Image

മണിച്ചേട്ടന്റെ വീടിന് മുകളില്‍ അദൃശ്യനായ ഒരാള്‍! കാഴ്ചക്കാരെ കൂട്ടാന്‍ അനാവശ്യങ്ങള്‍ പ്രചരിപ്പിക്കരുത്; അപേക്ഷിച്ച്‌ ആര്‍എല്‍വി രാമകൃഷ്ണന്‍

Published on 15 January, 2021
മണിച്ചേട്ടന്റെ വീടിന് മുകളില്‍ അദൃശ്യനായ ഒരാള്‍! കാഴ്ചക്കാരെ കൂട്ടാന്‍ അനാവശ്യങ്ങള്‍ പ്രചരിപ്പിക്കരുത്; അപേക്ഷിച്ച്‌ ആര്‍എല്‍വി രാമകൃഷ്ണന്‍
തൃശ്ശൂര്‍: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ നാടിനേയും നാട്ടുകാരേയുമൊക്കെ പരിചയപ്പെടുത്താനായി വീഡിയോ എടുക്കുന്ന വ്‌ളോഗര്‍മാരില്‍ ചിലരുടെ വ്യാജപ്രചാരണങ്ങളില്‍ വിഷമമുണ്ടെന്ന് സഹോദരന്‍. കുടുംബത്തെ നോവിക്കുന്ന തരത്തിലാണ് പലരുടേയും പ്രചാരണമെന്നും അസത്യമായ അവതരണങ്ങള്‍ അസഹ്യമായി തുടങ്ങിയെന്നും സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നു.

സത്യസന്ധമായ കാര്യങ്ങള്‍ അറിഞ്ഞല്ല പലരും ഇവിടെ വ്‌ളോഗ് അവതരിപ്പിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് ലൈവിലൂടെ പറയുന്നു.


ആര്‍എല്‍വി രാമകൃഷ്ണന്റെ വാക്കുകള്‍:


ഈ അടുത്ത കാലത്ത്, കോവിഡിനിടക്ക് തന്നെ. വളരെയധികം ജനപ്രിയമായി കൊണ്ടിരിക്കുന്ന ഒരു പരിപാടിയാണ് വ്‌ളോഗര്‍മാരുടേത്. ഇവരുടെ ഒരു നീണ്ട നിര തന്നെയാണ് ചാലക്കുടിയിലേക്ക് എത്തുന്നത്. അതില്‍ വളരെ സന്തോഷം ഉണ്ട്. മറ്റൊന്നുമല്ല മണിചേട്ടന്റെ വീടും നാടും ഒക്കെ പൊതു ജനങ്ങളിലേക്ക് എത്തിക്കുക എന്നത് വളരെയധികം സന്തോഷം തന്നെയാണ്. പക്ഷേ. ഇത്തരം വ്‌ളോഗുകള്‍ അവതരിപ്പിക്കുന്നവര്‍ യാതൊരു വിധത്തിലുള്ള സത്യസന്ധമായ കാര്യങ്ങള്‍ അറിഞ്ഞ് കൊണ്ടല്ല ഇത് ചെയ്യുന്നത്.


 മണിച്ചേട്ടന്റെ ഓട്ടോറിക്ഷയെക്കുറിച്ച്‌ പറയുന്നുണ്ട്. അത് മണിച്ചേട്ടന്റെ ഓട്ടോറിക്ഷ അല്ല എന്നുള്ളത് ആദ്യം നിങ്ങള്‍ മനസിലാക്കുക. മണിച്ചേട്ടന്‍, ഞങ്ങളുടെ മൂത്തസഹോദരന്‍ വേലായുധന്‍ ചേട്ടന്റെ മകനു വേണ്ടി വാങ്ങിക്കൊടുത്ത വണ്ടിയാണത്. നൂറ് എന്ന നമ്ബറിലാണ് ആ വണ്ടി റജിസ്റ്റര്‍ ചെയ്തത് എന്നത് ശരിയാണ്. മണിച്ചേട്ടന്‍ ഓടിച്ചിരുന്നത് ലാംബെര്‍ട്ടാ ഓട്ടോറിക്ഷകളാണ്. ആ ഓട്ടോറിക്ഷകള്‍ ഇന്ന് ഇല്ല. ആ കാലം ഏതായിരുന്നുവെന്ന് ഒന്നു ചിന്തിച്ചാല്‍ തന്നെ നിങ്ങള്‍ക്കു മനസിലാകും.


ഇവിടെ ഒരു കാരവാന്‍ കിടപ്പുണ്ട്. അത് തമിഴ്‌നാട് റജിസ്‌ട്രേഷന്‍ ആണ്. പ്രളയത്തില്‍ മുങ്ങിപ്പോയത് കൊണ്ടാണ് അത് ഉപയോഗശൂന്യമായത്. മറ്റ് കാര്യങ്ങള്‍ പടിപടിയായി ചെയ്ത് വരാനുള്ള സാഹചര്യം, അത് ഞങ്ങളുടെ സാമ്ബത്തികഭദ്രത പോലെയാണ്   അടുത്ത് വേറൊരു വീഡിയോ വന്നു. മണിച്ചേട്ടന്റെ വീടിനു മുകളില്‍ നിന്നും അദൃശ്യനായ ഒരാള്‍ നോക്കുന്നു, എന്നു പറഞ്ഞൊരു വിഡിയോ. ഇത് ചൊയ്യാന്‍ വന്നയാളുടെ ഭാര്യയുടെ ഫോട്ടോയും മറ്റ് പലരൂപത്തിലും അവതരിപ്പിച്ചതായി കാണുന്നുണ്ട്. ഇതൊക്കെ വളരെ വിഷമം ഉണ്ടാക്കുന്ന കാര്യങ്ങളാണ്. 


ആ വീഡിയോ കണ്ടാല്‍ മനസിലാകും, ആ വീടിന്റെ തൊട്ടടുത്തുള്ള വീടിന്റെ  മുകളില്‍ ഇരിക്കുന്ന വ്യക്തിയാണത്. എന്നിട്ടും ഈ വീട്ടില്‍ ആരൊക്കെയോ ഉണ്ടെന്ന തരത്തില്‍ കുപ്രചരണം നടത്തുകയാണ്. ദയവ് ചെയ്ത് ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കണം. ഇത്തരത്തിലുള്ള കുപ്രചരണങ്ങള്‍ ചെയ്ത് അവരുടെ വീഡിയോയ്ക്ക് കാഴ്ചക്കാരെ കൂട്ടുക എന്നതാണ് ഉദ്ദേശം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക