Image

കുവൈറ്റില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍മൂലം അവശത അനുഭവിച്ച മലയാളി യുവതിയെ നാട്ടിലെത്തിച്ചു

Published on 30 November, 2020
 കുവൈറ്റില്‍ ശാരീരിക ബുദ്ധിമുട്ടുകള്‍മൂലം അവശത അനുഭവിച്ച മലയാളി യുവതിയെ നാട്ടിലെത്തിച്ചു


കുവൈറ്റ് സിറ്റി: സ്വദേശിയുടെ വീട്ടില്‍ ഗാര്‍ഹിക ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന മലയാളി യുവതിയെ ആലപ്പുഴ പ്രവാസി അസോസിയേഷന്റെ സമയോചിതമായ ഇടപെടല്‍ മൂലം ഇന്ത്യന്‍ എംബസിയുടെ സഹായത്താല്‍ നാട്ടില്‍ എത്തിച്ചു.

ഗാര്‍ഹിക ജോലിക്കിടയില്‍ അതി കഠിനമായ അസുഖങ്ങളാല്‍ ബുദ്ധിമുട്ടിയിരുന്നു ഹരിപ്പാട്, പള്ളിപ്പാട് സ്വദേശിനി അമ്പിളിക്കാണ് അജപാക് സഹായ ഹസ്തവുമായി മുന്നോട്ട് വന്നത് . സ്വദേശിയുടെ വീട്ടില്‍ നിന്നും അമ്പിളിയെ ഇന്ത്യന്‍ എംബസിയില്‍ എത്തിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കി, ആശുപത്രിയില്‍ ആവശ്യമായ ചികിത്സാ സഹായവും മരുന്നും ലഭ്യമാക്കിയ ശേഷം ഇന്ത്യന്‍ എംബസിയുടെ അധീനതയിലുള്ള അഭയകേന്ദ്രത്തില്‍ എത്തിക്കുകയുമായിരുന്നു.

അസോസിയേഷന്റെ ഇടപെടല്‍ മൂലം വിമാന യാത്രക്കായുള്ള എയര്‍ ടിക്കറ്റ് എംബസിയില്‍ നിന്ന് ലഭ്യമാക്കിയും യാത്രാ ചെലവുകളും നല്‍കി അവരെ നാട്ടിലേക്കു യാത്ര അയയ്ക്കുകയും ചെയ്തു. കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധികള്‍ മനസിലാക്കിയ അജപാക്, അംഗങ്ങളുടെ സഹകരണത്തോടെ ഒരു ലക്ഷം രൂപ സമാഹരിച്ചു അയച്ചു നല്‍കിയതിന്റെ രസീത് ഇന്ത്യന്‍ എംബസി അധികൃതരുടെ സാന്നിദ്ധ്യത്തില്‍ അജപാക്കിന്റെ പ്രസിഡന്റ് രാജീവ് നടുവിലേമുറി കൈമാറി. ജനറല്‍ കോഓര്‍ഡിനേറ്റര്‍ ബിനോയ് ചന്ദ്രന്‍, ട്രഷറര്‍ കുര്യന്‍ തോമസ്, പേട്രണ്‍ ബാബു പനമ്പള്ളി, മറ്റു ഭാരവാഹികളായ മാത്യു ചെന്നിത്തല, സിറില്‍ ജോണ്‍ അലക്‌സ് ചമ്പക്കുളം, അനില്‍ വള്ളികുന്നം, പ്രജീഷ് മാത്യു, ഹരി പത്തിയൂര്‍ എന്നിവര്‍ സംബന്ധിച്ചു.

റിപ്പോര്‍ട്ട്:സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക