കാലത്തിൻ
കരങ്ങളിലൊതുങ്ങാത്ത
കഠിന യാഗങ്ങളൊന്നൊന്നായി
മാനവ രാശിയെ
തളച്ചിടുമ്പോൾ
കദനത്തിൻ
കനലുകരിഞ്ഞടങ്ങുവാൻ
എത്ര വർഷമേഘങ്ങൾ
പെയ്തു തീരണം?
നവനവ സ്വപ്നങ്ങളെത്രയോ
ആ ആറടി മണ്ണിൽ
പൊലിഞ്ഞു മൂകം.
കണ്ടു നിൽക്കുന്നു
മാനവരാശി
തീർത്താൽ
തീരാത്തവ്യഥയുമായി.
പ്രപഞ്ച രഹസ്യങ്ങൾ
തേടി നടന്നവർ
പ്രാണവായുവിനായി
അലയുന്നു നിത്യവും.
അകലം സൃഷ്ടിച്ചു നാം
മനസാലടുക്കുന്നു
മഹാമാരിരഹിത
ലോകത്തിനായി
കാരുണ്യം
കടലുപോൽ
വർഷിക്കും
കാലമിനിയും
വന്നുചേരും.
കനലെരിയുന്ന
കാലത്തിനപ്പുറം
കാണാം
നമുക്കായി കരുതിയ
മറ്റൊരു കൗതുക ലോകം.
ഇനിയും വിടരും
അതിജീവനത്തിൻ
ആശമലരുകൾ