Image

കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അഭിനന്ദന പ്രവാഹം

Published on 20 February, 2012
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അഭിനന്ദന പ്രവാഹം
മെല്‍ബണ്‍: സീറോ മലബാര്‍ സഭയില്‍ നിന്നും കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഓസ്‌ട്രേലിയയിലെ സീറോ മലബാര്‍ സഭയുടെ കോര്‍ഡിനേറ്റര്‍ ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, മെല്‍ബണിലെ ചാപ്ലെയിന്‍ ഫാ. പീറ്റര്‍ കാവുംപുറം, മെല്‍ബണ്‍ അതിരൂപതാ വൈദിക സെക്രട്ടറി ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളി, ഫാ. വിന്‍സെന്റ് മഠത്തിപ്പറമ്പില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട മാര്‍ ജോര്‍ജ് ആലഞ്ചേരി സീറോ മലബാര്‍ സഭയുടെ അഭിമാനമായി മാറുകയാണെന്ന് വിക്‌ടോറിയ മലയാളി കാത്തലിക് സൊസൈറ്റിയുടെ പ്രസിഡന്റ് തോമസ് ജോണ്‍ ആശംസാ സന്ദേശത്തില്‍ പറഞ്ഞു. എളിമയും ആത്മീതയും കൈമുതല്‍ ആയ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കര്‍ദിനാള്‍ പദവി സീറോ മലബാര്‍ സഭയ്ക്ക് തന്നെ അഭിമാന മുഹൂര്‍ത്തം ആണെന്ന് അഗാപ്പെ കാത്തലിക് റിട്രീറ്റ് കോര്‍ഡിനേറ്റര്‍ ബ്രദര്‍ ജിജിമോന്‍ കുഴിവേലി പറഞ്ഞു.

കേരളത്തിലെ സീറോ മലബാര്‍ സഭയ്ക്ക് മാര്‍പ്പാപ്പയില്‍ നിന്നും കിട്ടിയ അംഗീകാരമാണ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കര്‍ദിനാള്‍ പദവി എന്ന്  പ്രവാസി കേരളാ കോണ്‍ഗ്രസ് മെല്‍ബണ്‍ ഘടകം കമ്മറ്റി അഭിപ്രായപ്പെട്ടു. പ്രസിഡന്റ് സെബാസ്റ്റിയന്‍ ജേക്കബ് അധ്യക്ഷത വഹിച്ചു. അനുമോദന യോഗത്തില്‍ സെക്രട്ടറിയും മെല്‍ബണിലെ സീറോ മലബാര്‍ സഭയുടെ ട്രസ്റ്റിയും കൂടിയായ തോമസ് വാതപ്പള്ളി മാര്‍ ജോര്‍ജ് ആലഞ്ചേരി മംഗളപത്രം വായിച്ചു.

ഭാരവാഹികളായ അലക്‌സ് കുമ്പളത്ത്, സേവ്യര്‍ എടത്വ, സിജോ ഇടുക്കി, സജി മുണ്ടയ്ക്കല്‍, കിഷോര്‍ ജോസ്, അനൂപ് ഇരിങ്ങാലക്കുട, സജി ഇല്ലിപ്പറമ്പില്‍ എന്നിവര്‍ ആശസംകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കര്‍ദിനാള്‍ ആയി ഉയര്‍ത്തപ്പെട്ട മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ഓസ്‌ട്രേലിയ കമ്മിറ്റി ആശസംകള്‍ നേര്‍ന്നു. വൈസ് പ്രസിഡന്റുമാരായ ഡോക്ടര്‍ ജോയി മണവാളന്‍, രാജന്‍ ബേബി, കമ്മിറ്റി അംഗങ്ങളായ സെബാസ്റ്റിയന്‍ ജേക്കബ്, അലക്‌സ് കുന്നത്ത് എന്നിവര്‍ അനുമോദനയോഗത്തില്‍ പങ്കെടുത്തു.

മാര്‍ ജോര്‍ജ് ആലഞ്ചേരി കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതില്‍ ടൗണ്‍സ് വില്ലാ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ സന്തോഷം പ്രകടിപ്പിക്കുകയും ആശസംകള്‍ നേരുകയും ചെയ്തു. സാം കടവില്‍, കുര്യാക്കോസ് വാഴൂര്‍,  സ്റ്റിഫന്‍ നീണ്ടൂര്‍, എന്നിവര്‍ ആശംസ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക