Image

മത നേതാക്കന്മാര്‍ക്കൊപ്പം നില്‍കുമ്പോള്‍ ഞാന്‍ ശക്തനാകുന്നു: പ്രസിഡന്റ് ട്രംപ്

Published on 24 March, 2020
മത നേതാക്കന്മാര്‍ക്കൊപ്പം നില്‍കുമ്പോള്‍ ഞാന്‍ ശക്തനാകുന്നു: പ്രസിഡന്റ് ട്രംപ്
കോറോണയുടെ വ്യാപനം അമേരിക്കയില്‍ മുഴുവന്‍ പ്രതിഫലിക്കുമ്പോള്‍ അമേരിക്കന്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും പ്രാര്‍ത്ഥനയില്‍ മുഴുകുന്നു.  അമേരിക്കയുടെ ചരിത്രത്തില്‍ രേഖപ്പെടാത്ത രീതില്‍ മഹാമാരിയായ കൊറോണ താണ്ഡവമാടുമ്പോള്‍ ഏകദേശം എഴുനൂറോളം പാസ്റ്റര്‍മാരോടൊപ്പം പ്രാര്‍ത്ഥനയില്‍ മുഴുകുന്ന നേതാക്കന്മാര്‍ മാതൃകയാകുന്നു.

"ഇവരോടൊപ്പം പ്രാര്‍ത്ഥനയില്‍ മുഴുകുമ്പോള്‍ ഈ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും സുരക്ഷാ ദൈവത്തില്‍ സമര്‍പ്പിക്കുകയാണ്", പ്രസിഡന്റ് ട്രംപ് പറഞ്ഞു. തന്റെ ജോലിയുടെ ഭാരം വീര്‍പ്പുമുട്ടിക്കുണ്ടെങ്കിലും പ്രത്യാശ വിടാതെ  തന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനാകുമെന്നു അദ്ദേഹം പറഞ്ഞു.

സാമ്പത്തികൗന്നത്യമോ സുഖസൗകര്യങ്ങളുടെ സമൃദ്ധിയോ ആധുനിക സജ്ജീകരണങ്ങളുടെ ലഭ്യതയോ ഒന്നുമല്ല. അമേരിക്കയുടെ ചരിത്രത്തില്‍ ഇത്രേയും നന്നായി ഇക്കോണമി മെച്ചപ്പെട്ടപ്പോള്‍ കോറോണയുടെ രൂപത്തില്‍ നമ്മളെ വേട്ടയാടുകയാണ്. പക്ഷെങ്കില്‍ നമ്മള്‍ ഇതിലും ശക്തമായി തിരികെ വരും എന്ന് അദ്ദേഹം സൂചിപ്പിച്ചു.

പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത എല്ലാ മത നേതാക്കന്മാര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു ഒപ്പം അമേരിക്കയുടെ സുസ്ഥിതിക്കു വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടു.  ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ പ്രിയപ്പെട്ടവരെയും അദ്ദേഹം അനുസ്മരിച്ചു, അവരുടെ നിരന്തര ഇടപെടലുകളാണ് ഇതിനെ പിടിച്ചു നിര്‍ത്താന്‍ അത്യന്തപേക്ഷികം.  അവരെ സപ്പോര്‍ട്ട് ചെയ്യുന്നതിനോടൊപ്പം അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനും അദ്ദേഹം എല്ലാവരെയും  ആഹ്വാനം ചെയ്തു. രാജ്യത്തിന്‍റെ സൗഖ്യത്തിനു വേണ്ടി, സുസ്ഥിതിക്കു വേണ്ടി, നമ്മുടെ ബലത്തിന് വേണ്ടി പ്രാര്‍ത്ഥിക്കണം.

ചടങ്ങില്‍ പങ്കെടുത്ത എല്ലാ മത നേതാക്കന്മാര്‍ക്കും വൈസ് പ്രസിഡന്റ് നന്ദി പറഞ്ഞു.  സഹായം ആവശ്യമുള്ളവരെ സഹായിക്കാന്‍ ഗവണ്മെന്റിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കാന്‍ എല്ലാവരെയും അദ്ദേഹം ആഹ്വാനം ചെയ്തു. വരും ദിനങ്ങളില്‍ കൂടുതല്‍ ശക്തിയോടെ അമേരിക്കയുടെ തിരിച്ചു വരവിനുവേണ്ടി പ്രാര്‍ത്ഥിക്കേണമെന്നും പ്രെസിഡന്റിനേയും അത് പോലെ മറ്റു അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരെയും നിങ്ങള്‍ ഓര്‍ക്കണമെന്നും അവരെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കേണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക