Image

ഇത്രയൊന്നും കടുത്ത മല്സരം വേണ്ട (ഫിലിപ്പ് ചെറിയാൻ)

Published on 24 September, 2020
ഇത്രയൊന്നും കടുത്ത മല്സരം വേണ്ട (ഫിലിപ്പ് ചെറിയാൻ)
ഇപ്രാവശ്യത്തെ ഫോമാ ഇലക്ഷനിൽ വെറും വാശിയും കാണുമ്പോൾ മത്സരത്തി നിന്ന് പിന്മാറിയത് നന്നായി എന്ന് തോന്നി. ഇത്രയൊന്നും കടുത്ത മല്സരം വേണ്ട. ഇതെന്താ അധികാരമോ പണമോ ഉള്ള സ്ഥാനമാണോ?

കഴിഞ്ഞ ഇലക്ഷനിൽ ഞാൻ സ്ഥാനാർത്ഥി ആയിരുന്നു. പാനൽ ഇല്ലാതെ ഒറ്റക്ക് നിന്ന് മത്സരിച്ച സ്ഥാനാർഥി. ഇപ്രാവശ്യവും അങ്ങനെ തന്നെ ആയിരുന്നു. റെജി ചെറിയാന്റെ വിയോഗത്തിന് ശേഷമാണു ഞാൻ രംഗത്തു വരുന്നത്. റജി വൈസ് പ്രസിഡന്റ് സ്ഥാനാർഥി അകാൻ പ്രേരിപ്പിച്ചതും ഞാൻ തന്നെ. പിന്നീട് ചില ആരോഗ്യ കാരണങ്ങളാൽ പിന്മാറാൻ ഞാൻ തീരുമാനിച്ചു.

കഴിഞ്ഞ ഇലെക്ഷനിൽ ഞാൻ വോട്ടു ചെയ്ത എല്ലാവരും വിജയിച്ചു. അവരാരും എനിക്ക് വോട്ട് ചെയ്തിട്ടില്ലതാനും. നിക്ഷപക്ഷരായ ഡെലിഗേറ്റുകൾ  എനിക്ക് വോട്ടു ചെയ്തു, അത് വെറും ഇരുപത്തിയാറു വോട്ടു മാത്രം. 26   നിർണായക വോട്ടുകൾ തന്നെ. പലരും ജയിച്ചതും തോറ്റതും മുപ്പതു വോട്ടുകളിൽ കുറവ്. ചിലർ നല്ല ഭൂരിപക്ഷത്തിൽ ജയിച്ചു എന്നുള്ളതും ഞാൻ ഓർമ്മിക്കുന്നു.

ഞാൻ മത്സരിച്ചപ്പോൾ ഉണ്ടായിരുന്നവർ അല്ല ഇന്ന് . പുതിയ സ്ഥാനാർത്ഥികൾ. എനിക്ക് വോട്ട് തരാതിരുന്ന ഡെലിഗേറ്റ്സ് ഇന്ന് സ്ഥാനാർത്ഥികൾ. ഞാൻ മത്സരിച്ചപ്പോൾ പറഞ്ഞത്  എന്നെ ഫോമക്ക് വേണ്ടായെങ്കിൽ ഞാൻ  എന്നിലേക്ക്‌ ഒതുങ്ങാം എന്നാണ് . എനിക്ക് സംതൃപ്തിയുണ്ട്. കൃഷിയിലും ഫ്ലവർ ഗാർഡനിലും രണ്ടു വര്ഷം കൊണ്ട് ഒട്ടേറെ കാര്യങ്ങൾ  സാധിച്ചു. എല്ലാ മാധ്യമങ്ങളും ഏറെ കുറെ അത് കവർ  ചെയ്തു. ഏറ്റെടുക്കുന്ന ജോലി ഞാൻ കൃത്യമായി ചെയ്യും. 

റോമാ അസോസിയേഷൻ രണ്ടു വനിതാ കാൻഡിഡേട്സിനെ എൻഡോർസെ ചെയ്‌തു. അവർ ജയിക്കണം, ജയിക്കും. എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി രേഖ ഫിലിപ്പും, എമ്പിർ റീജിയൻ വൈസ് പ്രസിഡന്റായി മോളമ്മ വര്ഗീസും.

തോമസ് ടി ഉമ്മൻ ട്രഷറർ  ആയി ഒരു നല്ല സ്ഥാനാർത്ഥിതന്നെ. പാസ്പോര്ട്ട് സറണ്ടർ സമരവുമായി ആണ് ഞാൻ കൂടുതൽ അടുക്കുന്നത്.

റോഷെനെ അധികം അറിയില്ല എങ്കിലും, ടൈറ്റസിന്റെ ഭാര്യാ സഹോദരനാണ് എന്ന നിലയിൽ അറിയാം. എപ്പോഴു൦ വിളിക്കാറുണ്ട്.

സ്റ്റാൻലി കളത്തിൽ എനിക്ക് സഹോദരതുല്യൻ.  സുസ്മേരവദനായി ആരെയും ആകർഷിക്കുന്ന വ്യക്തി. ഇലക്ഷന് അല്ലെ, മത്സരിക്കു. നന്മകൾ മാനസിലാക്കി സമ്മതിദായകർ വോട്ടു ചെയ്യട്ടെ.

തോമസ് ചാണ്ടി എനിക്ക് വളരെ അടുത്തറിയാവുന്ന വ്യക്തി. അടുത്തുള്ള ആളാകുമ്പോൾ എപ്പോഴു൦ കാണും. നല്ല വ്യക്തിത്വം  ഫോമക്ക് മുതൽ കൂട്ടകുമെന്നതിൽ സംശയും വേണ്ട.

പലരും റെജിചെറിയാന്റെ ജിമ്മിലുള്ള യാത്രയിൽ കൂട്ടാളികൾ ആകാറുണ്ട്. അതിൽ ഒരാളാണ് അശോക് പിള്ളൈ. അദ്ദേഹവും ഒരു സ്ഥാനാർത്ഥിയാണ്. ജാതി മത ചിന്തക മനസ്സിൽ ഇല്ലാത്ത നല്ലൊരു വ്യക്തിത്വം ആണ് അശോക് റെജിയുടെ അനുഗ്രഹം അശോക നോടൊപ്പം ഉണ്ടാകുമെന് വിശ്വസിക്കുന്നു

ഇനിയും പ്രസിഡന്റ് സ്ഥാനാർഥി. നിരന്തരം ക്യാനഡയിലുള്ള ഡോക്ടർ തോമസുമായി സംസാരിക്കാറുണ്ട്. അനിയൻ ജോർജ് തുടക്കം മുതൽ എനിക്ക് നന്നായി അറിയാം. എപ്പോഴു൦ കാണുന്ന വ്യക്തി. സംസാരിച്ചാൽ ഒരു ബൂസ്റ്റ് കുടിച്ച പ്രതീതി.

സ്ഥാനാർത്ഥികളെ പറ്റി പറഞ്ഞപ്പോൾ, ഒരു സംഘടനയിൽ ഇല്ലെങ്കിൽ കൂടി ജോസ് സെബാസ്ടിൻ, പിന്നെ സിജിൽ പാലക്കലോടി ഇവരെ പറ്റി കൂടുതൽ അറിയാൻ പറ്റി. ചില അറിവുകൾ ചിന്തകൾക്കപ്പുറം.

എല്ലാം ഞാൻ തുറന്നെഴുതി. എല്ലാവരും വേണ്ടപ്പെട്ടവർ തന്നെ. മതത്തിന്റെയും, ജാതിയുടെയും, സമുദായത്തിന്റെയും പേരിൽ വോട്ടു ചോദിക്കരുത്. അത് സംഘടനെയെ നശിപ്പിക്കും. പ്രവർത്തിക്കാൻ സമയമുള്ളവർ വരട്ടെ.

പല അവാർഡുകളും കൃഷിയിലും ഫ്ലവർ ഗാർഡനിലും, മാധ്യമങ്ങളിൽ എപ്പോഴു൦ എന്നെ കാണാറുണ്ടെങ്കിലും എനിക്ക് സംശയം തീർക്കാനും, ഞാൻ കൃഷിയുടെ കാര്യത്തിൽ ഒരു ഗുരു സ്ഥാനത്തു നിൽക്കുന്ന ഒരേഒരു വ്യക്തി ഷെൻസി മാണി, ഫ്ലോറിഡ. 
ഇത്രയൊന്നും കടുത്ത മല്സരം വേണ്ട (ഫിലിപ്പ് ചെറിയാൻ)
Join WhatsApp News
vaayanakkaran 2020-09-25 01:27:25
ഫോമയിൽ അറിയപ്പെടാത്ത ഒരു വ്യക്തിയാണ് ഞാൻ. അപ്രതീക്ഷമായി ഒരു സംഘടനയുടെ ഡെലിഗേറ്റ് ആയി. ഇന്നുവരെ വിളിക്കാത്തവർ എല്ലാവരും കുറഞ്ഞത് പത്തു പ്രാവശ്യമെങ്കിലും എന്നെ വിളിക്കുന്നു, കുശലം അന്വേഷിക്കുന്നു, വോട്ട് ചോദിക്കുന്നു ഒന്നും പറയണ്ട എന്തൊരു പരിചയം, ഹാ ഹാ !!!. പക്ഷെ അതിനെച്ചൊല്ലി ഒരു ലേഖനം എഴുതുവാൻ ഞാൻ തയാറല്ല. കാരണം ഞാൻ ആരാണെന്നുളത് എനിക്കുതന്നെ അറിയാം. ഇന്നുവരെ ജോലി ചെയ്തിട്ടില്ല, കാരണം ഞാൻ ഒരു ജോലിക്കും യോഗ്യനല്ല. പിന്നെ ഭാര്യ ജോലി ചെയ്യുന്നുണ്ട്. അവളെ കൊണ്ടുവിടും കൊണ്ടുവരും ഇതൊക്കെയാണ് പ്രധാന പണി. എന്നിട്ടും എത്രയോ പേരാണ് വിളിക്കുന്നത്. ഒരു ഡെലിഗേറ്റ് ആയതു ഭാഗ്യം തന്നെ. ഇതൊരു പ്രത്യേക സുഖം തനിയാണ്. ഫോമാ നീണാൾ വാഴട്ടെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക