Image

ന്യൂസിലന്‍ഡ് പ്രിമീയര്‍ ലീഗില്‍ കേരളാ വാരിയേഴ്സ് ജേതാക്കള്‍

Published on 31 December, 2019
ന്യൂസിലന്‍ഡ് പ്രിമീയര്‍ ലീഗില്‍ കേരളാ വാരിയേഴ്സ് ജേതാക്കള്‍
ഓക്ലാന്റ്: ന്യൂസിലാന്‍ഡിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളില്‍ ഏറ്റവും മികച്ച ടൂര്‍ണമെന്റായ ന്യൂസിലാന്‍ഡ് പ്രിമീയര്‍ ലീഗില്‍ കേരളാ വാരിയേഴ്സ് വിജയക്കൊടി പാറിച്ചു. ആദ്യാവസാനം ആവേശം നിറഞ്ഞ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ പിച്ച് പാന്‍ദേഴ്സ് പഞ്ചാബിനെയാണു പ്രവീണ്‍ ബേബി ക്യാപ്റ്റനായ കേരളാ വാരിയേഴ്സിന്റെ ചുണക്കുട്ടന്മാര്‍ 17 റണ്‍സിനു തകര്‍ത്തു വിട്ടത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളാ വാരിയേഴ്സ് 19.3 ഓവറില്‍ 126 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പിച്ച് പാന്‍ദേഴ്സ് പഞ്ചാബിനെ 19.3 ഓവറില്‍ 109 റണ്‍സില്‍ ഒതുക്കി, വിജയം വാരിയേഴ്സ് കൈപ്പിടിയിലാക്കി.

ഇംഗ്ലീഷ് കൗണ്ടി, പഞ്ചാബ് രഞ്ജി താരങ്ങളുമായി ഇറങ്ങിയ പഞ്ചാബിനെ തിരെ ബീനാഷ് നമ്പ്യാര്‍, റെനീഷ് ജോയി, അരുണ്‍ രവി എന്നിവര്‍ ബാറ്റിങ്ങിലും, ഷെറിന്‍ തോമസ്, രമേഷ് ലക്മല്‍, അനൂപ് സുരേന്ദ്രന്‍, സജീഷ് ഗോപാലകൃഷ്ണന്‍ എന്നിവര്‍ ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ച വച്ചു.ഷെറിന്‍ തോമസ്, ബീനാഷ് നമ്പ്യാര്‍ എന്നിവര്‍ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡ് പങ്കിട്ടപ്പോള്‍, രമേഷ് ലക്മന്‍ പ്ലേയര്‍ ഓഫ് ദി ടൂര്‍ണമെന്റ് കരസ്ഥമാക്കി.

എബിന്‍ പി. കെ, നിബിന്‍ രാജ്, മുകേഷ് കൃഷ്ണ, അരുണ്‍ റെഡ്ഡി, നിധിന്‍ രാജ്, പുബുദു നുവാന്‍, അഖില്‍ മാത്യു, അനീഷ് ചന്ദ്രബോസ്, റ്റാല്‍വീന്ദര്‍ എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. ന്യൂസിലന്റിലെ എല്ലാ മലയാളികള്‍ക്കും അഭിമാനിക്കാവുന്നവിധത്തില്‍ വിജയങ്ങള്‍ തുടര്‍ക്കഥയാക്കുന്ന കേരളാ വാരിയേഴ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത് ജോബി എറികാട്ട്, ജോബിറ്റ് കിഴക്കേക്കുറ്റ്, ബിജോ മോന്‍ ചേന്നാത്ത്, സബി തൊട്ടിയില്‍, ജിമ്മി പുളിക്കല്‍, എബിന്‍ പഴുക്കായില്‍ എന്നീ ഉടമസ്ഥരാണ്.

ഇന്ത്യ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, ശ്രീലങ്ക, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, സമോവ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഉന്നത നിലവാരത്തില്‍ നടത്തിയ പ്രഥമ ന്യൂസിലാന്‍ഡ് പ്രിമീയര്‍ ലീഗ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. തരുണ്‍ നെത്തുള്ള (മുന്‍ ചദ ആഹമരസ ഇമു ജഹമ്യലൃ), രഞ്ജിത്ത് രവീന്ദ്രന്‍, ഷീന്‍ അലക്സാണ്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആതിഥേയത്തില്‍ ആണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കന്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക