Image

ഓർമ്മകൾ മായുമ്പോൾ; ഇന്ന് ലോക അൽഷിമേഴ്‌സ് ദി (ജോബി ബേബി)

Published on 21 September, 2020
ഓർമ്മകൾ മായുമ്പോൾ; ഇന്ന് ലോക അൽഷിമേഴ്‌സ് ദി (ജോബി ബേബി)

ഇന്ന് സെപ്തംബർ 21, ലോക അൽഷിമേഴ്‌സ് ദിനം .എല്ലാ വർഷവും സെപ്തംബർ 21 ലോക അൽഷിമേഴ്‌സ് ദിനമായി ആചരിക്കുന്നു. അൽഷിമേഴ്സ്‌ രോഗവുമായി ബന്ധപ്പെട്ട് സമൂഹത്തിൽ അവബോധം വളർത്തുക, അൽഷിമേഴ്‌സ് രോഗികളുടെ  ആരോഗ്യപ്രശങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ശക്തി പകരുക എന്നിവയാണ് ഈ ദിനം കൊണ്ടുദ്ദേശിക്കുന്നത് .2005 ഇൽ പുറത്തിറങ്ങിയ 'തന്മാത്ര' എന്ന മലയാള സിനിമയിലെ മോഹൻലാൽ അവതരിപ്പിച്ച അൽഷിമേഴ്‌സ്       രോഗബാധിതനായ കഥാപാത്രത്തെ പലരും ഓർക്കുന്നുണ്ടാകും .
 
തലച്ചോറിലെ നാഡീകോശങ്ങൾ ക്രമേണ ജീർണിക്കുകയും മൃതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഈ രോഗത്തിലുണ്ടാകുന്നത്. ഇതോടൊപ്പം തലച്ചോറിന്റെ വലിപ്പം ചുരുങ്ങിവരുന്നതായും കാണപ്പെടുന്നു. നാഡീകോശങ്ങൾ ഒരിക്കൽ നശിച്ചാൽ അവയെ പുനർജീവിപ്പിക്കുക അസാധ്യമല്ല.65 വയസ്സിനു മുകളിലുള്ളവരിൽ 15 പേരിൽ ഒരാൾക്ക് അൽഷിമേഴ്സ് ഉണ്ട്. ഓരോ പതിറ്റാണ്ട് കഴിയുമ്പോഴും രോഗമുണ്ടാകാനുള്ള സാധ്യത വർധിച്ചുവരുന്നതായി കാണാം. 85 നു മുകളിൽ പ്രായമുള്ളവരിൽ പകുതിപ്പേർക്കും അൽഷിമേഴ്സ് വരാനുള്ള സാധ്യതയുണ്ട്. ചില കുടുംബങ്ങളിൽ രോഗസാധ്യത ഉണ്ടാക്കുന്ന ജീനുകൾ തലമുറകളിലേക്ക് പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളിലാണ് അൽഷിമേഴ്സ് ബാധിതർ കൂടുതലുള്ളത്.
 
മിക്കപ്പോഴും രോഗം പതുക്കെയാണ് ആരംഭിക്കുക. യഥാർഥത്തിൽ പലർക്കും അവർക്ക് അൽഷിമേഴ്സ് (സ്മൃതിനാശം)ഉണ്ടെന്ന കാര്യം അറിഞ്ഞുകൊള്ളണമെന്നില്ല. അവർ മറവിയെ വാർധക്യത്തിന്റെ ഭാഗമായി പഴിചാരുന്നു. എന്നാൽ നാളുകൾ ചെല്ലുന്തോറും ഓർമശക്തി കുറഞ്ഞുവരുന്നു. അടുത്തകാലത്ത് സംഭവിച്ച കാര്യങ്ങളാണ് ആദ്യഘട്ടത്തിൽ മറന്നുപോകുന്നത്. വ്യക്തികളുടെ പേരുകളും സ്ഥലപ്പേരുകളും ഓർമിച്ചെടുക്കാൻ ഇവർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ചെറിയ കണക്കുകൾ പോലും ചെയ്യുന്നതിന് പ്രയാസം നേരിടും. കാലക്രമേണ എല്ലാത്തരം ഓർമകളും നശിച്ചുപോകും. ഭാഷയുമായി ബന്ധപ്പെട്ട കഴിവുകൾ എന്നിവ നഷ്ടമാകുന്നു. ഈ അവസ്ഥയിൽ എങ്ങനെ പല്ലുതേക്കണമെന്നും മുടിചീകണമെന്നും മറന്നുപോകുന്നു. കാലക്രമേണ രോഗി വൈകാരികാവസ്ഥയിലും പ്രകടമായ മാറ്റങ്ങൾ കാണിച്ചുതുടങ്ങുന്നു. ഇവർക്ക് ദിശാബോധം നഷ്ടപ്പെടുകയും നിസ്സാര കാര്യങ്ങൾപോലും ചെയ്യുന്നതിന് വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യുന്നു. രോഗം ഘട്ടംഘട്ടമായി ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതിനോടൊപ്പം രോഗി ശയ്യാവലംബിയും പരിപൂർണ പരാശ്രയിയുമായി മാറുന്നു.
 
രക്തപരിശോധനകൾ വഴിയോ സ്കാനിങ് വഴിയോ പ്രത്യക്ഷത്തിൽ അൽഷിമേഴ്‌സ്  തിരിച്ചറിയാൻ സാധിക്കില്ല. മറിച്ചു ലക്ഷണങ്ങൾ പരിശോധിച്ചും  മറ്റു പരിശോധനകൾ (ഉദാ : സി ടി സ്കാൻ പോലുള്ളവ ) നടത്തി സമാനലക്ഷണങ്ങൾ കാണിക്കുന്ന സ്‌മൃതിനാശത്തിന്റെ മറ്റു കാരണങ്ങൾ ഒഴിവാക്കിക്കൊണ്ടും  ഡോക്ടറുടെ സഹായത്തോടെ അൽഷിമേഴ്‌സ് രോഗം സ്ഥിരീകരിക്കാം .      അൽഷിമേഴ്‌സ് രോഗം പൂർണമായി ഭേദമാക്കാനോ പൂർണമായി തടയാനോ ഇന്നത്തെ സാഹചര്യത്തിൽ സാധിക്കുകയില്ല . അതിനുള്ള പഠനങ്ങൾ നടന്നു കൊണ്ടിരിക്കുന്നുണ്ട്. രോഗത്തിന്റെ കാഠിന്യം കുറയ്ക്കാനും രോഗത്തിന്റെ വേഗത കുറയ്ക്കാനും സാധിക്കുന്ന മരുന്നുകളാണ് ഇന്ന് നൽകുന്നത്. മരുന്നുകളോടൊപ്പംതന്നെ ആവശ്യമായ ശ്രദ്ധയും പരിചരണവും സ്നേഹവും രോഗിയ്ക്കു ലഭിക്കണം. അസുഖത്തിന്റെ പ്രത്യേകതകൾ അറിഞ്ഞു കൊണ്ടുള്ള രോഗീപരിചരണമാണ് ആവശ്യം. അൽസ്ഹൈമേഴ്‌സ് രോഗീ പരിചരണവുമായി ബന്ധപ്പെട്ട് ഒട്ടനവധി കൂട്ടായ്മകളും കൗൺസിലിങ് തുടങ്ങിയവയും ഇന്ന് സമൂഹ്യമാധ്യമങ്ങളിലും ഇന്റർനെറ്റിലും ലഭ്യമാണ്. കൂടാതെ ജീവിതശൈലീ രോഗങ്ങളായ രക്തസമ്മർദം, ഷുഗർ, കൊളസ്‌ട്രോൾ എന്നിവ നിയന്ത്രണ വിധേയമാക്കുക. കൃത്യമായ വ്യായാമം,അമിതവണ്ണം തടയുക, ആരോഗ്യപരമായ ഭക്ഷണരീതി എന്നിവയൊക്കെ മറവിരോഗം വരാതെ സഹായിക്കും. സാമൂഹികജീവിതത്തിൽ കൂടുതൽ ഇടപെടുന്നതും അർത്ഥവത്തായ സംഭാഷണങ്ങളിൽ ഏർപ്പെടുന്നതും നല്ലതാണ്.ബുദ്ധിയെ ഉത്തേജിപ്പിക്കുന്ന പസ്സിൽ ഗെയിംസ്, വേർഡ് ഗെയിംസ് എന്നിവ പരിശീലിക്കുന്നതും മറവിയെ തടയാൻ സഹായിക്കും. നല്ല ഉറക്കവും ഏറ്റവും പ്രധാനപ്പെട്ടതാണ്. മറവിരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾതന്നെ വൈദ്യസഹായം തേടുന്നത് രോഗത്തിന്റെ തീവ്രത കുറയ്ക്കാൻ വളരെയേറെ സഹായിക്കും.
 
ജീവിതത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം കുറെ നല്ല ഓർമകളാണ്. ഓർത്തെടുക്കുന്ന, ഒട്ടിച്ചേർന്നു നിൽക്കുന്ന കുറെ നല്ല ജീവിത മുഹൂർത്തങ്ങളായിരിക്കും പലപ്പോഴും നമ്മുടെ ജീവിതം മുന്നോട്ടു നയിക്കുന്നത്. ഓർമകൾ ഇല്ലാത്ത ഒരവസ്ഥയെക്കുറിച്ചു, ചിന്തകൾ ശൂന്യമായ ഒരു വെള്ളക്കടലാസു പോലെ ആവുന്ന അവസ്ഥയുണ്ടാകാതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക