പച്ചയായ ജീവിതത്തിലും സര്‍ഗ്ഗാത്മക ജീവിതത്തിലും മലയാളത്തെ ആലിംഗനം ചെയ്ത
ജ്ഞാന രാജശേഖരന്റെ ആറാമത്തെ ചലച്ചിത്രം വരുന്നു--വിവേകാനന്ദന്. ഒന്നര
നൂറ്റാണ്ടുമുമ്പ് നരേന്ദ്ര ദത്തയായി കല്‍ക്കത്തയില്‍ ജനിച്ച ഈ വിശ്വമാനവന്‍
ബംഗാളികള്‍ക്കും തമിഴര്‍ക്കും മലയാളികള്‍ക്കും ഒരു പോലെ പ്രിയങ്കരനാണ്.
എഴുത്തുകാരനായിരുന്നു ജി. വിവേകാനന്ദന് ഉള്‍പ്പെടെ ഒരുപാടു
വിവേകാനന്ദന്മാര് മലയാളത്തിലുമുണ്ട്.
കന്യാകുമാരിലെ
വിവേകാനന്ദപാറയില്‍ സ്വാമിയുടെ ഉത്തംഗ ശില്പം സ്ഥാപിച്ചുകൊണ്ടു തമിഴകം
സ്വാമിയുടെ സ്മരണയ്ക്കു മുമ്പില്‍ അഞ്ജലി ബദ്ധരാകുന്നു. വര്‍ണ്ണ
വെറിയന്മാര് നിറഞ്ഞ കേരളത്തെ ഭ്രാന്താലയമെന്നു വിളിച്ചെങ്കിലും
അദ്ദേഹത്തെ മലയാളികള്‍ ആദരിക്കുന്നു. ""വിവേകാനന്ദന് ഒരു
തമിഴനാണെന്നാണ് തമിഴരുടെ വിചാരം. അവിടെയുണ്ട്. നൂറുകണക്കിനു
വിവേകാനന്ദന്മാര്''- പുതിയ ചിത്രത്തിന്റെ പണിപ്പുരയില്‍ നിന്നു
രാജശേഖരന് പറയുന്നു.
തമിഴ്നാട്ടില്‍ ജനിച്ചു, കേരള കേഡര്‍ ഐ. എ.
എസ് കാരനായി. "" അതു ജീവിതം പക്ഷെ സിനിമയോടാണെന്റെ പ്രണയം''- പുതുപള്ളി
നിയോജകമണ്ഡലത്തിലെ തെക്കുംതല ഗ്രാമത്തില്‍ രാജ്യത്തെ മൂന്നാമത് ഫിലിം
ഇന്സ്റ്റിറ്റിയൂട്ടിന്റെഡയറക്ടറായ രാജശേഖരന് മനസ്സു തുറന്നു. പൂനെയും
കല്‍ക്കത്തയും കഴിഞ്ഞാല്‍ തെക്കുംതലയിലെ കെ. ആര്. നാരായണന്
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സാണു ഏറ്റം പുതിയ
ചലച്ചിത്ര പഠന കേന്ദ്രം. ഡയറക്ടറുടെ പിന്നില്‍ രാജാരവിവര്‍മ്മ
ചിത്രങ്ങള്‍ക്കൊപ്പം എം. എഫ്. ഹുസൈന്റെ വിശ്വോത്തര പെയിന്റിംഗും.
ഇന്‍സ്റ്റിറ്റിയൂട്ടില്‍ സിനിമാട്ടോഗ്രാഫി ഉള്‍പ്പെടെ ആറു
വിഷയങ്ങള്‍ക്കു പത്തുവിദ്യാര്‍ത്ഥികള്‍ വീതം. ഇപ്പോള്‍ ബംഗാളികള്‍ ഉള്‍പ്പെടെ
നൂറിലേറെപേര്‍ പഠിക്കുന്നു. പന്ത്രണ്ട് അദ്ധ്യാപകരില്‍ പതിനൊന്നും പൂനെ
ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നെത്തിയ മലയാളികള്‍.
ഒരാളുണ്ട് പേരിനു കല്‍ക്കത്തയിലെ സത്യജിത്റേ ഇന്‍സ്റ്റിറ്റിയൂട്ടില്‍
നിന്ന്. ആരിഫ്ളെക്സ് ക്യാമറ ഉള്‍പ്പെടെ എട്ടുകോടി രൂപയുടെ സാമഗ്രികള്‍ ആയി.
സ്റ്റുഡിയോ. തീയറ്ററുകളുടെ പണിതകൃതിയായി നടക്കുന്നു.
""ഒരു പക്ഷെ
സിനിമയെടുക്കാന്‍ ഔദ്യോഗികമായി അവധി നേടിയ ആദ്യത്തെ ഐ. എ. എസ്’കാരന്
ഞാനായിരിക്കും- രാജശേഖരന് പറയുന്നു. ചെന്നൈക്കടുത്ത പള്ളിക്കൊണ്ട
ഗ്രാമത്തില്‍ ജനിച്ചു. അദ്ധ്യാപക ദമ്പതിമാരുടെ മകന്. ഫിസിക്സ് എടുത്തു ബി.
എസ്. സിയും എം. എസ്.സിയും. അഡയാറിലെ ചലച്ചിത്രപഠനകേന്ദ്രത്തില്
പ്രവേശനം തേടിയപ്പോള്‍ സംവിധായകന് കെ. ബാലചന്ദര്‍ പറഞ്ഞു 85 ശതമാനം
മാര്‍ക്കോടെ ബി എസ് സി ജയിച്ച നിങ്ങള്‍ പഠിച്ചു മിടുക്കനാവുന്നതാവും നല്ലത്''
എം. എസ്. സി കഴിഞ്ഞു നാലു വര്‍ഷം ബോംബെയില്‍ ജോലി ചെയ്തു. അക്കാലത്തു
നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്തു. ആന, കുതിര, ഒട്ടകം അവയിലൊന്ന് മുപ്പതാം
വയസ്സില്‍ ഐ. എ. എസ് നേടി. കേരള കേഡറില്‍ ആദ്യ നിയമനം. പാലാ സബ്
കലക്ടറായിട്ടായിരുന്നു. പിന്നീട് കോട്ടയത്ത് കരുണാകരന്
മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ തൃശ്ശൂര്‍ കലക്ടററായിരുന്നു.
കല്ല്യാണിക്കുട്ടിയുടെ ഒരു ചിത്രം വരച്ചു കൊടുത്തു. മരണംവരെ അദ്ദേഹം അതു
തന്റെ കിടപ്പറയില്‍ സൂക്ഷിക്കുമായിരുന്നു. കേരള ഫിലിം ഡെവലപ്മെന്റ്
"കോര്‍പ്പറേഷന്റെയും സെന്‍സര്‍ ബോര്‍ഡിന്റെയും ഡയറക്ടര്‍ ആയപ്പോള്‍ സിനിമാ
മോഹം വീണ്ടും നരച്ചു പൊങ്ങി.
അഞ്ചു ചിത്രങ്ങള്‍ ചെയ്തു. ജാനകിരാമന്റെ
നോവല്‍ അടിസ്ഥാനമാക്കി നിര്‍മ്മിച്ച 'മോഹമുള്‍' (1995) ആദ്യചിത്രം’
പത്തുവയസ്സ് പ്രായം കൂടിയ സംഗീതാദ്ധ്യാപികയെ പ്രേമിക്കുന്ന
കൗമാരക്കാരന്റെ കഥ. "മുഖം' (1999) കഴിഞ്ഞ് മൂന്നു ജീവിതകഥകള്‍ നിര്‍മ്മിച്ചു-
ഭാരതി (2000), പെരിയാര്‍ (2007), രാമാനുജന് (2014) മോഹമുള്‍
നവാഗതസംവിധായനുള്ള ദേശീയപുരസ്കാരം ഇന്ദിരാഗാന്ധി അവാര്‍ഡ് നേടി.
മറ്റുള്ളവ പുരസ്കാരങ്ങള്‍ വാരിക്കൂട്ടി.
രാജശേഖരന്
എല്ലാചിത്രങ്ങളിലും മലയാളത്തെയും തമിഴകത്തെയും
കൂട്ടിചേത്തു’അഭിനേതാക്കളുടെ പേരുകള്‍ തന്നെ അതിനു തെളിവ്. നെടുമുടി വേണു,
കൃഷ്ണന്കുട്ടിനായര്, സത്യരാജ്, നാസര്‍, അബ്ബാസ്, ഭാമ, സുഹാസിനി,
ജ്യോതിര്‍മയി എന്നിങ്ങനെ. സണ്ണി ജോസഫ് ക്യാമറ’ പെരുന്തച്ചനിലെ അജയനും കൂടെ
കൂടി. ഏഴരകോടി മുടക്കുള്ള "രാമാനുജന്' അദ്ദേഹം പഠിച്ച കേബ്രിഡ്ജിലും ഷൂട്ടു
ചെയ്തു. നൂറു ഇംഗ്ലീഷുകാര്‍ അതില്‍ പ്രത്യക്ഷപ്പെട്ടു. "പെരിയാര്‍'
കേരളത്തിലും ചിത്രീകരിച്ചു, വൈക്കം സത്യാഗ്രഹം കാണിക്കാന്‍.
മലയാളത്തില്‍ ഒരുകാലത്തു നല്ല കഥകളെ അടിസ്ഥാനമാക്കിയുള്ള
കാതലുള്ള ചിത്രങ്ങള്‍ ഉണ്ടായിരുന്നു. ഇന്ന് അതില്ല. ലോകത്തില്‍ ഏറ്റവും
കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്ന ഇന്ത്യയില്‍70 ശതമാനം ചവറാണ്. 30
ശതമാനമേ വരു കാലികപ്രസക്തിയും കലാമൂല്യവുമുള്ള ചിത്രങ്ങള്‍’
ശകുന്തള രാജശേഖരന് എം. ബി. എ’ ആണ്. ബാങ്കില്‍ നിന്നു പിരിഞ്ഞ്
ഭര്‍ത്താവിന്റെ ചിത്രങ്ങള്‍ക്കു വസ്ത്രാലങ്കാരം ചെയ്യുന്നു. രണ്ടു
പെണ്മക്കള്- എഡിന് ബറോയില്‍ ക്രിയേറ്റീവ് റൈറ്റിംഗ് പഠിച്ച സിന്ധുവും
ലണ്ടനില്‍ വിഷ്വല്‍ ആര്‍ട്സ് പഠിച്ച നന്ദിതയും കൂടിചേര്ന്നാല് ഒരു വിഷ്വല്‍
ആര്‍ട്സ് കുടുംബമായി- രാജശേഖരന് അഭിമാനപൂര്‍വ്വം പറയുന്നു. ജപ്പാന്
ഉള്‍പ്പെടെ കിഴക്കോട്ടും അമേരിക്ക ഒഴികെ പടിഞ്ഞാറോട്ടും പലവുരു
സഞ്ചരിച്ചിട്ടുണ്ട്.
"രാമാനുജനി'ല്‍ അഭിനയും(ജമിനി സാമിത്രിമാരുടെ കൊച്ചുമകന്)ഭാമയും.
രാജശേഖരന്, ജി. സോമന്, പ്രദീപ് കുമാര്‍ വിദ്യാര്‍ത്ഥികളോടൊപ്പം.
സംവിധായകന്റെ കസേരയില്‍: വലത്ത് സുഹാസിനി
കെ. ആര്. നാരായണന് ചലച്ചിത്ര പഠനകേന്ദ്രം
സുഹാസിനി, ഭാമ ചിത്രം: രാമാനുജന്
രാഷ്ട്രപതിയില്‍ നിന്നു ഇന്ദിരാഗാന്ധി പുരസ്കാരം.
ആദരം സ്വന്തം നടി ഖുശ്ബുവില്‍ നിന്ന്
സേതുലക്ഷ്മി, അനുകൃഷ്ണ, മാനസശ്രീ ഇന്‍സ്റ്റിറ്റിയൂട്ട് വിദ്യാര്‍ത്ഥികള്‍
രാജശേഖരന് ഓഫീസില്‍, പിന്നില്‍ എം. എഫ്. ഹുസൈന് ചിത്രം
സിനിമാട്ടോഗ്രാഫി സ്റ്റുഡിയോയില്‍