Image

അദ്ദേഹം അന്നതിന് തയ്യാറായില്ലെങ്കില്‍ ലാല്‍ എന്ന നടന്‍ ഉണ്ടാകുമായിരുന്നില്ല

Published on 28 January, 2020
അദ്ദേഹം അന്നതിന് തയ്യാറായില്ലെങ്കില്‍ ലാല്‍ എന്ന നടന്‍ ഉണ്ടാകുമായിരുന്നില്ല

സിദ്ദിഖ്- ലാല്‍ കൂട്ടുകെട്ട് വേര്‍പിരിഞ്ഞപ്പോള്‍ മലയാളസിനിമയ്‌ക്ക് കിട്ടിയത് നഷ്‌ടവും ലാഭവും ഒരുമിച്ചായിരുന്നു. ഹിറ്റ് ജോഡികള്‍ രണ്ട് വഴികളില്‍ സഞ്ചരിക്കാന്‍ തീരുമാനിച്ചതിലൂടെ ലാല്‍ എന്ന അതുല്യനായ നടനെ മലയാളികള്‍ തിരിച്ചറിഞ്ഞു. കളിയാട്ടത്തിലെ പനിയന്‍ എന്ന കഥാപാത്രത്തെ അവിസ്‌മരണീയമാക്കി കൊണ്ട് നടനെന്ന രീതിയില്‍ തന്റെ ശക്തമായ സാന്നിധ്യം ഉൗട്ടിഉറപ്പിക്കുകയായിരുന്നു ലാല്‍ ചെയ്‌തത്.


എന്നാല്‍ നടന്‍ മുരളി ഇല്ലായിരുന്നുവെങ്കില്‍ താന്‍ എന്ന നടന്‍ ഉണ്ടാകുമായിരുന്നില്ലെന്ന് പറയുകയാണ് ലാല്‍. മുരളി പകരക്കാരനായി നില്‍ക്കാം എന്ന് സമ്മതിച്ചതുകൊണ്ട് മാത്രമാണ് കളിയാട്ടത്തില്‍ അഭിനയിക്കാന്‍ താന്‍ സമ്മതിച്ചതെന്ന് ലാല്‍ പറയുന്നു.


'മുരളിച്ചേട്ടന്‍ പകരക്കാരനായി നില്‍ക്കാം എന്ന് സമ്മതിച്ചതുകൊണ്ടാണ് ഞാന്‍ കളിയാട്ടത്തില്‍ അഭിനയിക്കാന്‍ പോയത്. പറ്റുന്നില്ലെങ്കില്‍ രണ്ടുദിവസം കൊണ്ട് എല്ലാം മതിയാക്കി തിരിച്ചുപോരും എന്നാണ് ഞാന്‍ വെച്ച നിബന്ധന. മുരളിയുമായി ജയരാജ് ഇത് സംസാരിച്ചപ്പോള്‍ ലാലിന് പറ്റിയില്ലെങ്കില്‍ ഞാന്‍ വരും എന്ന് പറഞ്ഞു. അദ്ദേഹം അന്ന് അതിന് തയ്യാറായില്ലെങ്കില്‍ ലാല്‍ എന്ന നടന്‍ ഉണ്ടാകുമായിരുന്നില്ല'.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക