'ട്രംപ് ഭരണത്തിനു വിടപറയുന്നതിനു പകരം ചിലർ ഹല്ലെലുയ്യ പാടുന്നു. പരിതാപകരമായ ഇവരുടെ അധഃപതനം; പരിഹാസത്തിനും പ്രതികരണത്തിനും താഴെയാണ്. ഘോഷയാത്ര എന്ന് തെറ്റിദ്ധരിച്ചു ചില കാലൻ കോഴികളും പിടക്കോഴികളും കുരവയിടുന്നു, ശുനകൻറ്റെ ഓലിയാൻ കേട്ട് സിംഹ ഗർജനം എന്ന് ചില വിവരം കെട്ടവരും.
നൂറു വർഷക്കാലത്തെ അധഃപതനം കൊണ്ടാണ് റോമൻ സാമ്രാജ്യം തകർന്നത്, എന്നാൽ വെറും നാല് വർഷം കൊണ്ട് അമേരിക്ക നേടിയ നേട്ടങ്ങൾ എല്ലാം ട്രമ്പളിക്കൻസ് നശിപ്പിച്ചു. ട്രംപ്ലിക്കൻ ഭരണത്തിൻറ്റെയും റിപ്പപ്ലിക്കൻ പാർട്ടിയുടെയും ഒരു ഒബിച്ചുറി:--
ചീഞ്ഞു നാറിയ രാഷ്ട്രീയ പ്രേതത്തെ എത്ര ആഴത്തിൽ കുഴിച്ചിട്ടാലും ഇവയുടെ നാറ്റം ഇവിടെ കുറെ ഏറെക്കാലം ഉണ്ടായിരിക്കും. ഈ പ്രേത ബാധയിൽനിന്നും ജനാധിപത്യം കഷ്ട്ടിച്ചു രക്ഷപെട്ടു എന്ന് താൽക്കാലികമായി ആശ്വസിക്കാം.
ട്രംപ് ബാധ വരുത്തിവെച്ച നാശങ്ങൾ: അടുത്ത ഫെബ്രുവരി ആകുമ്പോൾ 400000 ആകും കോവിഡ് നിമിത്തമുള്ള മരണ സംഖ്യ. തുടക്കം മുതൽ ശാസ്ത്രത്തെ അവഗണിച്ചു, ഡമോക്രാറ്റുകൾ ഉണ്ടാക്കിയ തട്ടിപ്പ് ആണ് കൊറോണ എന്ന് പ്രചരിപ്പിച്ചു. അതാണ് ഇത്രയും ഏറിയ മരണ നിരക്കിന് കാരണം.
ലോകത്തിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് അമേരിക്കയിൽ ആണ്. 3 മില്യൻ ആൾക്കാർക്ക് ഹെൽത്ത് ഇൻഷുറൻസ് നഷ്ടപ്പെട്ടു. ഗ്രീസിനെക്കാൾ താണ നിലവാരത്തിൽ ആണ് അമേരിക്ക ഇപ്പോൾ. 13 ൽ അധികം അന്തർദേശീയ ഉടമ്പടികളിൽ നിന്ന് അമേരിക്ക പിന്മാറി. മെക്സിക്കൻ അതിർത്തിയിൽനിന്നും പിടിച്ചെടുത്ത 700 ൽ പരം കുഞ്ഞുങ്ങൾ എവിടെ എന്ന് ട്രംപ് ഭരണത്തിന് അറിവില്ല.
പ്രകൃതി സംരക്ഷണം, മലിനീകരണം തടയൽ എന്നിവക്കുവേണ്ടി നിലവിൽ ഉണ്ടായിരുന്ന 80 ൽ അധികം നിയമങ്ങൾ ട്രംപ് റദ്ദാക്കി. ഒബാമ നടത്തേണ്ടിയിരുന്ന 220 ൽ പരം ഫെഡറൽ ജഡ്ജസ് നിയമനം മിച് മക്കോണൽ തടഞ്ഞിരുന്നു. അ വേക്കൻസികൾ യാഥാസ്ഥിതികരെകൊണ്ട് ട്രംപ് നിറച്ചു. ഇവരിൽ പലർക്കും അമേരിക്കൻ ബാർ അസോസിയേഷൻ അംഗീകാരം കൊടുത്തിട്ടുള്ളവർ അല്ല.
ദേശീയ കടം 7 ട്രില്യൺ ആയി വർദ്ധിച്ചു, 37 % ശതമാനം ആണ് വർദ്ധന. വ്യാപാരക്കമ്മി 600 ബില്യണിൽ അധികമായി. ഇത് ബുഷിൻറ്റെ കാലത്തേക്കാൾ അധികമാണ്. 2017-ലെ ടാക്സ് നിയമം മൂലം 1% കോടിശരൻമ്മാർക്ക് കൂടുതൽ പണം ലഭിച്ചു. 2017 ൽ ട്രംപ് ടാക്സ് കൊടുത്തതോ വെറും 750 ഡോളർ മാത്രം. എന്നാൽ 3 വർഷക്കാലത്തെ ഭരണകാലത്തു 8 മില്യണിൽ അധികം പണം ട്രംപ് പിരിച്ചു. 2020 ൽ ആണ് ഏറ്റവും കൂടുതൽ പിരിച്ചത്. 400 മില്യണിൽ അധികം പിരിച്ചു എന്നാണ് റിപ്പോർട്ട്, ഇല്കഷനിൽ കള്ളത്തരം നടന്നു എന്ന് വ്യജ ആരോപണത്തിലൂടെ പണ പിരിവ് ഇപ്പോഴും തുടരുന്നു.
അമേരിക്കന്‍ പൌര സ്വാതന്ത്ര്യം, നീതി ന്യായ തുല്യത, എന്നിവക്ക് ഏറ്റവും ഭീഷണി നേരിടേണ്ടി വന്ന കാലമാണ് ട്രംപ് ഭരണം. അമേരിക്കയെ വെട്ടി രണ്ടാക്കാനും ട്രംപിന് സാധിച്ചു. അമേരിക്കയെ മറ്റു ലോക രാജ്യങ്ങളിൽനിന്നും അകറ്റി, അവരുടെ മുന്നിൽ നമ്മൾ പരിഹാസ പാത്രമായി. തിന്മയും, വർണ്ണ വെറിയും, നാഷണലിസവും, കള്ള ക്രിസ്ടിയാനിറ്റിയും പ്രചരിപ്പിച്ചു മനുഷ്യരെ പരസ്പരം വെറുക്കുന്നവർ ആക്കി. 25000 ൽ അധികം കള്ളങ്ങൾ പ്രചരിപ്പിച്ചു, അവ സത്യം എന്ന് കരുതുന്നവർ 70 മില്യൺ ആണ്, ഇതിൻറ്റെ ദൂഷിത ഭവിഷ്യത്തുകൾ ഇനിയും അനേക വർഷം റേഡിയോ ആക്റ്ററ്റീവ് പൊടിപോലെ, കാൻസർ പോലെ രാജ്യത്തെ നശിപ്പിക്കും.
അനുയായികൾ കുറെ ഏറെക്കാലം ഇവിടെ വിഷം ചീറ്റി നടക്കും.
നുണകൾ പരത്തി സ്വന്തം കുറ്റങ്ങൾ പൊതുജന ശ്രദ്ധയിൽ നിന്നും മറക്കുന്ന ആദ്യ പ്രസിഡണ്ട് അല്ല ട്രംപ്. അമേരിക്കൻ ഡെമോക്രസി ഇപ്പോൾ കഷ്ട്ടിച്ചു രക്ഷപെട്ടു എന്ന് പറയാം. 'ഗൾഫ് ഓഫ് ടോങ്കിൻ' എന്ന് അറിയപ്പെടുന്ന സംഭവത്തിലൂടെ കള്ള പ്രചരണം നടത്തി അമേരിക്കയെ വിയറ്റ്നാം യുദ്ധത്തിൽ വീഴിച്ച ജോൺസൺ, സത്യം മറച്ചു, 'ട്രിക്കി ഡിക്ക്' എന്ന പേര് ലഭിച്ച വാട്ടർ ഗെയിറ്റ്, റിച്ചാർഡ് നിക്സൺ, വെപ്പൺസ് ഓഫ് മാസ്സ് ഡിസ്ട്രക്ഷൻ ഉണ്ട് എന്ന കള്ള പ്രചരണത്തിലൂടെ അമേരിക്കയെയും അറേബ്യൻ ഗൾഫ് രാജ്യങ്ങളെയും താറുമാറാക്കിയ ബുഷ് ഭരണം; ഇവയൊക്കെ ഗവർമെൻറ്റിൽ ഉള്ള വിശ്വസം ജനങ്ങൾക്ക് നഷ്ടപ്പെടുവാൻ കാരണങ്ങൾ ആണ്.
അതിൽനിന്നും പൊതുജനം ഇന്നും കര കയറിയിട്ടില്ല, അപ്പോൾ ആണ് ട്രംപ് ഭരണം വരുന്നത്. ട്രമ്പളിക്കൻസും ഫോക്സ് ന്യൂസും പ്രചരിപ്പിച്ച നുണകൾ അനേകകാലം അമേരിക്കയെ നശിപ്പിച്ചു കൊണ്ടിരിക്കും. ' ഞാൻ നിങ്ങളോട് ഒരിക്കലും കള്ളം പറയുകയില്ല' എന്ന്1976 ൽ പ്രതിജ്ഞ ചെയ്യ്ത ജിമ്മി കാർട്ടറെ പുറത്തുതള്ളിയ ജനം തിരഞ്ഞെടുത്തതോ കള്ള കഥകൾ മെനയുവാൻ മിടുക്കൻ റെയ്ഗനെയാണ്. റെയ്ഗൻ ഉണ്ടാക്കിയ ഭവിഷ്യത്തുകളിൽ നിന്നും ഇന്നും അമേരിക്ക രക്ഷ പെട്ടിട്ടില്ല. അപ്പോൾ ആണ് ട്രംപ് വരുന്നത്. വെളിപ്പാട് പുസ്തകത്തിലെ നാശ കാലം ആണ് ട്രംപ് കാലം എന്ന് പലരും കരുതുന്നതും അകാരണകരമല്ല.
അമേരിക്കയിൽ താമസിക്കുന്നവർ ട്രമ്പിനേയും, ഇന്ത്യയിൽ താമസിക്കുന്നവർ മോദിയേയും വിമർശിക്കാൻ പാടില്ല എന്ന് കരുതുന്നവർ ഇസ്സങ്ങളുടെ അടിമകൾ ആണ്, ഇത്തരം കഴുതകൾ ആണ് ഫാസിസം വിളിച്ചുവരുത്തുന്നത്. ജർമ്മൻ ജനതയുടെ അംഗീകാരത്തോട് കൂടെയാണ് ഹിറ്റ്‌ലർ കൂട്ട നരഹത്യ നടത്തിയത്. ഇത്തരം അടിമകൾ ആണ് ദേശീയ വാദത്തെ രാജ്യസ്നേഹമായി തെറ്റിദ്ധരിക്കുന്നവർ. ഇത്തരം അടിമകളെ രാഷ്ട്രീയത്തിലും മതത്തിലും കാണാം. ഇവരുടെ നേതാക്കളെ വിമർശിച്ചാൽ അത് 'നിന്ദ' എന്ന് വ്യാഖ്യാനിച്ചു അവർക്കു ഭ്രാന്ത് ഇളകും. -
തുടരും