ഡെമോക്രറ്റിക് പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡനും റണ്ണിങ് മെയ്റ്റായ കമല ഹാരിസും നടത്തിയ വാക്‌സിൻ വിരുദ്ധ പരാമർശങ്ങൾക്ക് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
ഞങ്ങൾ അവിശ്വസനീയമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്. സമാനതകളില്ലാത്ത വാക്‌സിൻ എന്ന സ്വപ്നം യാഥാർഥ്യമാകാൻ പോകുന്നു .രണ്ടോ മൂന്നോ വർഷമെടുത്താൽ പോലും അസാധ്യമായേക്കാവുന്ന ഒന്നാണ് ഈ വർഷം സാധ്യമാക്കുന്നത്. നവംബറിൽ ലഭ്യമാകുമെന്ന് പറഞ്ഞെങ്കിലും ചിലപ്പോൾ ഒക്ടോബറിൽ തന്നെ എത്തിയെന്നും വരാം.'' ട്രംപ് പറഞ്ഞു ട്രംപ് അംഗീകരിക്കുന്ന ഏതെങ്കിലും വാക്‌സിനുകളെക്കുറിച്ച് തനിക്ക് സംശയമുണ്ടെന്ന് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് നോമിനി ഹാരിസ് ഞായറാഴ്ച സിഎൻഎന്നിനോട് പറഞ്ഞിരുന്നു. ഇതിനു മറുപടി നൽകിക്കൊണ്ടാണ് വാക്‌സിൻ ഫലപ്രദമായിരിക്കുമെന്നു ട്രംപ് വ്യക്തമാക്കിയത്.
വാക്സിൻ: ജനത്തിന് ശുഭപ്രതീക്ഷയില്ല
വാഷിംഗ്ടൺ : കോവിഡ് 19 വാക്‌സിനുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ സർവേയിൽ അമേരിക്കൻ ജനതയുടെ പലവിധ ആശങ്കകളാണ് പ്രകടമായത്. ബാക്കിയുള്ളവരിൽ മരുന്ന് ഫലപ്രദമാകുമോ എന്ന് കണ്ടറിഞ്ഞ് ഒരു തീരുമാനത്തിലെത്താൻ കാത്തിരിക്കുന്ന 58 ശതമാനം ആളുകളുണ്ടെന്നാണ് സർവേ ഫലം. ജൂലൈയിൽ ഇത് 51 ശതമാനമായിരുന്നു. സൗജന്യമായി ലഭ്യമാവുകയാണെങ്കിൽ വാക്‌സിൻ എടുക്കുമെന്ന് 21 ശതമാനം അഭിപ്രായപ്പെട്ടു. മുൻപ് ഇത് 32 ശതമാനം ആയിരുന്നു.
തങ്ങൾക്ക് വാക്‌സിൻ ലഭിക്കാൻ പോകുന്നില്ലെന്ന് രണ്ടു മാസം മുൻപ് 17 ശതമാനം ആളുകൾ കരുതിയെങ്കിൽ ഈ പ്രാവശ്യം അത് 21 ശതമാനമായി ഉയർന്നു. ഈ വർഷം തന്നെ വാക്‌സിൻ എത്തുകയാണെങ്കിൽ അത് ആവശ്യത്തിന് പരീക്ഷണങ്ങളും പരിശോധനകളും നടത്താതെയുള്ള എടുത്തുചാട്ടമായി കാണുന്നവരാണ് മൂന്നിൽ രണ്ടുപേരും. അങ്ങനെയുള്ള വാക്‌സിനെ നേട്ടമായി അവർ അംഗീകരിക്കുന്നില്ല.
കോവിഡിനെ ചെറുക്കാൻ പര്യാപ്‌തമായ വാക്‌സിൻ നവംബർ ഒന്നോടെ ലഭ്യമാകണമെന്നാണ് ഡിസീസ് കണ്ട്രോൾ ആൻഡ് പ്രീവൻഷൻ കേന്ദ്രങ്ങളുടെ ഡയറക്ടർ ഗവർണർക്കും ആരോഗ്യ വകുപ്പിനും ഓഗസ്റ്റിൽ അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനോടകം പല വാക്‌സിനുകളും പരീക്ഷണത്തിന്റെ മൂന്നാം ഘട്ടം പിന്നിട്ടുകഴിഞ്ഞു. ലോകത്തെ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ളതും മരണ നിരക്ക് കൂടിയതുമായ രാജ്യമായി അമേരിക്ക തുടരുന്നതുകൊണ്ടു തന്നെ ഫലപ്രദമായ വാക്‌സിൻ ലഭ്യമാകുന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.
മൂക്കിൽ നിന്നുള്ള സ്രവ പരിശോധനയെക്കാൾ ഫലം ചെയ്യുക വിസർജ്യ പരിശോധന
വിസർജ്യത്തിന്റെ സാമ്പിൾ പരിശോധനയിലൂടെ ആയിരിക്കുമെന്ന് കോവിഡ് 19 സംബന്ധിച്ച ഏറ്റവും പുതിയ പഠനത്തിൽ പറയുന്നു. ആമാശയ സംബന്ധിയായ രോഗലക്ഷണങ്ങൾ പ്രകടമല്ലാത്തവരിലും വൈറസ് ബാധിച്ചിരിക്കാൻ സാധ്യതയുണ്ട്. ഇത് കണ്ടെത്തുക വിസർജ്യത്തിന്റെ സാമ്പിൾ പരിശോധനയിലൂടെ സാധ്യമാകുമെന്നാണ് ഹോങ്കോങ് സർവകലാശാലയിൽ നടത്തിയ പഠനത്തിൽ തെളിഞ്ഞത്.
15 സാംപിളുകൾ പരിശോധിച്ച ശേഷമാണ് ഈ നിഗമനത്തിൽ എത്തിച്ചേർന്നത്. കോവിഡ് രോഗികളുടെ ഇവരിൽ ഏഴുപേർക്കും ആമാശയസംബന്ധിയായ ലക്ഷണങ്ങൾ ഇല്ലായിരുന്നു. ശ്വാസകോശവുമായി ബന്ധപ്പെട്ട സാംപിൾ പരിശോധിച്ച് നെഗറ്റീവ് ഫലം വന്ന മൂന്നുപേരിലും ആറു ദിവസങ്ങൾകൂടി വൈറസ് ഉണ്ടായിരുന്നത്രെ. വൈറസിന്റെ സാന്നിധ്യം വ്യക്തമാകുന്നതിനുള്ള ഏറ്റവും മികച്ച വഴി വിസർജ്യ സാംപിൾ പരിശോധിക്കുന്നതായിരിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.
കോളജുകളിൽ കൊറോണ വൈറസ് വ്യാപനം
കോളജുകളിൽ പുതിയ സെമസ്റ്റർ ആരംഭിക്കുകയും വിദ്യാർത്ഥികൾ എത്തിത്തുടങ്ങുകയും ചെയ്തത് , കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് നിരക്കിൽ വർദ്ധനവുണ്ടാകാൻ കാരണമായി.അമേരിക്കയിലെ നൂറോളം കോളജ് ക്യാമ്പസുകളും പരിസര പ്രദേശങ്ങളും വൈറസ് വ്യാപനത്തിന്റെ ഹോട്ട് സ്പോട്ടായി മാറിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ന്യൂ യോർക്ക് ടൈംസ് നടത്തിയ അവലോകനത്തിൽ 203 പ്രാന്തങ്ങളിൽ ആകെ ജനസംഖ്യയുടെ പത്ത് ശതമാനവും വിദ്യാർത്ഥികളാണെന്നും ഇവരിൽ പകുതിപ്പേരും മഹാമാരിയുടെ പിടിയിലായ മോശം ആഴ്ചകളാണ് ഓഗസ്ററ് മാസത്തിൽ കഴിഞ്ഞുപോയതെന്നും പറയുന്നു. ലോവ സർവകലാശാലയിലെ ബജറ്റിൽ കോവിഡ് മൂലം 75 ദശലക്ഷം ഡോളറിന്റെ കുറവാണ് ഉണ്ടായത്. രോഗത്തെ ചെറുക്കുന്നതിന്റെ ഭാഗമായാണ് പണം ചിലവായത്.ആയിരത്തിൽപരം വിദ്യാർത്ഥികൾ എത്തിച്ചേർന്നെങ്കിലും നാലിലൊന്നു പേർക്ക് മാത്രമാണ് ക്ലാസ്സുകളിൽ പങ്കുചേരാൻ സാധിച്ചത്.
' നഗരത്തിലേക്കെത്തുന്ന ഓരോ പുതിയ മുഖവും വൈറസിനെ വഹിക്കാൻ സാധ്യതയുണ്ട്. സർവകലാശാലയിൽ ജോലി ചെയ്യുന്ന 26000 ആളുകൾ ഈ പ്രദേശത്തുണ്ട്. 'തങ്ങളുടെയും വിദ്യാർത്ഥിസമൂഹത്തിന്റെയും ആരോഗ്യത്തെക്കുറിച്ചുള്ള ആശയങ്കയാണ് ഇവിടത്തുകാരുടെ വാക്കുകളിൽ. കോളജുകളുടെ സാമ്പത്തിക സ്ഥിതിയെയും കോവിഡ് നന്നായി ബാധിച്ചു. തിടുക്കപ്പെട്ട് കോളജുകൾ തുറക്കുന്നതും പണത്തിനുവേണ്ടിയാണെന്ന് ആക്ഷേപമുണ്ട്. വിദ്യാർത്ഥികളെ ക്യാമ്പസുകളിലേക്ക് സമ്മർദ്ദം ചെലുത്തിയാണിവർ എത്തിച്ചത്.
ആരോഗ്യ പ്രവർത്തകരുടെ മുന്നറിയിപ്പ് ഇപ്രകാരമാണ് : വിദ്യാർത്ഥികളെ പോലെ വലിയൊരു സമൂഹത്തിലേക്ക് രോഗം പടർന്നുപിടിച്ചാൽ അവരെവിടെ ഒക്കെ പോയിരുന്നെന്നോ ആരുമായൊക്കെ സമ്പർക്കത്തിൽ ഏർപ്പെട്ടെന്നോ കണ്ടുപിടിക്കുക ദുഷ്കരമാണ്. അതുകൊണ്ടു തന്നെ സാമൂഹിക അകലം പാലിക്കേണ്ടത് അത്യാവശ്യമാണ്.'