ന്യൂയോർക്ക്: അമേരിക്കയിലും ഇന്ത്യയിലും വിജയകരമായി റസ്റ്ററൻറ് ബിസിനസ് നടത്തിയിരുന്ന ഷെഫ് ഫ്ളോയ്ഡ് കോർഡോ (59) കൊറോണ ബാധയെ തുടർന്ന് ന്യൂയോർക്കിൽ അന്തരിച്ചു.മാർച്ച് 25 നായിരുന്നു മരണം.
മാർച്ച് 8 ന് ബോംബെയിൽ നിന്നും ജർമ്മനി ഫ്രാങ്ക്ഫർട്ട് വഴിയാണ് അദ്ദേഹം ന്യൂയോർക്കിൽ എത്തിയത്.തുടർന്ന് പനിയും ശരീര അസ്വസ്ഥതയും അനുഭവപ്പെട്ടിരുന്നു.തുടർന്ന് ന്യൂ ജഴ്സി മോണ്ട് ക്ലയറിലുള്ള മൗണ്ടൻ സൈഡ് മെഡിക്കൽ സെൻററിൽ കഴിയുകയായിരുന്നു. കമ്പനി പുറത്തിറക്കിയ സ്റ്റേറ്റ്മെൻറിൽ മരണകാരണം കൊറോണ യാണെന്ന് പറയുന്നു.
ബോംബെയിലെ ഒ പെഡ്രോ സ്വീറ്റ് കമ്പനിയുടെയും ബോംബെ കാൻറീന്റെയും പാർട്ണറായിരുന്നു ഫ്ളോയിഡ്.