Image

ഹെലികോപ്ടര്‍ അപകടം; 14-പേരില്‍ ശേഷിച്ചത് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രം, ചികിത്സയ്ക്ക് വിദഗ്ധസംഘം

Published on 09 December, 2021
ഹെലികോപ്ടര്‍ അപകടം; 14-പേരില്‍ ശേഷിച്ചത് ക്യാപ്റ്റന്‍ വരുണ്‍ സിങ് മാത്രം, ചികിത്സയ്ക്ക് വിദഗ്ധസംഘം
ചെന്നൈ: സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തടക്കം 14 പേര്‍ മരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍ ജീവന്‍ ബാക്കിയായത് ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിങ്ങിന് മാത്രം. വെല്ലിങ്ടണിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ് നിലവില്‍ അദ്ദേഹം. ഡിഫന്‍സ് സര്‍വീസ് സ്റ്റാഫ് കോളേജിലെ ഡയറക്ടിങ് സ്റ്റാഫാണ് അദ്ദേഹം.

ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത് എന്നിവരടക്കം 14 പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇതില്‍ വരുണ്‍ സിങ്ങൊഴികെ 13 പേരും മരിച്ചതായി വ്യോമസേന ഔദ്യോഗികമായി അറിയിച്ചു.

2020-ലുണ്ടായ ഒരു അടിയന്തര സാഹചര്യത്തില്‍, തേജസ് യുദ്ധവിമാനം സുരക്ഷിതമാക്കിയതിന് ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനത്തില്‍ രാജ്യം ശൗര്യചക്ര നല്‍കി ആദരിച്ചയാളാണ് വരുണ്‍ സിങ്. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി കോയമ്പത്തൂരില്‍നിന്ന് ഡോക്ടര്‍മാരുടെ സംഘം വെല്ലിങ്ടണ്‍ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്.

കോയമ്പത്തൂരിലെ സുലൂര്‍ വ്യോമതാവളത്തില്‍നിന്ന് ഊട്ടിക്കു സമീപം വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാട്ടേരിയിലാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നു സംഭവം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക