Image

അനുരാഗ് താക്കൂര്‍, പര്‍വേഷ് വെര്‍മ്മ എന്നിവരെ പ്രചാരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തണം -കമീഷന്‍

Published on 29 January, 2020
അനുരാഗ് താക്കൂര്‍, പര്‍വേഷ് വെര്‍മ്മ എന്നിവരെ പ്രചാരണത്തില്‍ നിന്ന് മാറ്റിനിര്‍ത്തണം -കമീഷന്‍

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അനുരാഗ് താക്കൂറിനേയും ബി.ജെ.പി നേതാവ് പര്‍വേഷ് വെര്‍മ്മയേയും ബി.ജെ.പിയുടെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരക സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമീഷണന്‍. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് ഇരുവരെയും മാറ്റി നിര്‍ത്തണമെന്നാണ് കമീഷന്‍ നിര്‍ദേശം. എത്രയും പെട്ടെന്ന് ഇരുവരേയും തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്നാണ് കമീഷന്‍ നിര്‍ദേശം.


അനുരാഗ് താക്കൂറിനേയും പര്‍വേഷ് വെര്‍മ്മയേയും വിലക്കിയെങ്കിലും ഇരുവര്‍ക്കും ഇനിയും ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാം. കമീഷെന്‍റ പുതിയ ഉത്തരവോടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഇരുവരും ചെലവഴിക്കുന്ന തുക സ്ഥാനാര്‍ഥിയുടെ കണക്കിലാവും ചേര്‍ക്കുക. മുഖ്യതെരഞ്ഞെടുപ്പ് പ്രചാരകരുടെ ചെലവ് സ്ഥാനാര്‍ഥിയുടെ ചെലവിനൊപ്പം ചേര്‍ക്കാറില്ല. കമീഷെന്‍റ തീരുമാനത്തോടെ ഇരുവര്‍ക്കും ഈ ആനുകൂല്യമാണ് നഷ്ടമായത്.


രാജ്യദ്രോഹികളെ വെടിവെക്കണമെന്ന മുദ്രാവാക്യം ബി.ജെ.പി പ്രചാരണ യോഗത്തില്‍ അനുരാഗ് താക്കൂര്‍ മുഴക്കിയിരുന്നു. ഷഹീന്‍ബാഗ് സമരത്തെ ഉദ്ദേശിച്ചായിരുന്നു താക്കൂറിെന്‍റ പരാമര്‍ശം. ഇതിെന്‍റ പേരില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അദ്ദേഹത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക