Image

ഫോര്‍ട്ട് ഹുഡ് സൈനിക വനേസ ഗില്ലന്റെ മൃതദേഹം തിരിച്ചറിഞ്ഞു.

അജു വാരിക്കാട് Published on 06 July, 2020
ഫോര്‍ട്ട് ഹുഡ് സൈനിക വനേസ ഗില്ലന്റെ  മൃതദേഹം തിരിച്ചറിഞ്ഞു.
അജു വാരിക്കാട്: കാണാതായ ഫോര്‍ട്ട് ഹുഡ് സൈനിക വനേസ ഗില്ലന്റെ മൃതശരീരാവശിഷ്ടങ്ങള്‍ തിരിച്ചറിഞ്ഞതായി ഞായറാഴ്ച വൈകീട്ട് കുടുംബത്തിന്റെ അഭിഭാഷകന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഏപ്രില്‍ മുതല്‍ കാണാതായ ഫോര്‍ട്ട് ഹുഡ് സൈനിക വനേസ ഗില്ലനെ കാലുമെറ്റ് സിറ്റിയില്‍ നിന്നുള്ള 20 കാരനായ ഒരു സൈനികന്‍ ആരോണ്‍ ഡേവിഡ് റോബിന്‍സനാണ് കൊലപ്പെടുത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍. ആരോണ്‍ ഡേവിഡ് റോബിന്‍സണ്‍ പോലീസ് ചോദ്യം ചെയ്യലിനിടയില്‍ സ്വയം വെടിവെച്ചു ആത്മഹത്യ ചെയ്തിരുന്നു.

20 കാരിയായ വനേസ ഗില്ലനെ ചുറ്റിക കൊണ്ട് റോബിന്‍സണ്‍ മര്‍ദ്ദിക്കുകയും മരിച്ചു എന്നുറപ്പുവരുത്തിയ ശേഷം, ശരീരം മഴു ഉപയോഗിച്ച് വേര്‍പെടുത്തി ചിലതു കത്തിക്കുകയും മറ്റുള്ളവ കാടുകളില്‍ പലസ്ഥലത്തായി കുഴിച്ചിടുകയും ചെയ്തതായി ആണ്  കരസേന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗംഅറിയിച്ചത്. ഗില്ലന്റെ മൃതദേഹം മറവു ചെയ്യാന്‍ റോബിന്‍സണെ സഹായിച്ചതായി സംശയിക്കുന്ന ഒരു സിവിലിയന്‍ അറസ്റ്റിലാണെന്ന് പോലീസ് പറഞ്ഞു. 22 കാരിയായ സിസിലി അഗ്യുലറിനെതിരെ തെളിവുകള്‍ നശിപ്പിച്ചതിനും ഗൂഢാലോചന നടത്തിയതിനും കുറ്റം ചുമത്തിയിട്ടുണ്ട്.
ഏപ്രില്‍ 22 ന് താന്‍ പോസ്റ്റിലുണ്ടായിരുന്ന അതേ ദിവസം തന്നെ  ഒരു ആയുധവുമായി ഗില്ലന്റെ തലയില്‍ പലതവണ അടിച്ചാണ്  കൊന്നതെന്നു റോബിന്‍സണ്‍ തന്നോട് പറഞ്ഞതായി അഗ്യുലര്‍ സമ്മതിച്ചു.പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.കുറ്റം തെളിയിക്കപ്പെട്ടാല്‍ അഗ്യുലറിന് 20 വര്‍ഷം വരെ തടവും പരമാവധി 250,000 ഡോളര്‍ പിഴയുമാണ് ശിക്ഷ. അഗ്യുലര്‍ ഇപ്പോള്‍ ബെല്‍ കൗണ്ടി ജയിലിലാണ്. വനേസ ഗില്ലന് നീതി ആവശ്യപ്പെട്ട് ആയിരകണക്കിന് ആളുകള്‍  ജൂലൈ നാലിന് ഹ്യൂസ്റ്റണിലെ സിറ്റി ഹാളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക