മികച്ച ലോക്ക് ഡൗൺ അപരാതയുമായി ഇംഗ്ലണ്ടിൽ നിന്ന് ഒരു മലയാളീ കുടുംബം ( ജോസ് കാടാപുറം)
Published on 31 May, 2020
മാതൃ
ഭാഷയുടെ മഹത്വം അറിഞ്ഞ യൂ കെ യിലെ മലയാളീ പ്രവാസി കുടുംബം .കേരളത്തെ ആവോളം
സ്നേഹിച്ച മലയാളത്തെ മനസിലേറ്റിയ സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നും ജോസ്
ആകശാലയും കുടുംബവും .ശുദ്ധ മലയാളത്തിൽ ഇന്ത്യയുടേയും മലയാളത്തിന്റെയും
ചരിത്രം പറഞ്ഞ ജോസിന്റെ മക്കൾ ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ് .
ടിക്ക്
ടോക്കുകളും സംഗീത നൃത്ത പരിപാടികളും ലൈവ് ഷോകളും കൊണ്ട് നിറഞ്ഞതാണ്
മലയാളികളുടെ ലോക്ക് ഡൗണ്‍. ഈ ലോക്ക് ഡൗണ്‍ അപരാതകള്‍ക്കിടയില്‍ വേറിട്ടൊരു
കാഴ്ചാനുഭവം സമ്മാനിക്കുകയാണ് സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ മലയാളി കുടുംബം.
അറിവും വിജ്ഞാനവും പകരുന്ന ഈ വീഡിയോ മലയാളത്തെ സ്നേഹിക്കുന്നവര്‍ക്ക് ഏറെ
സന്തോഷം നല്‍കുന്നതാണ്. പതിനൊന്നാം ക്ലാസുകാരിയായ സിജിന്‍ ജോസും സഹോദരന്
ജെറിന് ജോസും ചേര്‍ന്നാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.
ലോകത്ത്
എത്ര ഭൂഖണ്ഡങ്ങള്‍, എത്ര രാജ്യങ്ങള്‍, ഇന്ത്യയില്‍ എത്ര സംസ്ഥാനങ്ങള്‍,
ആദ്യത്തെ ഇന്ത്യന്‍ പ്രധാന മന്ത്രി, ആദ്യത്തെ കേരള മന്ത്രിസഭ, കേരളത്തില്‍
ഏറ്റവും കൂടുതല്‍ വെളുത്തുള്ളി കൃഷി എവിടെ, കേരളത്തിലെ ഏറ്റവും വലിയ
യേശുവിന്റെ പ്രതിമ ഇങ്ങനെ ഒരുപക്ഷെ, മുതിര്‍ന്നവര്‍ക്കു പോലും അറിയില്ലാത്ത
നിരവധി അറിവുകളാണ് ഈ കുട്ടികള്‍ പങ്കുവെക്കുന്നത്. വിജ്ഞാനം നിറഞ്ഞ ഈ
വീഡിയോയിലൂടെ കേരളത്തിലെ സാമൂഹ്യ പരിഷ്കര്‍ത്താക്കളെയും സംസ്കാരത്തെയും
ഒക്കെ പരാമര്‍ശിച്ചു കടന്നു പോകുന്നു.
ഈ കുട്ടി കുരുന്നുകളുടെ
കഠിനമായ ശ്രമത്തിനൊപ്പം മാതാപിതാക്കളുടെ പ്രോത്സാഹനവും ശ്രദ്ധയും
കൂടിചേര്‍ന്നപ്പോഴാണ് ഈ വീഡിയോ പുറത്തിറങ്ങിയത്. പതിനൊന്നാം ക്ലാസുകാരിയായ
ചേച്ചിയുടെയും കുഞ്ഞനിയന്റെ മറുപടി ഒക്കെയായാണ് വീഡിയോ മുന്നേറുന്നത്.
തുടക്കം മുതല്‍ ഒടുക്കം വരെ കേട്ടിരുന്നാലും യാതൊരു മടുപ്പും തോന്നാത്ത
വിധത്തില്‍ അസാധാരണമായ ഒരു അവതരണ ശൈലി കൂടിയാണ് ഈ കുട്ടികള്‍
പങ്കുവെക്കുന്നത്.
ലോകത്തുള്ള മലയാളികളായ കൊച്ചു
കുട്ടികൾക്ക് മലയാളം എഴുതാനും വായിക്കാനും ഒരു പ്രചോദനം ആകുന്നതിനു പുറമെ
നമ്മുടെ കൊച്ചു കേരളത്തെ കുറിച്ച് , അവിടുത്തെ ചുറ്റുപാടുകളെ കുറിച്ച
നമുക്കു അറിയാത്ത പലതും എന്നാൽ നമ്മുക്ക് എല്ലാം അറിയാമെന്നു അഹന്തക്ക്
പരിക്കേൽപിച്ചു ഈ വീഡിയോ കടന്നുപോകുന്നത് .
സിജിന്‍ ജോസ് തന്നെയാണ്
വീഡിയോ എഡിറ്റ് ചെയ്തതും യു ട്യൂബില്‍ വീഡിയോ അപ്ലോഡ് ലോഡ് ചെയ്തതും
എല്ലാം. പതിനൊന്നാം ഗ്രേഡിലാണ് സിജിന്‍ ജോസ് പഠിക്കുന്നത്. ചേച്ചിക്ക്
സഹായത്തിനായി ഒപ്പമുള്ള ജെറിന് ജോസ് മൂന്നാം ഗ്രേഡിലും പഠിക്കുന്നു.
കുട്ടികള്‍ ചേര്‍ന്ന് ആദ്യമായി തയ്യാറാക്കിയ വീഡിയോ ആണിതെന്ന് കൂടി
അറിയുമ്പോള്‍ കാഴ്ചക്കാര്‍ക്ക് ഒരു സല്യൂട്ട് നല്കാതിരിക്കുവാന്
കഴിയില്ലായെന്നു തീര്‍ച്ച.
നാട്ടിലെ സാധാരണ
കുടുംബജീവിതത്തില്‍നിന്നും യുകെയില്‍ എത്തപ്പെടുന്ന മലയാളികളെ പോലെ
തന്നെയാണ് ജോസ് ആകശാലയും ഭാര്യ സിനിയും രണ്ടു മക്കളും അടങ്ങുന്ന കുടുംബം.
2003ലാണ് യുകെയില്‍ എത്തിയത്. സ്റ്റോക്ക് ഓണ്‍ ട്രെന്റ് യൂണിവേഴ്സിറ്റി
ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ജോസും സിനിയും 2009 മുതല്‍ സ്റ്റോക്ക് ഓണ്‍
ട്രെന്റ് മലയാളി അസോസിയേഷനുകളിലെ പരിപാടികളില്‍ സജീവ സാന്നിധ്യമാണ്.
ആത്മീയ
പ്രവര്‍ത്തനങ്ങളില്‍ പള്ളിയിലെ ഗായകസംഘത്തിലും സജീവമാണ്. ബൈബിള്‍
കലോത്സവത്തില്‍ ഫാമിലി ബൈബിള്‍ ക്വിസ്സിനും ഒന്നാം സമ്മാനും ഈ കുടുംബം
നേടിയിട്ടുണ്ട്.മലയാളത്തിൽ ഇത് വരെ ഇറങ്ങിയുട്ടുള്ള മികച്ച സിനിമകൾ മുഴവനും
കണ്ട ജോസ് അതിലെ ഓരോ രംഗങ്ങളും വര്‍ഷങ്ങള്‍ക്കു ശേഷവും ഓർത്തിരിക്കാനുള്ള
കഴിവ് ചെറുപ്പം മുതൽ ജോസിന് കൂട്ടായി ഉണ്ട് .ഭാര്യ സിനിയാണ് ജോസിനും
മക്കള്‍ക്കും പൂര്‍ണ്ണപിന്തുണ. യൂ കെ യിൽ സ്റ്റോക് ഓണ്‍ ട്രെന്റില്‍
ഹാന്ഡ്ഫോര്ഡില് ആണ് താമസം. നാട്ടിൽ പിറവത്തു പഠിച്ചു വളർന്ന ജോസ്
കോട്ടയത്തിനടുത്തുള്ള മുട്ടുച്ചിറയില്‍ ആണ് താമസം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല