ഫ്ലോറിഡയിലെ ഒർലാണ്ടോയിൽ ഹയറ്റ് ഹോട്ടലിൽ നടന്ന റിപ്പപ്ലിക്കൻ യാഥാസ്ഥികരുടെ പൊളിറ്റിക്കൽ ആക്ഷൻ കൊണ്ഫറൻസ് വിശകലനം-1
മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിൻറ്റെ പ്രസംഗം:
പ്രതിക്ഷിച്ചതുപോലെ തന്നെ ക്യാപ്പിറ്റൽ ആക്രമിച്ചതിന് യാതൊരു കുറ്റബോധവും കാണിക്കാതെ ട്രംപ് പതിവിൻപടി നുണകൾ പാടി. ' 2024 ൽ ഡെമോക്രാറ്റുകളെ മൂന്നാം പ്രാവശ്യവും തോൽപ്പിക്കാൻ സാധിക്കും എന്ന് ട്രംപ് അവകാശപ്പെട്ടു. 2020 ൽ ട്രംപ് വിജയിച്ചു എന്ന് ഇപ്പോഴും കരുതുന്നവർ കോൺഫ്രൻസിൽ ഉണ്ടായിരുന്നു. അവരുടെ വിശ്വാസത്തെ വീണ്ടും ഉറപ്പിക്കാൻ ആണ് 2020 ൽ ട്രംപ് ആണ് വിജയിച്ചത് എന്ന പ്രതീതി ഉണ്ടാക്കിയത്. 60 ൽ പരം കേസുകൾ തോറ്റു എന്ന സത്യവും, ജോ ബൈഡൻ ആണ് പോപ്പുലർ വോട്ടിലും, ഇലക്റ്ററൽ വോട്ടിലും ജയിച്ചത് എന്ന നിത്യസത്യവും ട്രംപ് പറഞ്ഞില്ല.
ട്രമ്പിൻറ്റെ നുണകൾ അമേരിക്കൻ ജനാധിപത്യത്തിന് അപകടകരമാണ്. അതിലും അപകടകരവും ഭയാനകവും ആണ് അമേരിക്കൻ ഡെമോക്രസിയുടെ പ്രതീകമായ കാപ്പിറ്റൽ തകർക്കുവാൻ പരോക്ഷമായി തുണച്ചയാൾ വീണ്ടും പ്രസിഡണ്ട് ആയി മത്സരിച്ചേക്കാം എന്ന് റിപ്പപ്ലിക്കൻ പാർട്ടിക്ക് ട്രംപ് കൊടുത്ത മുൻകൂർ നോട്ടിസ്. റിപ്പപ്ലിക്കൻസ് ഭരിക്കുന്ന സ്റ്റേറ്റുകളിൽ റിപ്പപ്ലിക്കൻസ് അല്ലാത്തവർ വോട്ട് ചെയ്യിക്കാതിരിക്കാൻ കുതന്ത്രങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ട്രമ്പിൻറ്റെ വിജയം തീർച്ചയാക്കുക എന്നതാണ് ഇ സ്റ്റേറ്റുകളുടെ ലക്ഷ്യം.
ജോർജിയായിൽ ബൈഡൺ ജയിച്ചത് റദ്ധാക്കി ട്രംപിനുവേണ്ടി വോട്ടുകൾ കണ്ടെത്താൻ സെക്രട്ടറി ഓഫ് സ്റ്റേറ്റിനോട് ട്രംപ് ആവശ്യപ്പെട്ടു. അതുപോലെ മെയിൽ ബാലറ്റ്, ഏർലി വോട്ടിങ് എന്നിവ നിയമ വിരുദ്ധമാക്കാൻ ട്രംപ് ആവശ്യപ്പെട്ടു. വംശീയ വെറുപ്പും പരിഹാസവും നിറഞ്ഞതായിരുന്നു ഡിട്രോയിറ്റിലും ഫിലഡെൽഫിയയിലും നടന്ന വോട്ടുകളെക്കുറിച്ചുള്ള പരാമർശം. പൗരത്വത്തിനും വോട്ടുകൾ ചെയ്യുന്നതിനും കൂടുതൽ കർശന ടെസ്റ്റുകൾ വേണം. വോട്ടിങ് ഒറ്റ ദിവസം മാത്രമാക്കണം. പാർട്ടി അനുകൂലികൾ അല്ലാത്ത ജഡ്ജസ്സ് ഇലക്ഷൻ കേസ്സുകളിൽ തീർപ്പ് എടുക്കുവാൻ പാടില്ല എന്ന് ട്രംപ് ഡിമാൻഡ് ചെയ്തു.
വോട്ടിങ് ദിവസം പോളിംഗ് ബൂത്തുകളിൽ ട്രംപ് അനുയായികൾ പല ഭീഷണികളും നടത്തി. 2016, 2020 -ലും ഭീഷണി ആവർത്തിച്ചു. ട്രംപ് അനുകൂലികൾ അല്ല എന്ന് തോന്നുന്നവരെ വേർതിരിച്ചു ആയിരുന്നു ഭീഷണി. ട്രംപിസ്റ്റുകളുടെ ഭീഷണി ഭയന്നാണ് അനേകരും ഏർലി വോട്ടും മെയിൽ വോട്ടും ചെയ്യുന്നത്. അത് നിർത്തലാക്കി, ഏക ദിവസത്തെ വോട്ടിങ്ങിന് വരുന്നവരെ ഭീഷണി പെടുത്തി ഓടിക്കുക എന്നതാണ് ട്രമ്പിയൻ പ്ലാൻ.
വെള്ളക്കാർ അല്ലാത്തവർ വോട്ടുകൾ ചെയ്യുന്നത് തടയുവാൻ റിപ്പപ്ലിക്കൻസ് എന്തെങ്കിലും ചെയ്യണം എന്ന് ആവർത്തിച്ചു. ഇലക്ഷനിൽ തോറ്റിട്ടും, 60 ൽ പരം കേസ്സുകൾ തോറ്റിട്ടും യാതൊരു ലജ്ജയും കുറ്റബോധവും ഇല്ലാതെ ആണ് തീവ്രവാദം ട്രംപ് പ്രചരിപ്പിച്ചതു. ട്രംപ് നിയമിച്ച അനേകം ജഡ്ജിമാർ ട്രംപിന് അനുകൂലമായി ഭരണഘടന ലംഘിച്ചു വിധി കല്പിക്കും എന്ന് ട്രംപ് വ്യാമോഹിച്ചു. ട്രംപിന് അനുകൂലമായി വിധി നടത്താത്ത ജഡ്ജസിനെയും സുപ്രീംകോർട്ട് ജഡ്ജിമാരെയും വളരെ കടുത്ത രീതിയിൽ ആണ് ട്രംപ് ചീത്ത വിളിച്ചത്. ഭരണം ബലാൽക്കാരമായി പിടിച്ചെടുത്തു സേച്ഛാധിപതി ആയി ഭരിക്കുക എന്നതാണ് ട്രമ്പ് ആഗ്രഹിക്കുന്നത്. ഇല്കഷനിൽ തോറ്റു എന്നത് ട്രംപ് ഇതുവരെ അംഗീകരിച്ചിട്ടില്ല.
ട്രംപിന് അനുകൂലമായി വിധിക്കാത്ത ജഡ്ജികൾ ഭീരുക്കൾ ആണ്, അവർ ലജ്ജിക്കണം എന്നൊക്കെ ഹിറ്റ്ലർ സ്റ്റൈലിൽ ട്രംപ് വിളിച്ചുകൂവി. ട്രംപ് പറയുന്നത് സത്യം എന്ന് കരുതുന്നവർ ആണ് കാപിറ്റൽ ആക്രമിച്ചത്.
ട്രമ്പിൻറ്റെ നുണകൾ സ്ഫോടനാൽമ്മകം ആണ്. 2022 മിഡ് ടെം ഇല്കഷനിൽ ട്രംപിനെ അനുകൂലിക്കുന്നവരെ പിന്താങ്ങുവാൻ ആണ് ട്രംപ് പ്ലാൻ. റിപ്പപ്ലിക്കൻ വോട്ടർമാർ ഇപ്പോഴും തൻറ്റെ കൂടെയുണ്ട് എന്ന് മറ്റുള്ളവരെ അംഗീകരിപ്പിക്കുക എന്നതാണ് ലക്ഷ്യം. കൂടാതെ വെള്ളക്കാരിലെ വംശവെറിയർ തീവ്രവാദികളും ട്രംപിൻറ്റെ കൂടെയുണ്ട് എന്ന് പ്രചരിപ്പിക്കുന്നു. റിപ്പപ്ലിക്കൻ വോട്ടർമാരിലും നേതാക്കളിലും സ്ഥാനാർഥികളിലും -ട്രംപ് ഭയം- അടിച്ചേൽപ്പിക്കുക എന്നതാണ് ട്രംപ് ചെയ്യുന്നത്. എല്ലാഫാസിസ്റ്റുകളും ഭയം പ്രചരിപ്പിച്ചാണ് ഭരണം പിടിച്ചെടുക്കുന്നത്.
എത്രയും കൂടുതൽ വോട്ടർമാർ വോട്ട് ചെയ്യുന്നത് ആണ് ജനാധിപത്യം നിലനിൽക്കുവാൻ സഹായിക്കുന്നത്. എന്നാൽ ട്രംപ് പ്രചരിപ്പിക്കുന്ന ഭീഷണിയും ഭയവും അനേകം വർഷം നിലനിൽക്കും. വോട്ടിങ്ങിൽ ഉള്ള വിശ്വാസം വോട്ടർമാർക്ക് നഷട്ടപ്പെടും. കൂടുതൽപേർ വോട്ട് ചെയ്യാതെ വരുമ്പോൾ ഫാസിസ്റ്റുകൾ തിരഞ്ഞെടുക്കപ്പെടും. ട്രംപിനെ തടയേണ്ടത് റിപ്പപ്ലിക്കൻ പാർട്ടിയുടെ നിലനിൽപ്പിനും രാജ്യത്തിൻറ്റെ നിലനിൽപ്പിനും അത്യന്താപേക്ഷകമാണ്.
പേട്രിയോട്ടിക്ക് -രാജ്യസ്നേഹികളുടെ- പാർട്ടി തുടങ്ങും എന്ന് ട്രംപ്ലിക്കൻസ് പ്രചരിപ്പിച്ചിരുന്നു. റിപ്പപ്ലിക്കൻസിൽ ഭീതീ പരത്തി അവരെ കൂടെ നിർത്താൻ എടുത്ത അടവ് ആകാം പുതിയ പാർട്ടി തുടങ്ങുന്നില്ല എന്ന് ട്രംപ് വ്യക്തമാക്കി. റിപ്പപ്ലിക്കൻ പാർട്ടിയിലെ ഭിന്നതകൾ മാറ്റി പാർട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകും എന്ന് പറഞ്ഞതിൻറ്റെ കൂടെത്തന്നെ ട്രംപിനെ ഇംപീച്ച് ചെയ്യുവാനും, കുറ്റവാളി എന്നും വോട്ട് ചെയ്ത റിപ്പപ്ലികെൻസിൻറ്റെ പേര് ട്രംപ് വിളിച്ചു കൂവി. ട്രംപിസം പാർട്ടി നേതൃത്തം പിടിച്ചെടുത്താൽ പാർട്ടി ഭിന്നിച്ചു തന്നെ നിൽക്കും. കോൺഫ്രൻസിൽ വന്നവർ മിക്കവാറും എല്ലാവരും തന്നെ ട്രംപിസ്റ്റുകൾ ആണ്. 'വി ലൗ യൂ' എന്ന് മാസ്ക് ഇല്ലാതെ കൂട്ടംകൂടി അവർ വിളിച്ചുകൂവി, എന്നാൽ അത് പാർട്ടിയുടെ മൊത്തം വീക്ഷണം അല്ല. കാപിറ്റൽ ആക്രമണം, ട്രമ്പിൻറ്റെ പ്രതിമ ഇവയൊക്കെ കൂടുതൽ റിപ്പപ്ലിക്കൻസിനെ ട്രമ്പിൽനിന്നും അകറ്റുന്നു. ദേശീയ ഇലക്ഷനിൽ പാർട്ടിയുടെ വോട്ട് മാത്രം പോരാ ജയിക്കുവാൻ. റിപ്പപ്ലിക്കൻസ്സ്, ട്രമ്പിൽനിന്നും അകലുന്നില്ല എങ്കിൽ ക്ഷയിക്കും എന്നത് വ്യക്തം. ട്രംപ്ലിക്കൻസ് ഇല്ലാത്ത റിപ്പപ്ലിക്കൻ പാർട്ടിയും ക്ഷയിക്കും.
ട്രംപിനെ എതിർക്കുന്നവർ പാർട്ടി വിട്ട് പോകണം എന്ന് ട്രംപ് പറഞ്ഞു, മിറ്റ് റോമിനിയുടെയും ലിസ് ചെയിനിയുടെയും പേര് എടുത്തു പറയുകയും 'അവരെ പുറത്താക്കു' എന്ന് ആക്രോശിക്കുകയും ചെയ്തു.
ട്രംപ് നിയമിച്ച സുപ്രീകോർട്ട് ജഡ്ജസ്സ് പോലും ട്രംപിനെ തുണച്ചില്ല. അവർക്കെതിരെയും ട്രംപ് പരിഹാസം മുഴക്കി. മൂന്നാംകിട രാജ്യങ്ങളിലേക്കാൾ താണ നിലവാരം ആണ് നമ്മുടെ ഇലക്ഷൻ സിസ്റ്റം. അതിനാൽ ഇലക്ഷൻ പരിഷ്ക്കാരങ്ങൾ കൊണ്ടുവരണം എന്ന് ട്രമ്പ് പാർട്ടിയോട് ആവശ്യപ്പെട്ടു. ഇതേ ഇലക്ഷൻ സിസ്റ്റത്തിലൂടെ ആണ് ട്രംപ് 2016 ൽ അധികാരത്തിൽ എത്തിയത്.
പ്രതീക്ഷിച്ചതുപോലെ ബൈഡനെയും ട്രംപ് ആക്രമിച്ചു. അമേരിക്ക ഫസ്റ്റ് എന്നത് ഇപ്പോൾ അമേരിക്ക ലാസ്റ്റ് ആക്കി. പിന്നെക്കുറേ ട്രംപ് സ്റ്റയിൽ ബ്ലാ! ബ്ലാ!. ശ്രോതാക്കൾ വിഡ്ഢികളും ഭക്തരും ആണെങ്കിൽ എന്ത് വിവരക്കേടും വിളിച്ചു കൂവാം. താൻ ഒരു സൂപ്പർ പേട്രിയോട്ട് ആണെന്ന് സ്ഥാപിക്കാൻ ട്രംപ് ശ്രമിച്ചു. രാജ്യത്തിൻറ്റെ തലസ്ഥാനത്തിനെതിരെ ഭീകര ആക്ക്രമണം നടത്തിയത് ട്രംപ് മറന്നോ?. 39 ദിവസങ്ങൾകൊണ്ട് ബൈഡൻ ചെയ്തത് എല്ലാം തെറ്റ്. ട്രമ്പിൻറ്റെ ഇലക്ഷൻ പ്രചരണം ആണെന്ന് തോന്നി കൺവെൻഷൻ. ട്രമ്പിൻറ്റെ നേട്ടങ്ങൾ വിവരിച്ചു. പഴയപടി നുണകൾ മാത്രം.
ട്രംപിനെ വിലക്കിയ ഫേസ് ബുക്കിനെയും ടിറ്ററിനെയും വിമർശിച്ചു. കാപ്പിറ്റൽ ആക്രമിക്കാൻ കാരണം ട്രംപ് ആണ് എന്ന് വെക്തമായതോടെയാണ് ട്രമ്പിനെ അവർ വിലക്കിയത്. ട്രംപിനെതിരെ അനേകം കേസ്സുകൾ ഉണ്ട്. അവയുടെ ഫലങ്ങൾ അനുസരിച്ചാണ് ട്രമ്പിൻറ്റെ ഭാവി. -തുടരും.