Image

ട്രെക്കിങ് പരിശീലനത്തിനു പോയ യുവതിയെ കാട്ടാന ചവുട്ടി കൊന്നു

Published on 19 January, 2020
ട്രെക്കിങ് പരിശീലനത്തിനു പോയ യുവതിയെ കാട്ടാന ചവുട്ടി കൊന്നു
കോയമ്പത്തൂര്‍ : ഭര്‍ത്താവിന്റെയും കൂട്ടുകാരുടെയും ഒപ്പം ട്രെക്കിങ് പരിശീലനത്തിനു പോയ മലയാളി യുവതി കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. ഗണപതി മാനഗറില്‍ വ്യാപാരിയായ ഒറ്റപ്പാലം പാലപ്പുറം ‘കീര്‍ത്തി’ വീട്ടില്‍ പ്രശാന്തിന്റെ ഭാര്യ ആലത്തൂര്‍ പുതിയങ്കം സ്വദേശിനി ഭുവനേശ്വരിയാണ് (40) മരിച്ചത്.

ഇന്നലെ രാവിലെ എട്ടംഗ സംഘത്തിനൊപ്പമാണ് ഭുവനേശ്വരി കവുണ്ടംപാളയത്തിനു സമീപം പാലമല വനപ്രദേശത്തേക്കു ട്രെക്കിങ് പരിശീലനത്തിനു പുറപ്പെട്ടത്. ഏഴരയോടെ പാലമല അടിവാരത്തുനിന്ന് പാലമല കുഞ്ചൂര്‍ റോഡിലെ പശുമണിയിലെത്തിയപ്പോള്‍ സംഘം കാട്ടാനയ്ക്ക് മുന്നില്‍പ്പെട്ടു. സംഘാംഗങ്ങള്‍ ചിതറി ഓടിയപ്പോള്‍ ഒറ്റപ്പെട്ട ഭുവനേശ്വരിയെ കാട്ടാന ആക്രമിക്കുകയായിരുന്നു.

 പ്രശാന്തും സംഘവും വിവരമറിയിച്ചതിനെ തുടര്‍ന്ന് വനം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പെരിയനായ്ക്കന്‍പാളയം പൊലീസ് ഭുവനേശ്വരിയുടെ മൃതദേഹം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഭുവനേശ്വരിയും സംഘവും അനുമതിയില്ലാതെയാണു വനത്തിലേക്കു ട്രെക്കിങ്ങിനു പോയതെന്ന് വനം ഉദ്യാഗസ്ഥര്‍ പറഞ്ഞു. 15 വര്‍ഷമായി ശരവണംപട്ടി ശങ്കര നേത്രാശുപത്രിയില്‍ അഡിമിനിസ്‌ട്രേറ്റിവ് ഓഫിസറാണ് ഭുവനേശ്വരി. മക്കള്‍: നവനീത്, നവ്യ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക