Image

ഡാന്യൂബ് നദീതീരത്തെ ഷൂകളും പലസ്തീനികളും (ടോം ജോസ് തടിയമ്പാട്)

Published on 30 September, 2019
ഡാന്യൂബ് നദീതീരത്തെ ഷൂകളും പലസ്തീനികളും (ടോം ജോസ് തടിയമ്പാട്)
യൂറോപ്പിലെ വോള്‍ഗ നദി കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ നദിയായ ഡാന്യൂബ് നദി ബുഡാപെസ്റ്റിലെ ഹങ്കറിയുടെ പാര്‍ലമെന്റിനു മുന്‍പിലൂടെ ഒഴുകി പോകുമ്പോള്‍ ചെവിയോര്‍ത്താല്‍ ഒരു കരച്ചിലിന്റെയും പല്ലുകടിയുടെയും ശബ്ദം കേള്‍ക്കാം .

ആയിരക്കണക്കിന് യഹൂദ ശവശരീരങ്ങള്‍ ഈ നദി വഹിക്കേണ്ടിവന്നിട്ടുണ്ട്. ആ വേദന അവള്‍ മാലോകരോട് പറഞ്ഞുകൊണ്ടാണ് ജര്‍മനിയില്‍ നിന്നും ഉത്ഭവിച്ചു പത്തു രാജൃങ്ങളില്‍ കൂടി ഒഴുകി, ബ്ലാക്ക് സീയില്‍ ചെന്ന് ചേരുന്നത്.

രണ്ടാം ലോകയുദ്ധകാലത്തു ഹിറ്റലറുടെ പട്ടാളം ഹങ്കറി പിടിച്ചെടുത്തശേഷം നാസി ആശയങ്ങളെ അംഗീകരിക്കുന്ന കുരിശു ചിഹ്നമുള്ളആരോ ക്രോസ്പാര്‍ട്ടിയുടെ നേതാവായ ഫെറെങ്ക് സലാസി1944 ല്‍ അവിടെ അധികാരമേറ്റു.

അവര്‍ അവിടെ താമസിച്ചിരുന്ന 15000 യഹൂദരെ അറസ്റ്റു ചെയ്തു കോണ്‍സന്റ്രേഷന്‍ ക്യാമ്പില്‍ താമസിപ്പിച്ചു. (ഇന്നത്തെ ബൂഡപെസ്ട് യഹൂദ പള്ളിയുടെ അടുത്തായിരുന്നു ക്യാമ്പ് സ്ഥാപിച്ചിരുന്നത്) അവിടെ ശവങ്ങള്‍ തെരുവില്‍ കുന്നുകൂടി. കൂടാതെ ഇവിടെ നിന്നും പിടികൂടുന്ന യഹൂദരെ പോളണ്ടിലെ ഓഷ്വിറ്റ്‌സ് ചേമ്പറില്‍ കൊണ്ടുപോയി കൊന്നുകളഞ്ഞു .

അതൊന്നും കൂടാതെ കുട്ടികളെയും സ്ത്രീകളെയും ഉല്‍പ്പെടെ ആയിരകണക്കിനു യഹൂദരെ ഡാന്യൂബ് നദിതീരത്തുകൊണ്ടുപോയി ഷൂ കള്‍ ഊരിമാറ്റിയതിനു ശേഷം തലക്കു പുറകില്‍ വെടിവച്ചു നദിയില്‍ ഒഴുക്കികളഞ്ഞു.

ഷൂ ഊരി മാറ്റിയതിനു കാരണം അന്ന് ഷൂ വിലയുള്ള ഒന്നായിരുന്നു. അത് അവര്‍ വിറ്റുപണമാക്കി . ആ കൊടും ക്രൂരതയുടെ സ്മരണയ്ക്ക് വേണ്ടിയാണു ഈ ഫോട്ടോയില്‍ കാണുന്ന അറുപതു ജോഡി ഷൂകള്‍ ഈ നദിക്കരയില്‍ സ്ഥാപിച്ചിരിക്കുന്നത് ഇതു സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത് സിനിമ സംവിധായകനായ കാന്‍ ടോഗെയാണ് .

ബുഡാപെസ്റ്റില്‍ കൊലചെയ്യപ്പെട്ട മനുഷ്യരുടെ ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഇവിടെയെത്തി ഈ ഷൂകളുടെ മുന്‍പില്‍ തിരി തെളിക്കുന്നു പൂക്കള്‍ അര്‍പ്പിക്കുന്നു. അവിടെ നിന്നുകരയുന്നു .

ഇത്തരം ഷൂ സ്ഥാപിക്കാന്‍ കാരണം ലോകത്തു ആരും സുരക്ഷിതരല്ലയെന്നുള്ള സന്ദേശം ലോകത്തിനു നല്‍കുന്നതിന് വേണ്ടിയാണു .

ഞങ്ങള്‍ ഡാന്യൂബ് നദിയിലൂടെ ക്രൂസില്‍ യാത്ര ചെയ്യുന്നതിനു കപ്പലില്‍ പ്രവേശിച്ചപ്പോള്‍ രണ്ടു കസേരകള്‍ ഒഴിഞ്ഞു കിടക്കുന്ന ഭാഗത്തേക്ക് ചെന്നപ്പോള്‍ അവിടെ ഇരിക്കുന്നത് പലസ്തീനില്‍ നിന്ന് വന്ന സന്ദര്‍ശകരായിരുന്നു. ഞങ്ങള്‍ ഇവിടെ ഇരുന്നോട്ടെ എന്ന് അനുവാദം ചോദിച്ചപ്പോള്‍ അവര്‍ നിങ്ങള്‍ ഇന്ത്യക്കാരല്ലേ ഇരുന്നൊളു നിങ്ങള്‍ നമ്മുടെ സുഹൃത്തുക്കളാണ് എന്ന് പറഞ്ഞു.

കപ്പല്‍ ഷൂ സ്ഥാപിച്ചിരിക്കുന്ന സ്ഥലത്ത് എത്തിയപ്പോള്‍ അതില്‍ ഒരാള്‍ പറഞ്ഞു കണ്ടോ അവിടെ ആ ഷൂ കളുടെ അടുത്ത് നിന്ന് ആളുകള്‍ കരയുന്നതു കണ്ടോ, അതെല്ലാം കള്ള കരച്ചിലുകളാണ് .

ഹിറ്റ്‌ലര്‍ കൊന്ന യഹൂദരെക്കാള്‍ കൂടുതല്‍ ഞങ്ങള്‍പലസ്തിനികളെഇസ്രേയല്‍ കൊന്നൊടുക്കിയിട്ടുണ്ട്. നിങ്ങള്‍ക്ക് അറിയുമോ ഞാന്‍ ജെറുസലേമിലാണ് താമസിക്കുന്നത്. ഒരു മുസ്ലിമായ എന്റെ വീട് വില്‍ക്കാമെന്നു പറഞ്ഞാല്‍ പറയുന്ന പണം തന്നു യഹൂദര്‍ അത് വാങ്ങും. അതുകൂടാതെ അമേരിക്കന്‍ പാസ്‌പോര്‍ട്ടും തരും. അവരുടെ ഉദ്ദേശം ജെറുസലേമില്‍ അവരുടെ ജനസംഖൃ ഉയര്‍ത്തുകയാണ്. അതിനു ശേഷം ജെറുസലേം പള്ളിയുംജെറുസലേമും അവരുടെ നിയത്രണത്തില്‍ കൊണ്ടുവരിക എന്നതാണ്. എന്നാല്‍ ഞാന്‍ ജനിച്ചു വളര്‍ന്ന എന്റെ വീട് ഞാന്‍ വില്‍ക്കില്ല .

ജൂത വര്‍ഗീയ വാദികള്‍ ഇസ്ലാമിക വര്‍ഗീയ വാദികള്‍ ചെയ്തതുപോലെ മതം മാറാത്തവരെ കൊന്നു അവരുടെ സ്വത്തും സ്ത്രീകളെയും കൊണ്ടുപോയില്ലല്ലോ. വിലക്കു വാങ്ങാനല്ലേ ശ്രമിച്ചോള്ളു എന്ന് ഞാന്‍ മനസ്സില്‍ ചിന്തിച്ചു.

ഒരു കാര്യം എല്ലാവരും അറിയുക ഒരു വര്‍ഗീയവാദം മറ്റൊരു വര്‍ഗീയ വാദത്തെയാണ് ജനിപ്പിക്കുന്നത്. അല്ലാതെ സമാധാനത്തെയല്ല.

ഇവിടെ കൊടുത്തിരിക്കുന്ന ഫോട്ടോകള്‍ ഡാന്യൂബ് നദിതീരത്തുള്ള ഷൂകള്‍. ബുഡപെസ്റ്റ് യഹൂദപള്ളി, മരങ്ങള്‍ നില്‍ക്കുന്ന ഫോട്ടോ കോണ്‍സെണ്ട്രറേന്‍ ക്യാമ്പ് ഇരുന്ന സ്ഥലം .

ഡാന്യൂബ് നദീതീരത്തെ ഷൂകളും പലസ്തീനികളും (ടോം ജോസ് തടിയമ്പാട്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക