ബര്‍ലിന്‍: ജര്‍മന്‍ സന്പദ് വ്യവസ്ഥ മാന്ദ്യത്തിലാണെന്ന റിപ്പോര്‍ട്ടുകള്‍ ധനകാര്യ മന്ത്രാലയം തള്ളി. തുടരെ രണ്ട് പാദങ്ങളില്‍ സന്പദ് വ്യവസ്ഥയില്‍ ചുരുക്കം രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് മാന്ദ്യ സൂചനകള്‍ പ്രകടമായത്. രണ്ടാം പാദത്തില്‍ 0.1 ശതമാനമാണ് ചുരുക്കം എന്നു വ്യക്തമാക്കിയെങ്കിലും അതെല്ലാം വെറു താല്‍ക്കാലികം മാത്രമായിരുന്നുവെന്നും എന്നാല്‍ അത് മറികടന്നതായും മന്ത്രായലം വെളിപ്പെടുത്തുന്നു.
തുടരെ രണ്ടു പാദങ്ങളില്‍ സന്പദ് വ്യവസ്ഥ ചുരുങ്ങിയാല്‍ രാജ്യം സാന്പത്തിക മാന്ദ്യത്തിലായെന്നു പറയാം എന്നാണ് സാങ്കേതിക വിശദീകരണം. എന്നാല്‍, ഇതു സാങ്കേതികം മാത്രമാണെന്നും ജര്‍മനി മാന്ദ്യത്തിലല്ലെന്നുമാണ് മന്ത്രാലയം ആവര്‍ത്തിക്കുന്നത്. ഇത് വളര്‍ച്ചയും വളര്‍ച്ചയ്ക്കുള്ള നയങ്ങളും ഉറപ്പാക്കേണ്ട സമയമാണെന്നും വക്താക്കള്‍ വ്യക്തമാക്കി.
കയറ്റുമതിയിലുണ്ടായ കൂപ്പുകുത്തലാണ് ജര്‍മനി മാന്ദ്യത്തിലേയ്ക്കു വഴുതിവീണത്.ഇക്കാര്യം രാജ്യത്തെ സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.എന്നാല്‍ സന്പദ്വ്യവസ്ഥയെ സാങ്കേതിക മാന്ദ്യത്തിന്റെ വക്കില്‍ നിര്‍ത്തിക്കൊണ്ട് വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ തുടരാന്‍ കഴിയുമെന്നും സെന്‍ട്രല്‍ ബാങ്ക് അറിയിച്ചിരുന്നു.
യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധമാണ് ജൂണ്‍ മുതലുള്ള ആദ്യത്തെ മൂന്നു മാസത്തിനുള്ളില്‍ ജിഡിപിയില്‍ 0.1 ശതമാനം ഇടിവിന് കാരണമായത്. സെപ്റ്റംബര്‍.
മുതല്‍ മൊത്തത്തിലുള്ള സാന്പത്തിക പ്രകടനം ഒരിക്കല്‍ കൂടി വൈകിയേക്കാമെന്നും ബാങ്ക് പ്രവചിച്ചിരുന്നു. വ്യവസായ മേഖലയുടെ തളര്‍ച്ചയാണ് മാന്ദ്യത്തിന് കേന്ദ്രബിന്ദു. ഇതാവട്ടെ റേറ്റിംഗ് അനലിസ്റ്റുകള്‍ പുനരവലോകനം ചെയ്തിരുന്നു.
ആഗോള സന്പദ് വ്യവസ്ഥയുടെ വര്‍ദ്ധിച്ചുവരുന്ന ദുര്‍ബലാവസ്ഥ കണക്കിലെടുക്കുന്പോള്‍, ഒന്നോ അതിലധികമോ അപകടസാധ്യതകള്‍ അതായത് മാന്ദ്യത്തിലെ തിരിച്ചറിയുന്നത് സന്പദ് വ്യവസ്ഥയെ തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യത്തിലേക്ക് തള്ളിവിടുമെന്നും ബാങ്കിന്റെ വിശകലന വിദഗ്ധര്‍ വെളിപ്പെടുത്തിയിരുന്നു.
സാന്പത്തിക പ്രകടനത്തിലെ ഇടിവ്, അത് ഹ്രസ്വകാലമാണെന്ന് തെളിഞ്ഞതായി ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ തന്നെ വെളിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഭാവിയില്‍ ഉണ്ടാകുന്ന ഏത് സാന്പത്തിക പ്രതിസന്ധിയെയും നേരിടാന്‍ ജര്‍മനിക്ക് കെല്‍പ്പുണ്ടെന്ന് ധനമന്ത്രി ഒലാഫ് ഷോള്‍സ് പറഞ്ഞു. പക്ഷെ ഇത് രാജ്യത്തിന് 50 ബില്യണ്‍ ഡോളര്‍ (45.7 ബില്യണ്‍ യൂറോ) വരെ അധിക ചെലവ് ഉണ്ടാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ജര്‍മനിയുടെ മാന്ദ്യം 19 അംഗ കറന്‍സി ബ്ലോക്കിലെ സര്‍ക്കാരുകളെയും വായ്പാ നിരക്കിനെയും പ്രതിഫലിപ്പിച്ചതായി ഇസിബിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍