Image

പൊലീസ് ഉദ്യോഗസ്ഥന് കോവിഡ്; വി.ടി.ബല്‍റാം എം.എല്‍.എ സ്വയം ക്വാറന്‍റൈനില്‍

Published on 15 August, 2020
പൊലീസ് ഉദ്യോഗസ്ഥന് കോവിഡ്; വി.ടി.ബല്‍റാം എം.എല്‍.എ സ്വയം ക്വാറന്‍റൈനില്‍

തൃത്താല പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം ക്വാറന്‍റൈനില്‍ പ്രവേശിച്ച്‌ വി.ടി.ബല്‍റാം എം.എല്‍.എ. ഇദ്ദേഹവുമായി എം.എല്‍.എ സമ്ബര്‍ക്കത്തിലേര്‍പ്പിട്ടിരുന്നു. സ്വയം ക്വാറന്‍റൈനില്‍ പോകുന്ന കാര്യം ഫേസ്ബുക്കിലൂടെയാണ് വി.ടി ബല്‍റാം എം.എല്‍.എ അറിയിച്ചത്. ഇദ്ദേഹത്തിന്‍റെ സഹപ്രവര്‍ത്തകരായ യാസീന്‍, ഷെരീഫ് എന്നിവരും ക്വാറന്‍റൈനിലാണെന്ന കാര്യവും ബല്‍റാം അറിയിച്ചിട്ടുണ്ട്. ‍


കോവിഡ് പരിശോധനക്കായി ബല്‍റാമിന്‍റെ സ്രവം ശേഖരിച്ചിട്ടുണ്ട്.


വി.ടി ബല്‍റാം എം.എല്‍.എയുടെ ഫേസ്ബുക്ക് കുറിപ്പ്

തൃത്താല പൊലീസ് സ്റ്റേഷനിലെ ഒരുദ്യോഗസ്ഥന് കോവിഡ് പോസിറ്റീവ് ആയി റിസള്‍ട്ട് വന്നിട്ടുണ്ട്. ആഗസ്ത് 12ന് സ്വാബ് എടുത്ത ഇദ്ദേഹത്തിന് ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നിരുന്നാലും ആഗസ്ത് 3 മുതല്‍ ഇദ്ദേഹവുമായി സമ്ബര്‍ക്കത്തിലുണ്ടായിരുന്ന എല്ലാവരേയും പ്രൈമറി കോണ്‍ടാക്റ്റുകളായാണ് വിലയിരുത്തുന്നത്.


പരുതൂര്‍ പഞ്ചായത്തിലെ ഭിന്നശേഷിക്കാരായ ചില വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നതിനായി ആഗസ്ത് 6 ന് ഞാനും ഇദ്ദേഹവുമായി അല്‍പ്പസമയം സമ്ബര്‍ക്കത്തിലുണ്ടായിരുന്നു. ആയതിനാല്‍ ഇദ്ദേഹത്തിന് പോസിറ്റീവാണെന്ന വാര്‍ത്ത അറിഞ്ഞ ഇന്നലെ ഉച്ചക്ക് ശേഷം മുതല്‍ ഞാന്‍ സ്വയം ക്വാറന്‍്റീനില്‍ പ്രവേശിച്ചിരിക്കുകയാണ്. സഹപ്രവര്‍ത്തകരായ യാസീന്‍, ഷെരീഫ് എന്നിവരും ക്വാറന്‍്റീനിലാണ്.


ഇന്ന് രാവിലെ പട്ടാമ്ബി താലൂക്ക് ആശുപത്രിയില്‍ നിന്ന് കോവിഡ് പരിശോധനക്കുള്ള സ്വാബ് എടുത്തിട്ടുണ്ട്. അതിന്‍്റെ റിസള്‍ട്ട് വരുന്നത് വരെ ക്വാറന്‍്റീന്‍ തുടരും. റിസള്‍ട്ടിനനുസരിച്ച്‌ ആരോഗ്യ വകുപ്പ് അധികൃതരുടെ ബാക്കി നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതായിട്ടുമുണ്ട്.


ഈ സാഹചര്യത്തില്‍ ഇന്ന് പലയിടത്തുമായി ഏറ്റിരുന്ന ചെറിയ ചെറിയ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളടക്കം കുറച്ച്‌ ദിവസത്തേക്ക് പരിപാടികളില്‍ ഒന്നും പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു. അടുത്ത ഏതാനും ദിവസം എം.എല്‍.എ ഓഫീസും പ്രവര്‍ത്തിക്കുന്നതായിരിക്കില്ല. വീട്ടിലും സന്ദര്‍ശകരെ കാണാന്‍ നിര്‍വ്വാഹമില്ല. അത്യാവശ്യക്കാര്‍ക്ക് എന്‍്റെ നമ്ബറിന് പുറമേ 9446672210 (മുഹമ്മദലി), യാസീന്‍ (9107686868) എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാവുന്നതാണ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക