Image

'കുഞ്ഞന്‍' ഋഷി കപൂറിനെ താേലാലിച്ച്‌ ഇന്ത്യന്‍ വാനമ്ബാടി; ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

Published on 28 January, 2020
'കുഞ്ഞന്‍' ഋഷി കപൂറിനെ താേലാലിച്ച്‌ ഇന്ത്യന്‍ വാനമ്ബാടി; ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

ന്യൂഡല്‍ഹി: യുവതിയായ ലത മങ്കേഷ്കര്‍ ഒരു കുരുന്നിനെ താലോലിക്കുന്ന ഫോട്ടോ വൈറലാകുകയാണ് സോഷ്യല്‍ മീഡിയയില്‍. ആ മൂന്നു മാസക്കാരന്‍ കുഞ്ഞ് മറ്റാരുമല്ല. ഒരു കാലത്ത് ബോളിവുഡിലെ റൊമാന്‍റിക് ഹീറോ ആയിരുന്ന ഋഷി കപൂര്‍.


കാന്‍സര്‍ ചികിത്സ കഴിഞ്ഞ് വിശ്രമിക്കുന്ന ഋഷി കപൂര്‍ തന്നെയാണ് ഈ ഫോട്ടോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഈ ബ്ലാക് ആന്‍ഡ് വൈറ്റ് ഫോട്ടോക്ക് ഇന്ത്യന്‍ വാനമ്ബാടി മറുപടി കൂടി നല്‍കിയതോടെ സംഭവം 'കളറായി'. 'നമസ്തെ ലത ജി. നിങ്ങളുടെ അനുഗ്രഹം കൊണ്ട് എനിക്ക് രണ്ടോ മൂേന്നാ മാസം പ്രായമുള്ളപ്പോഴുള്ള എെന്‍റ ഈ ഫോട്ടോ കണ്ടെത്താനായി. എപ്പോഴും നിങ്ങളുടെ അനുഗ്രഹം എെന്‍റ കൂടെയുണ്ടായിട്ടുണ്ട്. അതിന് വളരെ വളരെ നന്ദി. അത് ഞാനീ ഫോട്ടോ ട്വിറ്ററിലൂടെ പങ്കുവെച്ച്‌ പുറംലോകത്തെ അറിയിച്ചുകൊള്ളട്ടെ. വിലമതിക്കാനാകാത്ത ഒരു സമ്ബാദ്യമാണ് എനിക്ക് ഈ ഫോട്ടോ'- എന്ന കുറിപ്പോടെയാണ് ഋഷി കപൂര്‍ ഫോട്ടോ ട്വിറ്ററിലിട്ടത്.

ഇത് ശ്രദ്ധയില്‍പ്പെട്ടയുടന്‍ ലത മറുപടിയും നല്‍കി. ഋഷി കപൂറിെന്‍റ മാതാപിതാക്കളായ രാജ് കപൂറിെന്‍റയും കൃഷ്ണ രാജ് കപൂറിെന്‍റയും ഒപ്പം ചെലവഴിച്ച നല്ല മുഹൂര്‍ത്തങ്ങളാണ് ഫോട്ടോ തന്നെ ഓര്‍മ്മപ്പെടുത്തുന്നതെന്ന് ലത മറുപടിയിലെഴുതി. 'നമസ്തെ ഋഷി ജി. ഇൗ ഫോട്ടോ എന്നെയും അതീവ സന്തോഷത്തിലാക്കി. ഞാനും വളരെ നാളുകളായി ഈ ഫോട്ടോ അന്വേഷിക്കുകയായിരുന്നു. ഇതുകണ്ട് എനിക്ക് കൃഷ്ണ ഏട്ടത്തിയുടെയും രാജ് സാഹിബിെന്‍റയും ഓര്‍മ വന്നു. താങ്കളുടെ ആരോഗ്യം എപ്പോഴും നന്നായിരിക്കട്ടെ എന്ന് ഈശ്വരനോട് പ്രാര്‍ഥിക്കുന്നു' -ഇതായിരുന്നു ലതയുടെ മറുപടി.


67കാരനായ ഋഷി കപൂര്‍ ഒരു വര്‍ഷത്തോളം നീണ്ട ന്യൂയോര്‍ക്കിലെ കാന്‍സര്‍ ചികിത്സക്ക് ശേഷം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മുംബൈയില്‍ തിരിച്ചെത്തിയത്. സിനിമയുടെ തിരക്കുകളില്‍ നിന്നൊഴിഞ്ഞ് കഴിയുന്ന അദ്ദേഹം പഴയ കാലത്തെ ഫോട്ടോകള്‍ ഇടക്കിടെ ആരാധകര്‍ക്കുേവണ്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ നവംബറില്‍ മുംബൈയിലെ ബീച്ച്‌ കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 90കാരിയായ ലത ഡിസംബറിലാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക