരു
മലകയറ്റമാണ്. മൗണ്ടന്‍ മാനുവല്‍ മനസ്സിലാക്കാതെ ആരും കൊടുമുടിയില്‍ എത്താറില്ല.
വേദപുസ്തകത്തില്‍ മല കയറിയവര്‍ പലരുമുണ്ട്. സിപ്പോറയുടെ കൈപിടിച്ച്
കുന്നുകയറിയിറങ്ങി ജീവിച്ചിരുന്ന മോശയെ, ഒരുനാള്‍ മലയിലേക്ക് വിളിച്ചുകയറ്റി ദൈവം
കല്പനകള് - കല്പലകയില് എഴുതികൊടുത്തു. മോശ മലയിറങ്ങി വന്നു. കാള
കുട്ടിയെ കണ്ടപ്പോള്‍ അവന്റെ കണ്ണില്‍ ഇരുട്ട് കയറി. ദൈവമഹത്വം
പ്രേരിപ്പിച്ചപ്പോള്‍ വര്‍ഗ്ഗകോപം ജ്വലിച്ചു - എറിഞ്ഞുടച്ചു കല്പനകളുടെ
കല്ലുപലകകള്‍ - പിന്നെയും എഴുതികൊടുക്കുന്നു. അബ്രാഹം മല കയറിയത് ചങ്ക് പൊട്ടുന്ന
മനസ്സോടെ-അയാള്‍ സന്തോഷത്തോടെ തിരിച്ചിറങ്ങി - ദാവീദ് - കണ്ണള്‍
പര്‍വ്വതത്തിലേക്ക് പായിച്ചു. യെശ്ശയ്യ പ്രവാചകന് (2:3) ദൈവത്തിന്റെ മല
പ്രത്യേകം ശ്രദ്ധിച്ചവന്. യേശു താബോര്‍ മലയില്‍ കയറി - കൂടെ മൂന്ന് പേര്‍ -
സ്വര്‍ഗ്ഗത്തില്‍ നിന്ന്, ഭൂമിയില്‍ നിന്ന് പോയവര്‍ തിരിയെയിറങ്ങി വന്നു -
കളര്‍ മാറിയ മലയായി അങ്ങനെ - താബോര്‍. യേശു മറ്റൊരു മല കയറി - ഹാത്ത് മല - ഗിരിഗീത
- അവിടുന്ന് ഒഴുകിവന്നു. യേശുവിന്റെ അവസാനത്തെ മലകയറ്റം ദാരുണമായിരുന്നു.
മറ്റുള്ളവരുടെ കുരിശ് തോളില്‍ വെച്ച് അവന്‍ മല കയറി. രംഗം കണ്ട് ആരൊക്കെയോ മനം
നൊന്ത് കരഞ്ഞു. അവന്‍ അവരെയും ആശ്വസിപ്പിച്ചു. നോമ്പുകാരണം ആശ്വസിക്കാം. അയാള്‍
ആശ്വസിപ്പിക്കുന്നവനാണ്. ഇവിടെ നാം മറ്റൊരു കഥാപാത്രത്തെ കണ്ടുമുട്ടുന്നു. ചുമട്ട്
തൊഴിലാളി ശീമോന്‍. അയാള്‍ അവന്റെ കുരിശ് താങ്ങി. വാസ്തവത്തില്‍ മതം സ്ഥാപിച്ചത്
കുറേനക്കാരന്‍ ശീമോനല്ലയെന്ന് ചിന്തിച്ച് പോകുന്നു! മനുഷ്യന്റെ ഭാരം ചുമക്കുന്ന
പ്രസ്ഥാനത്തെ മതമെന്ന് വിളിക്കുക.ഭൂമിയിലെ പ്രധാന മതങ്ങള്‍ക്ക് ഒക്കെ
മലകയറ്റമുണ്ട്. ശബരി മല മുതല്‍ ഹിമാലയം വരെ. ജീവിതമെന്ന മലകയറ്റത്തിന്റെ
ഇടവേളയാക്കുക-നോമ്പുകാലം. വിശപ്പ്, ദാഹം, നിന്ദ, അവഹേളനം തുടങ്ങി - എത്രയോ
ദയനീയതയിലൂടെയാണ് അവന്റെ മലകയറ്റത്തിന്റെ പരിസമാപ്തി. ദുരന്തങ്ങളുടെ മരണം - ജീവന്റെ
തുടിപ്പാക്കി - ത്രസിപ്പിച്ചപ്പോഴും, എല്ലാം അവന് എതിരായിരുന്നു. കരുണാമയനായ
ദൈവത്തെ പരിചയപ്പെടുത്തിയവന്‍ ഒരു റിബ്ബല്‍ ആയി വധിക്കപ്പെടുകയായിരുന്നു.
കുറ്റവാളികള്‍ ഇരുപുറവും നിന്ന് അവന്റെ മരണം അലങ്കരിച്ചു. മുറിവിന് മുറിവ്
പകരമാക്കാത്തവന്റെ ഹൃദയത്തിന് കുന്തം കൊണ്ട് കുത്തേറ്റു. യഥാര്‍ത്ഥത്തില്‍ ലോകമത
തിന്മയുടെ ഇര യേശുവായിരുന്നു-അവന്റെ അനുയായികള്‍ ഇന്നും മൃഗത്തെപ്പോലെ
വേട്ടയാടപ്പെടുന്നു. എന്നിട്ടും മൂന്നാം നാളിലെ പ്രഭാതത്തില്‍ - അവന്‍ ചോദിക്കുന്നു
- നി എന്തിന് കരയുന്നു - നോമ്പുകാര - കരഞ്ഞുകലങ്ങിയ കണ്ണുകളോടെ - ചിരിക്കു -
വെള്ളിമേഘം ചാഞ്ഞുവരുന്ന ഒലിവ് മലയുടെ മനോഹാരിതയില്‍ - മുറിവേറ്റ വിരിച്ച കരങ്ങളോടെ
- അവന്‍ നിറഞ്ഞു നില്ക്കുന്നു - നമ്മുക്കെന്നും ഓര്‍മ്മിക്കാന്‍ -
നോമ്പുകാലചിന്തയുടെ ചിറകിലേറി - വാനമേഘേ - പറന്ന് ഉയരുക. ആരോ നിന്നോട്
ചോദിക്കുന്നില്ലെ - എന്തിന് കരയുന്നു - എന്തിന് വെറുതെ കരയുന്നു - ഇതാവട്ടെ -
നോമ്പുകാലത്തിന്റെ ചോദ്യം ?...
(തുടരും....)