Image

വാതില്‍ തുറക്കാതായപ്പോള്‍ മമ്മൂട്ടി വാതില്‍ ചവിട്ടിപ്പൊളിച്ചു: വെളിപ്പെടുത്തലുമായി ഉണ്ണിമേരി

Published on 01 August, 2020
വാതില്‍ തുറക്കാതായപ്പോള്‍ മമ്മൂട്ടി വാതില്‍ ചവിട്ടിപ്പൊളിച്ചു: വെളിപ്പെടുത്തലുമായി ഉണ്ണിമേരി

ബാലതാരമായി സിനിമയിലേക്കെത്തിയ ശേഷം മലയാളത്തില്‍ നായികയായും സഹതാരമായും അമ്മ വേഷത്തിലുമൊക്കെ തിളങ്ങിയ താരമാണ് ഉണ്ണി മേരി. 1972ല്‍ പുറത്തിറങ്ങിയ ശ്രീ ഗുരുവായൂരപ്പന്‍ എന്ന ചിത്രത്തിലൂടെ ഉണ്ണി മേരി നായിക വേഷത്തിലേക്ക് എത്തിയത്. ഗ്ലാമര്‍ വേഷങ്ങളിലായിരുന്നു ഉണ്ണി മേരി ഏറ്റവും ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഇപ്പോഴിതാ ഉറക്കഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച തന്നെ മമ്മൂട്ടി രക്ഷപ്പെടുത്തിയ സംഭവത്തെ കുറിച്ച് പറയുകയാണ് ഉണ്ണി മേരി.

ഐ.വി ശശിയുടെ കാണാമറയത്ത് എന്ന ചിത്രീകരണത്തിനിടയിലായിരുന്നു ഈ സംഭവം നടന്നത്. '' ഞാനും മമ്മൂട്ടിയും അടക്കമുള്ള സിനിമാതാരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും താമസിക്കുന്ന ഹോട്ടലില്‍ എന്നെ കാണാന്‍ അച്ഛന്‍ എത്തി. അച്ഛനോട് അവിടെ ഉള്ളവര്‍ മോശമായി സംസാരിക്കുകയും എന്നെ കാണാന്‍ സമ്മതിക്കാതിരിക്കുകയും ചെയ്തു. എന്നെ കാണാന്‍ കഴിയാതെ അച്ഛന്‍ മടങ്ങി. അതില്‍ എനിക്ക് വല്ലാത്ത വിഷമം തോന്നി. ഇനി ജീവിച്ചിരിക്കുന്നത് എന്തിനാണെന്ന് തോന്നിപ്പോയി.

സഹിക്കാന്‍ കഴിയാതെ ഞാന്‍ ഹോട്ടല്‍ മുറിയില്‍ കയറി വാതില്‍ കുറ്റിയിട്ടു ഉറക്കഗുളിക കഴിച്ചു. പുറത്തു നിന്ന് ആളുകള്‍ വിളിച്ചപ്പോള്‍ താന്‍ ഒന്നും അറിയാതെ ഉറങ്ങുകയായിരുന്നു. വാതില്‍ തുറക്കാതായപ്പോള്‍ മമ്മൂട്ടി വാതില്‍ ചവിട്ടിപ്പൊളിച്ചു. അബോധാവസ്ഥയിലായ തന്നെ ആശുപത്രിയില്‍ എത്തിച്ചതു കൊണ്ട് ജീവന്‍ തിരിച്ചു കിട്ടി. അന്ന് മമ്മൂട്ടി സമയോചിതമായി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ ഇന്ന് താന്‍ ഉണ്ടാകില്ലായിരുന്നു'' - ഉണ്ണി മേരി പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക