Image

ആസാമില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം: ഇരുപത്തിമൂന്നുകാരനെ തല്ലിക്കൊന്നു

Published on 31 May, 2020
ആസാമില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം: ഇരുപത്തിമൂന്നുകാരനെ തല്ലിക്കൊന്നു
ജോര്‍ഹട്ട്: ആസാമില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ശനിയാഴ്ച രാത്രിയുണ്ടായ സംഭവത്തില്‍ 50 പേര്‍ ചേര്‍ന്ന് രണ്ടു യുവാക്കളെ ആക്രമിച്ചു. ഒരാള്‍ കൊല്ലപ്പെട്ടു. ജോര്‍ഹട്ട് ജില്ലയിലാണു സംഭവം.

ദേബാശിഷ് ഗോഗോയ് (23) ആണ് മരിച്ചത്. സുഹൃത്ത് ആദിത്യ ദാസിന് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിനിരയായ യുവാക്കള്‍ ബൈക്കില്‍ വരുന്നതിനിടെ രണ്ടു സ്ത്രീകളെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ചതാണ് ആക്രമണത്തിനു കാരണമായത്. പിന്നാലെ ഒത്തുകൂടിയ ജനക്കൂട്ടം യുവാക്കളെ ആക്രമിക്കുകയായിരുന്നു. 

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ദേബാശിഷിന്‍റെ പിതാവും സഹോദരിമാരും ജനക്കൂട്ടത്തോട് യാചിച്ചെങ്കിലും ആക്രമണം നിര്‍ത്താന്‍ തയാറായില്ല. ഏറെനേരം കഴിഞ്ഞാണ് രണ്ട് യുവാക്കളെയും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആള്‍ക്കൂട്ടം ബന്ധുക്കളെ അനുവദിച്ചത്. കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ദേബാശിഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

യുവാക്കളുടെ വാഹനം ഇടിച്ച രണ്ട് സ്ത്രീകള്‍ക്കും കാര്യമായ പരിക്കില്ല. സംഭവത്തില്‍ നാലുപേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്നും മറ്റുള്ളവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക