Image

ഗദ്ദാഫിയുടെ മകന്‍ കൊല്ലപ്പെട്ടു; കുടുംബം അള്‍ജീരിയയില്‍ അഭയംതേടി

Published on 30 August, 2011
ഗദ്ദാഫിയുടെ മകന്‍ കൊല്ലപ്പെട്ടു; കുടുംബം അള്‍ജീരിയയില്‍ അഭയംതേടി
ട്രിപ്പോളി: ലിബിയന്‍ പ്രസിഡന്റ്‌ മുഅമര്‍ ഗദ്ദാഫിയുടെ മകന്‍ ഖാമിസ്‌ (28) വിമത സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഗദ്ദാഫിയുടെ 32ാം ബ്രിഡേഡിന്റെ കമാന്‍ഡറായിരുന്നു ഇളയമകനായ ഖാമിസ്‌. ഗദ്ദാഫിയുടെ ഭാര്യ സഫിയ, മക്കളായ ഐഷ, ഹനിബാല്‍, മുഹമ്മദ്‌, അവരുടെ കുട്ടികള്‍ എന്നിവരടങ്ങുന്ന സംഘം അല്‍ജീരിയയില്‍ അഭയം തേടി. പ്രാദേശിക സമയം 8.30നാണ്‌ ഇവര്‍ അതിര്‍ത്തിയില്‍ എത്തിയതെന്ന്‌ അല്‍ജീരിയന്‍ വിദേശമന്ത്രാലയം സ്ഥിരീകരിച്ചു. ഗര്‍ഭിണിയായ ഐഷയുടെ ആരോഗ്യനില കണക്കിലെടുത്തും മാനുഷിക പരിഗണന വെച്ചുമാണ്‌ ഇവര്‍ക്ക്‌ അഭയം നല്‍കിയതെന്നും മന്ത്രാലയം പറഞ്ഞു.

ഇതിനിടെ ഗദ്ദാഫിയുടെ മകന്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഖദ്ദാഫയെപ്പറ്റിയോ, അദ്ദേഹത്തിന്റെ ഒളിത്താവളത്തപ്പറ്റിയോ വിമത സൈന്യം സൂചനയൊന്നും ലഭിച്ചില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക