Image

ബന്ധം വേര്‍പിരിഞ്ഞാലും സുഹൃത്തുക്കളായി തുടരുമെന് മേതില്‍ ദേവിക

ആശ എസ്. പണിക്കര്‍ Published on 27 July, 2021
  ബന്ധം വേര്‍പിരിഞ്ഞാലും സുഹൃത്തുക്കളായി തുടരുമെന് മേതില്‍ ദേവിക
മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന തന്റെ വിവാഹ മോചന വാര്‍ത്ത സ്ഥിരീകരിച്ച് നര്‍ത്തകി മേതില്‍ ദേവിക. മുകേഷുമായുള്ള തന്റെ ദാമ്പത്യ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായും തുടര്‍ന്നും നല്ല സുഹൃത്തുക്കളായി തുടരുമെന്നും മേതില്‍ ദേവിക വ്യക്തമാക്കി. 

രണ്ടു പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ചു പോകുന്ന സാഹചര്യമില്ല എന്നു തോന്നിയതിനാലാണ് മുകേഷുമായുള്ള ബന്ധം വേര്‍പിരിയാന്‍ തീരുമാനിച്ചതെന്ന് ദേവിക പറഞ്ഞു. ഒന്നും വാങ്ങിയെടുക്കാനല്ല പിരിയുന്നത്. അങ്ങനെ ഒരു ഉദ്ദേശവുമില്ല. ഇനി നാളെ വേര്‍പിരിഞ്ഞാലും നല്ല സുഹൃത്തുക്കളായി തുടരും. 

എറണാകുളത്തെ അഭിഭാഷകന്‍ മുഖനയാണ് ബന്ധം വേര്‍പിരിയുന്നത്. എട്ടു വര്‍ഷത്തെ ദാമ്പത്യജീവിതത്തിനൊടുവിലാണ് ബന്ധം വേര്‍പിരിയുന്നത്. 

2013 ഒക്‌ടോബര്‍ 24നായിരുന്നു മുകേഷും ദേവികയും വിവാഹിതരായത്. അതിനു മുമ്പ് കേരള ലളിത കലാ അക്കാദമിയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിന്റെ പരിചയമാണ് ഇരുവരുടെയും വിവാഹത്തില്‍ കലാശിച്ചത്. നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. ഇരുവരും 1987ലാണ് വിവാഹിതരായത്. ഇരുപതതിയഞ്ച്വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്.  


     എം.. മുകേഷിനെതിരേ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുക്കണം: ബിന്ദു കൃഷ്ണ

നടനും കൊല്ലം എം.എല്‍.എയുമായ മുകേഷും മേതില്‍ ദേവികയും വിവാഹ മ#ോചിതരാകുന്ന വാര്‍ത്തയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ്സ് നേതാവ് ബിന്ദു കൃഷ്ണ. മുകേഷിന്റെയും ദേവികയുടെയും സ്വകാര്യ ജീവിതത്തില്‍ ഇടപടാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ മുകേഷിനെതിരേ ഗാര്‍ഹിക പീഡനത്തിന് പോലീസ് കേസെടുക്കണമെന്നും വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് എടുക്കാന്‍ തയ്യാറാകണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. 

എം.മുകേഷ് എം.എല്‍.എയുടെയും മേതില്‍ ദേവികയുടെയും സ്വാകാര്യ ജീവിതത്തില്‍ തലയിടാന്‍ ആഗ്രഹിക്കുന്നില്ല.എന്നാല്‍ ദേവിക എന്ന സ്ത്രീ അനുഭവിച്ച ദുരവസ്ഥയെകുറിച്ച് ചര്‍ച്ച ചെയ്യാതിരിക്കാന്‍ കഴിയില്ല. കേള്‍ക്കുന്ന വാര്‍ത്തകള്‍ ശരിയാമെങ്കില്‍ എം.മുകേഷിനെതിരേ ഗാര്‍ഹിക പീഡനത്തിന് ് കേസെടുക്കാന്‍ സംസ്ഥാന പോലീസ് വകുപ്പ് തയ്യാറാകണം. ജനപ്രതിനിധിയായ മുകേഷിനെതിരേ കേസെടുക്കാന്‍ സംസ്ഥാന വനിതാ കമ്മീഷനും തയ്യാറാകണം. 

കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനെ വെല്ലുന്ന പൂരപ്പാട്ട് എം.മുകേഷില്‍ നിന്നും പല തവണ കേരള ജനത കേട്ടിട്ടുള്ളതാണ്. 14 വയസുള്ള വിദ്യാര്‍ത്ഥിക്കെതിരേ വളരെ മോശമായി സംസാരിച്ച മുകേഷിന്റെ സംസാര ശൈലി അദ്ദേഹത്തിന്റെ മുന്‍ ഭാര്യ സരിത തന്നെ പല തവണ പരസ്യമായി പറഞ്ഞിട്ടുള്ളതാണ്. അപ്പോഴെല്ലാം മുകേഷിന് വെള്ളപൂശി സംരക്ഷിച്ചത് ഇടതു പക്ഷമാണ്.
മുകേഷിന്റെ നിലവിലെ കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളെ കുറിച്ച് തിരഞ്ഞെടുപ്പ് സമയത്തുതന്നെ പല തരത്തിലുള്ള വിവരങ്ങളും ലഭിച്ചിരുന്നു. പക്ഷേ കുടുംബപ്രശ്‌നങ്ങള്‍ രാഷ്ട്രീയ ആയുധമാക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. മേതില്‍ ദേവിക എന്ന വ്യക്തിയുടെ കുലീനത ഞാന്‍ മനസ്സിലാക്കിയത് അന്നത്തെ അവരുടെ നിലപാടുകളിലൂടെയായിരുന്നു. അന്ന് മുകേഷിനെതിരേ ഒരു വാക്ക് പോലും പറയാന്‍ ദേവിക തയ്യാറായില്ല. ഒരു തരത്തിലുളള നെഗറ്റീവ് വാര്‍ത്തകളിലും ഇടം പിടിക്കാതിരിക്കാനും അവര്‍ പ്രത്യേകം ശ്രദ്ധിച്ചു. 

തിരഞ്ഞെടുപ്പ് കാലത്ത് ഞാന്‍ എന്റെ കുടുംബചിത്രം ഫേസ്ബുക്കില്‍ പങ്കു വച്ചപ്പോള്‍ മുകേഷ് അതില്‍ പരിഹാസ രൂപത്തില്‍ കമന്റ് എഴുതിയിട്ടിരുന്നു. പരിഹാസ കമന്റുകള്‍ എഴുതി മറ്റുള്ളവരെ വിഷമിപ്പിക്കുമ്പോഴും തന്റെ കുടുംബം തന്നില്‍ നിന്നും അകന്നു പോകുന്നു എന്ന സത്യം മുകേഷ് മറ്റുള്ളവരില്‍ നിന്നും മറച്ചു വച്ചു ജനങ്ങളെ കബളിപ്പിച്ചു. അദ്ദേഹം എനിക്കെതിരേ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആരംഭിച്ചതു തന്നെ അസത്യ പ്രചരണങ്ങള്‍ കൊണ്ടാണ്. 

പച്ചക്കളളങ്ങള്‍ മാത്രം പറഞ്ഞും പ്രചരിപ്പിച്ചും അത് ജനങ്ങളെ അഭിനയിച്ച് വിശ്വസിപ്പിച്ചും അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിട്ടു. എം.മുകേഷിനെതിരേ അസത്യ പ്രചാരണങ്ങള്‍ നടത്താനോ വാസ്തവ വിരുദ്ധമായ പ്രചാരണങ്ങള്‍ക്ക് മറുപടി പറയാനോ ഞങ്ങള്‍ ശ്രമിച്ചിരുന്നില്ല. തിരഞ്ഞെടുപ്പ് കാലത്ത് മേതില്‍ ദേവിക പ്രതികരിക്കാതിരുന്നതും അവരുടെ കുടുംബപ്രശ്‌നം യു.ഡി.എഫ് ആയുധമാക്കാതിരുന്നതും ഒന്നും സ്ത്രീകളുടെ കഴിവുകേടല്ല എന്നു മനസ്സിലാക്കാന്‍ മുകേഷിന് കഴിയാതൈ പോയി. 

ഭാര്യയെന്ന നിലയില്‍ എം.മുകേഷിനെ അത്രത്തോളം സംരക്ഷിച്ച ഒരു വ്യക്തിയെയാണ് അദ്ദേഹം വളരെ മോശമായ രീതിയില്‍ കൈകാര്യം ചെയ്തത്. സ്ത്രീസംരക്ഷണത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍ എം.മുകേഷിനെതിരേ  നിയമ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറാകണം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക