ന്യുഡല്‍ഹി: സംഘപരിവാര്‍ അതിവിദഗ്ധമായി ഒരുക്കിയിരിക്കുന്ന കെണിയില്‍ വീഴരുതെന്ന് ബിഷപ്പുമാര്‍ക്ക് മുന്നറിയിപ്പുമായി ഒരു ജസ്യുട്ട് വൈദികന്‍. വലതുപക്ഷ വ്യാഖ്യാനമായ 'ലവ് ജിഹാദ്' അതിനൊടോപ്പം കൂട്ടിച്ചേര്‍ക്കുന്ന 'നാര്‍ക്കോട്ടിക് ജിഹാദ്' എന്നിവയ്ക്ക് വിശ്വാസ്യതയുണ്ടാക്കി നല്‍കരുതെന്നും സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ ഫാദര്‍ സെഡ്രിക് പ്രകാശ് പറയുന്നു. പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ 'നാര്‍ക്കോട്ടിക് ജിഹാദ്' പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് വൈദികന്‍ ബിഷപുമാര്‍ക്ക് കത്തയക്കുന്നത്. 'ദ ടെലഗ്രാഫ് ഇന്ത്യ.കോം' എന്ന വെബ്‌സൈറ്റിലാണ് വൈദികന്റെ കത്ത്.
'ലവ് ജിഹാദ്' വിഷയത്തില്‍ നടക്കുന്ന കെട്ടുകഥകളെ കുറിച്ചാണ് ആ കത്തില്‍ വൈദികന്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. അതീവ ശ്രദ്ധ പതിക്കേണ്ട പല ദേശീയ വിഷയങ്ങളെയും മറയ്ക്കാനാണ് ഇത്തരം വിഷയങ്ങള്‍ക്ക് അതീവ കൗശലത്തോടെ അവതരിപ്പിക്കുന്നത്.
പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനും സ്വന്തം ഇഷ്ടപ്രകാരം ഒരളെ വിവാഹം കഴിക്കാനും ഏതൊരു പൗരനും ഭരണഘടന അനുശാസിക്കുന്ന അവകാശമുണ്ട്. തട്ടിക്കൊണ്ടുപോയി ബലമായി വിവാഹം കഴിക്കുന്നതിനെതിരെ മതിയായ നിയമങ്ങളും രാജ്യത്തുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഒരാളുടെ മതവും വിശ്വാസവും പ്രചരിപ്പിക്കുന്നതും പ്രസംഗിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും തടസ്സം നില്‍ക്കുന്ന സംഘപരിവാര്‍ ഒരിക്കിവച്ചിരിക്കുന്ന കെണിയിലേക്ക് ചിലരെ എത്ര എളുപ്പത്തിലാണ് വീഴ്ത്തുന്നത്. 'സിനഡാലിറ്റി'യെ (പുരോഹിത-അത്മായ സംവാദ പ്രകീയ) കുറിച്ചുവരെ നാം സംസാരിച്ചുതുടങ്ങുമ്പോഴും സഭയ്്ക് സ്ത്രീകളോടുള്ള മനോഭാവം എന്താണെന്നും ഫാ.പ്രകാശ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. (സഭയില്‍ തീരുമാനങ്ങള്‍ ഉന്നതകളില്‍ നിന്ന് താഴേത്തട്ടിലേക്കുള്ള അടിച്ചേല്‍പ്പിക്കലിനു പകരം തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് പുരോഹിതരും അത്മായരുമായി ചര്‍ച്ചകള്‍ നടത്തണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശം)
കത്തിനൊപ്പം 'ലവ് ജിഹാദ് എന്ന ചെകുത്താന്‍' എന്ന ലേഖനവും വൈദികന്‍ ചേര്‍ക്കുന്നു. ഹിന്ദു പെണ്‍കുട്ടികളുമായി ഒളിച്ചോടുന്നവരെ കര്‍ശനമായി നേരിടുമെന്ന് കാണിച്ച് ഗുജറാത്ത് മൂന്‍ മുഖ്യമന്ത്രി വിജയ് രുപാണി എഴുതിയ ലേഖനമാണിത്. ബിഷപും മുഖ്യമന്ത്രിയും പല കാര്യങ്ങളിലും തെറ്റാണ് പറഞ്ഞിരിക്കുന്നതെന്ന് വൈദികന്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. അവരുടെ വാക്കുകള്‍ സ്പഷ്ടമായി ഭരണഘടനാ വിരുദ്ധതയാണ്. ഒരു വര്‍ഗാധിപന്റെ മനോഭാവത്തില്‍ നിന്നുള്ളതാണ് അവരുടെ വാക്കുകള്‍. പ്രായപുര്‍ത്തിയായ ഒരു കാത്തലിക്)ഹിന്ദു യുവതി ബുദ്ധിവികാസം പ്രാപിക്കാത്തവളാണെന്നും അവളെ കുറിച്ച് ചിന്തിക്കാന്‍ ്രപാപ്തിയില്ലാത്തവളാണെന്നും ഇവര്‍ കരുതുന്നു. ആരെ വിവാഹം കഴിക്കണമെന്നതും ഏതു മതം സ്വീകരിക്കണമെന്നതും അവരുടെ തിരഞ്ഞെടുപ്പാണ്- വൈദികന്‍ ചൂണ്ടിക്കാട്ടുന്നു.
ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയേ പോലെ ബിഷപ്പിനും താന്‍ പറയുന്നത് തെളിയിക്കാനുള്ള തെളിവുകള്‍ കൈവശമില്ല. കേരളത്തില്‍ നിന്ന് എത്ര കത്തോലിക്കാ പെണ്‍കുട്ടികള്‍ മറ്റു തസ്ഥരെ വിവാഹം കഴിച്ചുവെന്ന് പറയാന്‍ കഴിയുന്നില്ല. അതുപോലെ തന്നെയാണ് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയുടെ കാര്യവും.
സഭയ്ക്കുള്ള സാമ്പത്തിക, ലൈംഗിക വിവാദങ്ങളെ കുറിച്ച് സത്യസന്ധമായി തുറന്നുപറയാന്‍ ബിഷപ് തയ്യാറാകണം. സ്ത്രീകളുടെ അന്തസ്സൂം തുല്യതയും മറ്റ് അവകാശങ്ങളും സഭയ്ക്കുള്ളിലും രാജ്യത്തും നടപ്പാക്കുന്നതില്‍ ഇരുകൂട്ടരും വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും ഫാ. സെഡ്രിക് പ്രകാശ് കൂട്ടിച്ചേര്‍ത്തു.