Image

ചോദിക്കാന്‍ ആരുമില്ല ; വനിതാ ഫുട്‌ബോള്‍ താരത്തെ കഴുത്തറത്ത് കൊലപ്പെടുത്തി താലിബാന്‍

ജോബിന്‍സ് Published on 21 October, 2021
ചോദിക്കാന്‍ ആരുമില്ല ; വനിതാ ഫുട്‌ബോള്‍ താരത്തെ കഴുത്തറത്ത് കൊലപ്പെടുത്തി താലിബാന്‍
ആഗോള മനുഷ്യാവകാശ പോരട്ടങ്ങളെ വെല്ലുവിളിച്ച് താലിബാന്‍ ഭീകരവാദികള്‍. അഫ്ഗാനില്‍ താലിബാന്‍ കൊടുംഭീകരര്‍ വനിതാ വോളിബോള്‍ താരത്തെ കഴുത്തറത്ത് കൊലപ്പെടുത്തിയെന്ന ഞെട്ടിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഈ മാസം ആദ്യമായിരുന്നു അരുംകൊലയെന്നാണ് വിവരം.

അഫ്ഗാന്‍ ജൂനിയര്‍ വനിതാ ദേശീയ വോളിബോള്‍ ടീമില്‍ കളിച്ചിരുന്ന മഹ്ജബിന്‍ ഹക്കിമിയെയാണ് കൊലപ്പെടുത്തിയത്. ഒരു അഭിമുഖത്തില്‍ ഇവരുടെ പരിശീലകനാണ് ഇക്കാര്യം പറഞ്ഞത്. മഹാജബിന്‍ ഹക്കിമി എന്ന വനിതാ വോളിബോള്‍ താരത്തെ ഈ മാസം ആദ്യം താലിബാന്‍ കൊലപ്പെടുത്തി, എന്നാല്‍ ഇതേക്കുറിച്ച് പുറത്ത് പറയരുതെന്ന് താലിബാന്‍ ഭീകരര്‍ അവളുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയതിനാല്‍ ഭീകരമായ കൊലപാതകത്തെ കുറിച്ചുള്ള വിവരം പുറംലോകം അറിഞ്ഞില്ല എന്ന് ഒരു അഭിമുഖത്തില്‍ പരിശീലകന്‍ പറഞ്ഞു.

അഷ്‌റഫ് ഗനി സര്‍ക്കാരിന്റെ തകര്‍ച്ചയ്ക്ക് മുമ്പ് കാബൂള്‍ മുനിസിപ്പാലിറ്റി വോളിബോള്‍ ക്ലബിനു വേണ്ടി കളിച്ച മഹജബിന്‍, ക്ലബ്ബിന്റെ മികച്ച താരങ്ങളില്‍ ഒരാളായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, താരത്തിന്റെ വെട്ടി മാറ്റിയ തലയുടെയും ചോരയൊലിക്കുന്ന കഴുത്തിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. 

ആഗോള തലത്തില്‍ മനുഷാവകാശത്തിന് വേണ്ടിയും സ്ത്രീ സ്വാതന്ത്യത്തിന് വേണ്ടിയും വാദിക്കുവെന്ന് അവകാശപ്പെടുന്ന സംഘടനകളും രാജ്യങ്ങളും താലിബാന്‍ ക്രൂരതകള്‍ക്കു നേരെ കണ്ണടയ്ക്കുകയും അവരെ ഒരു പരിധിവരെ മഹത്വവത്ക്കരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു എന്നതാണ് വിരോധാഭാസം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക