Image

ഡിസം. 14-ന് ഭാരത് ബചാവോ റാലി ന്യൂയോര്‍ക്കില്‍ സംഘടിപ്പിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 08 December, 2019
ഡിസം. 14-ന് ഭാരത് ബചാവോ റാലി ന്യൂയോര്‍ക്കില്‍ സംഘടിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: എ.ഐ.സി.സിയുടെ ആഹ്വാനം അനുസരിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനു എതിരായി ഡിസംബര്‍ 14-നു  ശക്തമായ പ്രതിക്ഷേധ റാലി സംഘടിപ്പിക്കുന്നു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 14-നു ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റ് 3 ഈസ്റ്റ് 64-മത് സ്ട്രീറ്റിന്റെ മുന്നിലാണ് പ്രതിക്ഷേധ റാലി സംഘടിപ്പിക്കുന്നത്.

മോദിയുടെ അപ്രമാദിത്വം അവസാനിപ്പിച്ച്, ബി.ജെ.പിയുടെ രാഷ്ട്രീയ മേല്‍ക്കോയ്മ തകര്‍ക്കുക എന്നതാണ് പ്രധാന മുദ്രാവാക്യം. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിലൂടെ സാമ്പത്തിക രംഗം സുഭദ്രമാക്കിയ ഇന്ത്യ ഇന്ന് സാമ്പത്തിക തകര്‍ച്ചയുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിനില്‍ക്കുന്നു. രണ്ടാമതായി കര്‍ഷകന്‍ ഒരു പരിഗണനയുമില്ലാതെ അങ്ങേയറ്റം ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്നു. മൂന്നാമതായി തൊഴിലില്ലായ്മ അതിന്റെ ഏറ്റവും വലിയ രൂക്ഷതയില്‍ എത്തിയിരിക്കുന്നു. തമ്മില്‍ തല്ലി വര്‍ഗ്ഗീയവത്കരിച്ച് നശിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയെ രക്ഷിക്കേണ്ടത് ഓരോ ഭാരതീയന്റേയും കടമയാണ്.

അതിനായി ശ്രീമതി സോണിയാഗാന്ധി നയിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കി സാം പിട്രോഡ (ചെയര്‍മാന്‍), ജോര്‍ജ് ഏബ്രഹാം (വൈസ് ചെയര്‍മാന്‍), മൊഹീന്ദര്‍ സിംഗ് (പ്രസിഡന്റ്), ലീല മാരേട്ട് (കേരള ചാപ്റ്റര്‍ പ്രസിഡന്റ്) എന്നിവര്‍ സംഘടിപ്പിക്കുന്ന റാലി വന്‍ വിജയമാക്കുവാന്‍ ഏവരോടും അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മൊഹീന്ദര്‍ സിംഗ് (646 732 5119), ജോര്‍ജ് ഏബ്രഹാം (917 544 4137), ലീല മാരേട്ട് (646 539 8443).


Join WhatsApp News
ശ്രദ്ധ പിടിച്ചു പറിക്കാന്‍ 2019-12-08 16:09:37
 ശ്രദ്ധ പിടിച്ചു പറിക്കാന്‍ ഒര്രോരുതര്‍ കാട്ടുന്ന കോപ്രായങ്ങള്‍ 
oci പ്രശ്നം ഇപ്പം പരിഹരിക്കും എന്ന് കുറെ പേര്‍ കുറേക്കാലമായി കീറ്റുന്നു എന്നിട്ട് എന്തായി. 
ജോയ് കുര്യൻ 2019-12-08 18:40:15
ഒരു വിസ കിട്ടാൻനോക്കിയിരുന്നിടത്തു നിന്ന് OCI വരെ എത്തിയില്ലേ... ആരെങ്കിലുമൊക്കെ വേണ്ടേ അവകാശങ്ങൾയി പോരാടുവാൻ...എല്ലാം വീട്ടിൽ കൊണ്ടുതരുമ്പോൾ മതി എന്നു ആഗ്രഹിച്ചിട്ടു, വെറുതേയിരുന്നു മറ്റുള്ളവരെ കുറ്റം പറയുന്നത് ഒരു വികലമായ കാഴ്ചപ്പാടാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക