ഇന്നലെ,ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഡിബേറ്റിൽ തുടക്കത്തിൽ രണ്ടു പ്രാവശ്യം കമല വിളംബരം നടത്തി താൻ ഈ സ്ഥാനത്തേക്ക് അമേരിക്കൻ കറുത്ത വർഗ്ഗത്തിൽ നിന്നുമുള്ള ആദ്യ സ്ഥാനാർത്ഥി? അപ്പോൾ കമലയുടെ 'അമ്മ ഒരു തെക്കേ ഇന്ത്യൻ സ്ത്രീ എന്നതിൽ ഒരു പ്രാധാന്യതയുമില്ല?
കമല ഒരു അവസരവാദി എന്ന് ഇവരുടെ പിൻകാല ഉയർച്ചകൾ പഠിക്കുന്നവർക്ക് മനസ്സിലാകും എന്നിരുന്നാൽ ത്തന്നെയും ഇവരുടെ മുന്നിൽ തിരഞ്ഞെടുപ്പിൽ, പരമാവധി കറുത്ത വർഗക്കാരുടെ വോട്ട് അതായിരിക്കും ഉദ്ദേശം?
ഉപരാഷ്ട്രപതി സ്ഥാനം പ്രാധാന്യത വർദ്ധിക്കുന്നു രാഷ്‌ട്രപതി സ്ഥാനത്തു മത്സരിക്കുന്നവർ രണ്ടു വാര്‍ദ്ധക്യ കാലത്തിൽ എത്തിയവർ ജോ ബൈഡൻ, അമേരിക്കൻ പ്രസിഡൻറ്റ് മത്സരവേദിയിൽ ആദ്യത്തെ ഏറ്റവും പ്രായാധിക്യം കവിഞ്ഞ സ്ഥാനാർത്ഥി. ഡൊണാൾഡ് ട്രംപും ബൈഡനും തമ്മിൽ പ്രായ വ്യത്യാസം നാലു വർഷം.
ഇതിനു മുൻപ് പ്രായാധിക്യം എന്നു വിശേഷിപ്പിച്ച സ്ഥാനാർത്ഥി റിപ്പബ്ലിക്കൻ റൊണാൾഡ് റീഗൻ ആയിരുന്നു.അദ്ദേഹത്തിൻറ്റെ പ്രായം 69 ആയിരുന്നു അന്ന് പലേ പണ്ഡിതരും ഇയാൾ കിളവൻ അധികനാൾ പഴകില്ല എന്നെല്ലാം പറഞ്ഞു എന്നിരുന്നാൽ ത്തന്നെയും ഇയാൾ രണ്ടു ഊഴവും പൂർത്തീകരിച്ചു.
ഇനി ഡിബേറ്റിലേയ്ക് കടന്നുചെല്ലാം അതിൽ മൈക്ക് പെൻസും കമല ഹാരിസും നല്ല പ്രകടനം അവതരിപ്പിച്ചു എന്നിരുന്നാൽ ത്തന്നെയും യാഥാര്‍ത്ഥ്യതയും വിശ്വസനീയതയും അധികം ഉപരാഷ്ട്രപതി പെൻസിൻറ്റെ ഭാഗത്തു നിന്നും ആയിരുന്നു.
ഒരു ചോദ്യത്തിനും കമല വ്യക്തമായ ഒരു മറുപടിയും നൽകിയിട്ടില്ല കോവിഡ്19, ബൈഡൻ കമല ലേബല്‍ വിജയിച്ചാൽ വ്യത്യസ്തമായി എന്തു ചെയ്യുo ? രോഗബാധയിൽ നിന്നുമുള്ള മരണസംഖ്യ വലുത് ഇപ്പോൾ എല്ലാം പരാജയം എന്നു സമർത്ഥിച്ചു. ഇപ്പോൾ ട്രംപ് ഭരണം ചെയ്യുന്നതല്ലാതെല്ലാം തെറ്റ് അതിനും ഉപരി പുതുതായി ഒന്നും കേട്ടില്ല.
താൻ ട്രംപ് കൊണ്ടുവരുവാൻ ശ്രമിക്കുന്ന പ്രതിരോധ കുത്തി വയ്പ്പ് എടുക്കില്ല എന്നും കേട്ടു. ട്രംപ് എന്ന ശാസ്ത്രജ്ഞന്‍ ആണോ ഈ വാക്സിൻ കണ്ടു പിടിക്കുന്നത് അല്ലഎന്ന് ഒരു സ്കൂൾ കുട്ടിക്കുവരെ അറിയാം ആ സാഹചര്യത്തിൽ പൊതുജന സമക്ഷം ഈ വാക്സിനിൽ ഒരു സംശയം ഉണർത്തിയത് മടയത്തരമോ മറ്റൊരു അവസര വാദമോ?
മധ്യസ്ഥ വഹിച്ച യൂസ്എ ടുഡേ റിപ്പോർട്ടർ സൂസൻ പേജ് വളരെ നന്നായ രീതിയിൽ കടമ നിർവഹിച്ചു. ചോദ്യങ്ങൾ, എല്ലാ പ്രധാന മേഖലകളും ഇവർ തരണം ചെയ്യ്തു. അബോർഷൻ, ആരോഗ്യ സംരക്ഷണം,അന്തരീഷ സംരക്ഷണം, വംശ വിപ്ലവം, പരമോന്നത കോടതി ജഡ്ജ് നിയമനം,തിരഞ്ഞെടുപ്പു വിധി സമ്മതിക്കൽ.
കമലയുടെ ഉത്തരങ്ങൾ ട്രംപിനെ എല്ലാത്തിലും പഴിക്കുക എന്നതല്ലാതെ ക്രിയാന്മകമായ ഒരു മറുപടിയും കേട്ടില്ല പലതിലും പകുതി സത്യവും മാധ്യമങ്ങളിൽ വന്നിരുന്ന വളച്ചൊടിച്ച വാർത്തകളും ഇവർ വീണ്ടും വിളംബി .
മറുപടിയായി മൈക് പെൻസ് ഏതാനും തവണ ശ്രദ്ധേയമായ ചില വരികൾ ഉപയോഗിച്ചു "നിങ്ങൾ സമർദ്ധിക്കുന്ന സത്യങ്ങൾ നിങ്ങളുടേത് മാത്രം" ബൈഡൻ ഹാരിസ് മുൻ സമയങ്ങളിൽ പരസ്യമായി പറഞ്ഞിരുന്ന പലതും ഈ വേദിയിൽ കമല തള്ളി കാട്ടുന്നതിനു ശ്രമം നടത്തി.
ട്രംപ് വരുത്തിയ നികുതി ഇളവ് എടുത്തുകളയും, ഫ്രാക്കിങ് പോലുള്ള ഇന്തന ഉൽപ്പാദന മാർഗ്ഗങ്ങൾ ഉപേക്ഷിക്കും, ബേർണിയുടെ "ഗ്രീൻ ഡീൽ" ഇതെല്ലാം ഇവരുടെ പരസ്യമായ നയങ്ങൾ മധ്യസ്ഥ സൂസൻ പേജ് വരെ ഇക്കാര്യം ഓർമ്മിപ്പിച്ചു.
ആദ്യ പ്രസിഡൻറ്റ് ഡിബേറ്റിൽ കണ്ട പരസ്യ അനിയന്ത്രിതമാ വാഗ്വാദങ്ങളും, മോശം സംസാരങ്ങളും ഇവിടെ കണ്ടില്ല.പൊതുവെ രണ്ടുപേരും പരസ്പരം ബഹുമാനം പ്രകടിപ്പിച്ചു. ഇതല്ലാതെ മറ്റൊരു ഉപരാഷ്ട്രപതി ഡിബേറ്റ് ഇല്ല.
വരുന്ന വാരങ്ങളിൽ രണ്ടു പ്രസിഡൻറ്റ് ഡിബേറ്റുകൾ കൂടി നടക്കുവാനുണ്ട് എന്നിരുന്നാൽ ത്തന്നെയും പ്രസിഡൻറ്റ് ട്രംപിന് കോവിഡ് രോഗം വന്ന സാഹചര്യത്തിൽ ഡിബേറ്റുകൾ മുന്നോട്ടു പോകുമോ എന്ന കാര്യത്തിൽ ഇപ്പോൾ തീർച്ചയില്ല.