ഐ.എന്‍.എസ് ഖുക്രി: ഒരു ഡിസംബറിന്റെ നഷ്ട ദുഖം

ഐ.എന്‍.എസ് ഖുക്രി: ഒരു ഡിസംബറിന്റെ നഷ്ട ദുഖം

ഇത് ഇന്ത്യന്‍ നാവിക സേനാ യുദ്ധകപ്പലായിരുന്ന ഐ.എന്‍.എസ് ഖുക്രിയുടെ കഥ. 45 വര്‍ഷങ്ങള്‍ക്കു മുമ്പ് 1971ല്‍ ഡിസംബര്‍ ഒന്‍പത് രാത്രിയില്‍, പാകിസ്ഥാന്റെ മുങ്ങികപ്പല്‍ ആക്രമണത്തില്‍ അറബിക്കടലിന്റെ അഗാധതയിലേയ്ക്ക് 176 നാവികരും 18 ഓഫീസര്‍മാരുമായി മറഞ്ഞതാണ് ഐ.എന്‍.എസ് ഖുക്രി. ഐ.എന്‍.എസ് ഖുക്രിയുടെ കഥ തുടങ്ങുന്നത് ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധകാലത്ത് 1971ലെ നാവികസേനാ അറ്റാക്കുകളായ ഓപ്പറേഷന്‍ ട്രൈഡന്റ്, ഓപ്പറേഷന്‍ പൈത്തണ്‍ എന്നിവയില്‍ നിന്നാണ്. സമാനതകളില്ലാത്തതും എന്നാല്‍ ഒരു ഹോളിവുഡ് ആക്ഷന്‍ ചലചിത്രത്തിനു തുല്യവുമായ ഈ നാവിക ആക്രമണം രൂപമെടുക്കുന്നത്, ഇന്ത്യന്‍ കരസേനയുടെ പരമോന്നത പദവിയായ ഫീല്‍ഡ് മാര്‍ഷല്‍ (കരസൈന്യാധിപന്‍) എന്ന പദവിയിലെത്തിയ ആദ്യ വ്യക്തിയായ സാക്ഷാല്‍ സാം മനേക്ഷായുടെ യുദ്ധമുറിയില്‍ നിന്നാണ്. ഐ.എന്‍.എസ് വിക്രാന്ത് അടങ്ങിയ നാവികവ്യൂഹം ഇന്നത്തെ ബംഗ്ലാദേശ്ശിലെ പാകിസ്ഥാന്‍ പടയെ വ്യോമ-നാവിക മാര്‍ഗം തരിപ്പണമാക്കുന്ന കാലമായിരുന്നു 71ലെ ഈ ഡിസംബര്‍ മാസം.

ആഴക്കടലിലെ ക്ഷേത്രത്തില്‍ കണ്ട മഹാ അത്ഭുതം...അതിശയം...(യാത്ര-ജയറാം ശിവറാം)

ആഴക്കടലിലെ ക്ഷേത്രത്തില്‍ കണ്ട മഹാ അത്ഭുതം...അതിശയം...(യാത്ര-ജയറാം ശിവറാം)

ഗുജറാത്തിലെ ഭാവനഗര്‍ ജില്ലയിലെ കോലിയാക് എന്ന സ്ഥലത്തുള്ള 'നിഷ്‌കളങ്ക മഹാദേവ മന്ദിര്‍' കാണുമ്പോള്‍ പുണ്യ ഭാരത ഭൂവിന്റെ മക്കളാണെന്നതില്‍ അഭിമാനിക്കൂ. ലോകത്തൊരിടത്തും ഒന്നുമില്ലാതിരുന്ന കാലത്ത്, ഒന്‍പതിനായിരത്തോളം വര്‍ഷങ്ങള്‍ക്കു മുന്‍പ് പഞ്ചപാണ്ഡവന്‍മാരാല്‍ നിര്‍മ്മിച്ച് ആരാധിക്കപ്പെട്ട ക്ഷേത്രം. മഹാഭാരത യുദ്ധത്തില്‍ കൗരവാക്രമണത്തില്‍ സകലതും നഷ്ടപ്പെട്ട പാണ്ഡവര്‍ തങ്ങള്‍ക്കു സംഭവിച്ചതു പാപകര്‍മ്മങ്ങളുടെ ഭാരത്താലാണെന്നു തിരിച്ചറിയുകയും തുടര്‍ന്ന് ഇവിടെ സാഗരമധ്യത്തില്‍ ഓരോരുത്തരും ശിവലിംഗ പ്രതിഷ്ഠ നടത്തി ഉപാസന ചെയ്തു. അങ്ങനെ അവരിലെ പാപം വിമലീകരിക്കപ്പെട്ടു. കളങ്കമില്ലാതാക്കിയതുകൊണ്ടാണ് 'നിഷ്‌കളങ്ക മഹാദേവ മന്ദിര്‍' എന്നറിയപ്പെടാന്‍ കാരണം.

ആത്മീയ വിശുദ്ധിയുടെ ജനകീയ മാര്‍പാപ്പയ്ക്ക് പിറന്നാള്‍ മംഗളങ്ങള്‍... (എ.എസ് ശ്രീകുമാര്‍)

ആത്മീയ വിശുദ്ധിയുടെ ജനകീയ മാര്‍പാപ്പയ്ക്ക് പിറന്നാള്‍ മംഗളങ്ങള്‍... (എ.എസ് ശ്രീകുമാര്‍)

യാഥാസ്ഥിതിക നിലപാടുകാരെ പാടേ ഞെട്ടിക്കുന്ന നിലപാടുകളും വിശ്വാസ കോടികള്‍ക്ക് മാതൃകയാവുന്ന ലാളിത്യവും ജീവിതശൈലിയാക്കി കത്തോലിക്കാസഭയെ നവീകരണത്തിലൂടെ നയിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഡിസംബര്‍ 17ന് 80 വയസ്സ് തികഞ്ഞു. പ്രത്യേകമായി ജന്മദിന ആഘോഷങ്ങളൊന്നും ഉണ്ടായിരുന്നില്ല. രാവിലെ കര്‍ദിനാള്‍മാരോടൊപ്പം കുര്‍ബാനയ്ക്കുശേഷം പതിവുപോലെ ഔദ്യോഗികജോലികളിലേക്ക് മാര്‍പാപ്പ കടന്നു. 2013 മാര്‍ച്ച് 13-നാണ് ഇദ്ദേഹം കത്തോലിക്കാസഭയുടെ 266-ആമത് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ശാരീരിക അവശതകള്‍ മൂലം ബെനഡിക്ട് പതിനാറാമന്‍ പാപ്പ ഫെബ്രുവരി 28 ന് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ്‌ പുതിയ തിരഞ്ഞെടുപ്പ് നടന്നത്. ആഗോള പരിശുദ്ധ കത്തോലിക്കാസഭയുടെ പരമോന്നധ പിതാവായി പോപ് ഫ്രാന്‍സിസ് 2013 മാര്‍ച്ച് 19-ാം തീയതി സ്ഥാനമേറ്റു.

പഴയ ഗണ്‍'മോന്റെ' ഗര്‍ജിക്കല്‍ സ്‌ട്രൈക്ക് (എ.എസ് ശ്രീകുമാര്‍)

പഴയ ഗണ്‍'മോന്റെ' ഗര്‍ജിക്കല്‍ സ്‌ട്രൈക്ക് (എ.എസ് ശ്രീകുമാര്‍)

കറന്‍സി നോട്ട് പ്രതിസന്ധി, കേരളത്തിലെ സഹകരണ മേഖല തന്മൂലം നേരിടുന്ന കണ്ണീര്‍ പ്രശ്‌നങ്ങള്‍, റേഷന്‍ വിഹിതം വെട്ടിക്കുറച്ചതു മൂലമുള്ള പട്ടിണി-പരിതോവസ്ഥകള്‍ എന്നിങ്ങനെ കേരളം സഹിക്കുന്ന വിവിധങ്ങളായ സമകാലിക ദുരന്തങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് എം.പിമാരും എം.എല്‍.എമാരും ഡല്‍ഹി ജന്തര്‍മന്ദറില്‍ ഇന്നലെ (ഡിസംബര്‍ 14) നടത്തിയ വണ്‍ ഡേ ധര്‍ണയില്‍ ഒരാളുടെ അസാന്നിദ്ധ്യം ശ്രദ്ധേയമായി. തല്ലോ ധര്‍ണയോ റാലിയോ എന്തുമായിക്കൊള്ളട്ടേ അതിന്റെയൊക്കെ ഏറ്റവും മുന്നില്‍ ഒരുപാട് പതിറ്റാണ്ടുകളായി കണ്ടുവരുന്ന പരിചിത മുഖമാണത്. ഇപ്പോള്‍ പ്രത്യേക പദവിയോ താക്കോല്‍ സ്ഥാനങ്ങമാനങ്ങളോ സര്‍ക്കാര്‍ വണ്ടിയോ ഒന്നുമില്ലാത്ത ഫ്രീ ബേഡായ സാക്ഷാല്‍ ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നത്തലയും കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനും നൂറു മേനി നേട്ടം കൊയ്ത ഡി.സി.സി തിരഞ്ഞെടുപ്പില്‍ വിത്തും വിളയുമെല്ലാം കൈവിട്ട് അടുത്ത വിരിപ്പു കൃഷിക്ക് വകയില്ലാതെ വീര്‍പ്പുമുട്ടലിലാണ് ഈ പുതുപ്പള്ളിക്കാരന്‍. ഡല്‍ഹി ധര്‍ണയില്‍ പങ്കെടുക്കാതെ അദ്ദേഹം തന്റെ ആത്മനൊമ്പരം ആവോളം വെളിപ്പെടുത്തിയെന്നു വേണം കരുതാന്‍.

ചലചിത്രമേളയില്‍ ഇരിക്കപ്പൊറുതിയില്ലാത്ത 'ജനഗണമന...' വിവാദം (എ.എസ് ശ്രീകുമാര്‍)

ചലചിത്രമേളയില്‍ ഇരിക്കപ്പൊറുതിയില്ലാത്ത 'ജനഗണമന...' വിവാദം (എ.എസ് ശ്രീകുമാര്‍)

തിരുവനന്തപുരത്ത് 21-ാമത് അന്താരാഷ്ട്ര ചലചിത്രമേള വെള്ളിത്തിരയില്‍ ലോകവിസ്മയ സിനിമകളെ പകര്‍ത്തി തിയേറ്ററുകളെ ഭിന്ന വികാരങ്ങളാല്‍ ഇളക്കിമറിക്കുമ്പോള്‍ മറുഭാഗത്ത് വിവാദത്തിന്റെ തിരയിളക്കവും ശക്തമായിരിക്കുകയാണ്. അല്ലെങ്കിലും എല്ലാ കൊല്ലവും അന്താരാഷ്ട്ര ചലചിത്രമേളയോടനുബന്ധിച്ച് സിനിമയ്ക്കുള്ളിലോ പുറത്തോ ഉള്ളതുമായ ഏതെങ്കിലും വിഷയം വിവാദമാകാറുണ്ട്. കഴിഞ്ഞ വര്‍ഷം ചുംബന സമരവുമായി ബന്ധപ്പെട്ട 'വിഷയ'ങ്ങളാണ് മേളയില്‍ തര്‍ക്കവിതര്‍ക്കങ്ങള്‍ക്കും അടക്കാനാവാത്ത വികാര പ്രകടനങ്ങള്‍ക്കും വഴിതെളിച്ചതെങ്കില്‍ ഇക്കുറി ദേശീയഗാനത്തെ ചൊല്ലിയുള്ള കാര്യങ്ങളാണ് പോലീസ് ഇടപെടലിലേയ്ക്കും സംഘര്‍ഷത്തിലേയ്ക്കും പ്രതിഷേധത്തിലേയ്ക്കുമൊക്കെ കടന്നുചെന്നിരിക്കുന്നത്.