Image

ഷാനവാസിന്റെ ഓര്‍മ്മകളില്‍ ജയസൂര്യ

ആശ പണിക്കര്‍ Published on 08 January, 2021
 ഷാനവാസിന്റെ ഓര്‍മ്മകളില്‍ ജയസൂര്യ
വീണ്ടും ഏറെ പ്രിയപ്പെട്ട സുഹൃത്തിനെയാണ് നഷ്ടപ്പെട്ടതെന്ന് നടന്‍ ജയസൂര്യ. ഷാനവാസിന്റെ അപ്രതീക്ഷിത വേര്‍പാട് അവിശ്വസനീയമാണെന്നും ജയസൂര്യ പറയുന്നു. അന്തരിച്ച യുവസംവിധായകന്‍ ഷാനവാസ് നരണിപ്പുഴയെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കു വയ്ക്കുകയായിരുന്നു ജയസൂര്യ. 

''ചില വാര്‍ത്തകള്‍ അവിശ്വസനീയമായിരിക്കുമല്ലോ. അതു പോലെ ഒന്നാണ് ഇതും. ഒരുപാട് നല്ല ഓര്‍മ്മകള്‍ ബാക്കി വച്ചാണ് .ഷാനവാസ് കടന്നു പോകുന്നത്. സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് അദ്ദേഹവുമായി സൗഹൃദത്തിലാകുന്നത്. ചിലരെ പരിചയപ്പെടുമ്പോള്‍ നമുക്കിവരെ മുമ്പേ അറിയാമായിരുന്നല്ലോ എന്നു തോന്നാറില്ലേ. അതു പോലൊരനുഭവമായിരുന്നു ഷാനവാസിനെ പരിചയപ്പെട്ടപ്പോഴും. ലൊക്കേഷനില്‍ ഒരു പാട് നല്ല നിമിഷങ്ങള്‍ അദ്ദേഹത്തോടൊപ്പം പങ്കു വയ്ക്കാന്‍ കഴിഞ്ഞു. ഈ അടുത്ത ദിവസങ്ങളില്‍ പോലും ഞങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു. അദ്ദേഹം ചില സ്വപ്നങ്ങളും പങ്കു വച്ചിരുന്നു. ചില തിരക്കഥയുടെ പണിപ്പുരിലായിരുന്നു അദ്ദേഹം. അതു പൂര്‍ത്തീകരിക്കാന്‍ കഴിയാതെയാണ് അദ്ദേഹം നമ്മെ വിട്ടു പോയത്.'' ജയസൂര്യ പറയുന്നു. 
'' ഷാനവാസിന്റെ ഈ അപ്രതീക്ഷിത വിയോഗം എന്നെ പോലുള്ള താരങ്ങളുടെയും സിനിമാ ആസ്വാദകരുടെയും നഷ്ടമാണ്. ഇനിയും ഒരു പാട് മികച്ച കഥകള്‍ ആ തൂലികയില്‍ നിന്നും പിറക്കേണ്ടതായിരുന്നു. ചില സൗഹൃദങ്ങള്‍ ഒരിക്കലും നമ്മെ വിട്ടു പോകില്ല. അവ ജീവിതാവസാനം വരെയുള്ളതാണ്.  ഷാനവാസിനോടൊപ്പമുള്ള നല്ല ഓര്‍മ്മകള്‍ ഒരിക്കലും എന്നെ വിട്ടു പോകില്ല. ഞാനും എന്റെ കുടുംബവും അദ്ദേഹത്തിന്റെ ആത്മാവിനു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. ഷാനവാസിന്റെ ചിരിക്കുന്ന മുഖം എന്നും ഞങ്ങളുടെ ഉള്ളിലുണ്ടാകും. 

ഷാനവാസ് ഒരുക്കിയ സൂഫിയും സുജാതയും എന്ന ചിത്രത്തില്‍ ജയസൂര്യയായിരുന്നു നായകന്‍. രാജീവ് എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിച്ചത്. അദിതി റാവു, ദേവ് മോഹന്‍ എന്നിവരയായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക