ഡിസംബറിലെ പുലർവേളയിൽ
തുഷാരമായി എന്നിലേയ്ക്ക്
പെയ്തിറങ്ങുക നീ.
നിൻ നനുത്ത കണങ്ങൾ
മിഴികളിലെ ഈറനോപ്പം
പുഴയായി.
ഓളങ്ങളിളകും ഒഴുക്കിൽ
തുഷാരബിന്ദുക്കൾ
ചുണ്ടിൽ താളമിടുന്നു
ശോശന്നപ്പൂവിൽ വന്നിരുന്നു തേൻ നുകരും
കുരുവിയുടെ കാലിലും
ഹിമകണങ്ങൾ തൊട്ടു നിന്നു.
മാവുകൾ പൂത്തു
വിരിഞ്ഞ കണ്ണിമാങ്ങയിൽ
സൂര്യകിരണങ്ങളിൽ മഞ്ഞുതുള്ളിയുടെ തിളക്കം.
ഋതുക്കളിൽ തുഷാരം
പൊഴിക്കും ഹേമന്തത്തിനായ്
ഇനിയും നാളുകൾ
കാത്തിരിക്കാം..