വർണ്ണ വിവേചന കുറ്റ കൃത്യങ്ങളും കൊലപാതകങ്ങളും എഫ് ബി ഐ കൃത്യമായി നിരീക്ഷിക്കുകയും റിക്കോർഡ് ചെയ്യുകയും തുടങ്ങിയത് 1990 ൽ ആണ്. ഇത്തരം വർഗീയ കുറ്റകൃത്യങ്ങൾ കഴിഞ്ഞ പത്തു വർഷങ്ങളിൽ കൂടുതലായി എന്ന് ഈയിടെ പുറത്തു വന്ന എഫ് ബി ഐ റിപ്പോർട്ടിൽ കാണുന്നു. എഫ് ബി ഐ റിപ്പോർട്ടിൻറ്റെ ചുരുക്കം:
2019 -ൽ 51 വർണ്ണ വെറി കൊലപാതകങ്ങൾ ഉണ്ടായി. ടെക്‌സാസിലെ അതിർത്തി നഗരമായ എൽ പാസോയിൽ 22 മെക്‌സിക്കൻസിനെ വോൾമാർട്ടിൽ കൊല ചെയ്തു. സ്പാനിഷ്കാർ അമേരിക്ക വിട്ടുപോകുവാൻ വേണ്ടി അവരെ ഭീഷണിപ്പെടുത്തി ഓടിക്കുക എന്നതായിരുന്നു ഉദ്ദേശം.
മതം, ജാതി, വർണം, ലിംഗം, ലെസ്ബിയൻ, ഗേ, ലിംഗ രഹിതർ, ഇങ്ങനെയുള്ള അനേകം വിഭാഗത്തിലുള്ളവരോട് കാണിക്കുന്ന വെറുപ്പും വിവേചനവും അക്രമവും ഫെഡറൽ കുറ്റങ്ങൾ ആണ്. ഇവയുടെ കണക്കുകൾ നോക്കുക: 2008 -ൽ 7783, 2018 ൽ 7120, 2019 ൽ 7314. ഹെയിറ്റ് ക്രൈംസ് കൂടി കൂടി വരുന്നു എന്നാണ് പോലീസ് ഉൾപ്പെടെയുള്ള എല്ലാ ലോ എൻഫോഴ്ർസ്സ്‌മെൻറ്റ് ഏജൻസികളും റിപ്പോർട്ട് ചെയുന്നത്. ഹേയിറ്റ് ക്രൈംസ്സിനെ വളരെ തീവ്രമായി തന്നെ ജസ്റ്റീസ് ഡിപ്പാർട്മെന്റ്റ് നേരിടുന്നു.
മത വിദ്വെഷ കുറ്റങ്ങളും കൂടുന്നു, 7 % ആണ് വർദ്ധന നിരക്ക്. യൂദരോടും അവരുടെ പ്രസ്ഥാനങ്ങളോടും 2018 ൽ 835 അക്രമണങ്ങൾ നടന്നു. 2019 ൽ അവ 953 ആയി. എഫ് ബി ഐ യുടെ റിപ്പോർട്ട് അനുസരിച്ചു ആഫ്രിക്കൻ അമേരിക്കരോടുള്ള ഹെയിറ്റ് ക്രൈംസ് 1943 ൽ നിന്നും 1930 ആയി നേരിയ കുറവ് ഉണ്ടായി. ഹിസ്പാനിക്കരോടുള്ള ഹെയിറ്റ് ക്രൈംസ് -2018 ൽ 485, എന്നാൽ 2019 ൽ 527 ആയി വർദ്ധിച്ചു. ഗേ കളോടുള്ള ഹെയിറ്റ് ക്രൈംസ് നേരിയ കണക്കിൽ വർദ്ധന ഉണ്ടായെങ്കിലും സെക്സ് ഹെയിറ്റ് ക്രൈംസ് നിരക്ക് അതേ ലെവലിൽ തുടർന്നു.
റിപ്പോർട്ട് പുറത്തുവന്നപ്പോൾ ആന്റ്റി ഡിഫമേഷൻ ലീഗ് പോലെയുള്ള ഗ്രുപ്പുകൾ, റിപ്പോർട്ടിൻറ്റെ പോരായ്മ്മകളെ രൂക്ഷമായി വിമർശിച്ചു. ഹെയിറ്റ് ക്രൈംസ്സിനെ നേരിടുന്ന മാർഗങ്ങളും ഡാറ്റ ശേഖരണവും കുറേകൂടി പരിഷ്‌ക്കരിക്കണം എന്ന് കോൺഗ്രസ്സിനോടും ലോ എൻഫോർസ്സ്മെന്റ്റ് ഏജൻസികളോടും ഇവർ ആവശ്യപ്പെട്ടു. ഇപ്പോഴും ഡാറ്റ കളക്ഷൻ പൂർണമല്ല, പല പോലീസ് ഡിപ്പാർട്മെന്ററുകളും ഡേറ്റ പുറത്തുവിടുന്നില്ല, അത് നിർബന്ധം ആക്കിയാൽ മാത്രമേ രാജ്യത്തെ ആകമാന നിലവാരം മനസ്സിലാക്കാൻ സാധിക്കയുള്ളു. 15000 ഏജൻസികളിൽ 2172 എജെൻസികൾ മാത്രമാണ് അവരുടെ ഡാറ്റ, എഫ് ബി ഐ ക്കു കൈമാറിയത്. വർഷങ്ങൾ ആയി തുടരെ യാതൊരു ഡാറ്റയും എഫ് ബി ഐ ക്കു കൈമാറാത്ത അനേകം ഏജെൻസികൾ ഇപ്പോഴും ഉണ്ട്. അതിനാൽ രാജ്യത്തു ആകമാനം എന്ത് സംഭവിക്കുന്നു, അവയെ എങ്ങനെ നേരിടണം എന്ന് ഫലപ്രദമായ തീരുമാനങ്ങളും നീക്കങ്ങളും ഉണ്ടാക്കുവാൻ ജസ്റ്റിസ് ഡിപ്പാർട്മെൻറ്റിനു സാധിക്കയില്ല.
ഒരു പൗരൻ എന്ന നിലക്ക് നമ്മുടെ ഉത്തരവാദിത്തം ഇവിടെ വളരെ വലുതാണ്. രാജ്യം നമുക്ക് എന്ത് തരുന്നു എന്നത് അല്ല രാജ്യത്തിനുവേണ്ടി നമുക്ക് എന്ത് ചെയ്യുവാൻ സാധിക്കും എന്നത് ആണ് പൗര ധർമ്മം. നമ്മളെ ഏല്പിച്ചിരിക്കുന്ന ജോലി, നമ്മൾ ചെയ്യുന്ന ജോലി; പൂർണ്ണ ഉത്തവാദിത്തത്തോടും അൽമാർത്ഥതയോടും ചെയ്യുക എന്നതിൽ ഉപരിയായ കടമകൾ പൗരന് ഉണ്ട്. നമ്മുടെ ചുറ്റുപാടും താമസിക്കുന്നവരെ കൂടുതൽ മനസ്സിൽ ആക്കുക. സഹായം ആവശ്യമുള്ളവർക്കു കഴിയുന്ന സഹായം നൽകുക. പൊതുവേ അമേരിക്കയിലെ ഇന്ത്യക്കാർ പ്രതേകിച്ചും കേരളീയർ നല്ല സാമൂഹ്യ നിലവാരത്തിൽ ജീവിക്കുന്നു, സാമാന്യം നല്ല ജോലിയും വരുമാനവും ഉണ്ട്. മറ്റുള്ളവവർ നമ്മളെ എങ്ങനെ വീക്ഷിക്കുന്നു എന്ന് മനസ്സിൽ ആക്കുക.
വെള്ളക്കാരും കറുമ്പരും പണിതുയർത്തിയ അമേരിക്കയിൽ നമ്മൾ ചൂഷകർ ആണ് എന്ന് മറ്റുള്ളവർക്ക് തോന്നുവാൻ തക്കവണ്ണമുള്ള രീതിയിൽ പ്രവർത്തിക്കരുത്. ഒറ്റയാൻ രാജാവായി മറ്റുള്ളവരിൽനിന്നും അകന്ന് ജീവിക്കരുത്. പള്ളികൃഷി, മലയാളി അസോസിയേഷൻ - ഇവ ഒക്കെ മലയാളികളുടെ ഇടയിൽ മാത്രമായി ഒതുങ്ങിയ ജീവിതമാണ്. നിങ്ങൾ താമസിക്കുന്ന സമൂഹത്തിലേക്ക് ഇറങ്ങി, സമൂഹത്തിനു ഗുണമുള്ള കാര്യങ്ങൾ ചെയ്യുക. റെഡ്ക്രോസ്സ്, പീപ്പിൾ ടു പീപ്പിൾ, മീൽസ് ഓൺ വീൽസ്, സിറ്റിസൺ പോലീസ്, സൂപ് കിച്ചൻ, വോട്ടർ രെജിസ്ട്രേഷൻ, അമേരിക്കൻ രാഷ്ട്രീയം, പരിസര സൂചികരണം - എന്നിങ്ങനെയുള്ള വേതനം ലഭിക്കാത്ത സംരംഭങ്ങളിൽ പങ്കു ചേരുക.
പൊതു സ്ഥലങ്ങളിൽ മാന്യമായി പെരുമാറുക. അപരിചിതർ ആണെങ്കിലും അടുത്ത് വരുന്നവരോട് സൗമ്യമായി പെരുമാറുക. ഇന്ത്യയിൽ നിന്നും നേടിയ വർണ്ണ വിവേചനം ആരോടും കാണിക്കാതിരിക്കുക. ഹലോ!, ഹൌ ആർ യു, ഗുഡ് മോർണിംഗ്...... മുതലായ ഗ്രീറ്റിംഗ്‌സ്, ഒരു പുഞ്ചിരി -ഒക്കെ നമുക്ക് ചുറ്റുപാടും നമ്മൾ സൃഷ്ടിക്കുന്ന സമാധാന അന്തരീഷം നമുക്ക് വളരെ പ്രയോജനം ചെയ്യും.
ഹെയിറ്റ് ക്രൈമിനു നമ്മൾ ഇര ആകുവാനുള്ള സാധ്യത നമ്മൾക്കു തന്നെ കുറക്കുവാൻ സാധിക്കുന്നു. നമ്മൾ സ്വാർത്ഥനും ക്രൂരനും ചൂഷകനും അല്ല എന്ന് നമ്മുടെ പെരുമാറ്റത്തിലൂടെ മറ്റുള്ളവർക്ക് നമ്മെ മനസ്സിൽ ആക്കാൻ സാധിച്ചാൽ അതിൻറ്റെ ഗുണവും നമുക്ക് തന്നെ. നമ്മൾ സമൂഹത്തിൻറ്റെ സേവകനായി മറ്റുള്ളവർക്കു സഹായവും നൻമ്മയും ഗുണവും ചെയുമ്പോൾ നമ്മളെ വെറുക്കുന്നവരുടെ എണ്ണവും കുറയും. -andrew