മകള്‍ കൊല്ലപ്പെട്ട വിവരം അറിയാതെയാണ് മാനസയുടെ അച്ഛന്‍ മാധവന്‍ എറണാകുളത്തേക്ക് പുറപ്പെട്ടത്. തുടര്‍ച്ചയായി ഫോണ്‍ കോളുകള്‍ വന്നതോടെ മകള്‍ക്ക് എന്തോ അപകടം സംഭവിച്ചിട്ടുണ്ടെന്ന് മാധവന് മനസിലായി. അപ്പോഴും മകള്‍ ദാരുണമായി കൊല്ലപ്പെട്ട വിവരം അറിയില്ലായിരുന്നു.
രാഖിൻ എന്ന ചെറുപ്പക്കാരന്‍ മാനസയെ ആക്രമിച്ചു എന്നു മാത്രമാണ് മാധവന് അറിവുണ്ടായിരുന്നത്. ആരാണ് രാഖിൻ എന്ന ചോദ്യത്തിനു മകള്‍ക്ക് അറിയുന്ന പയ്യന്‍ ആണെന്ന് മാനസയുടെ അച്ഛന്‍ മാധ്യമപ്രവര്‍ത്തകരോട് പറയുകയും ചെയ്തു.